23,000 കോടി രൂപ ബാങ്ക് തട്ടിപ്പ്; എബിജി ഷിപ്പ്‌യാർഡിന്റെ മേധാവികൾക്ക് എതിരെ ലുക്കൗട്ട് നോട്ടീസ്

23,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ എബിജി ഷിപ്പ്‌യാർഡിന്റെ മേധാവികൾക്കും സീനിയർ എക്‌സിക്യൂട്ടീവുകൾക്കുമെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. നിയമപാലകർ തേടുന്ന പ്രതി വിമാനത്താവളങ്ങൾ, അതിർത്തി ക്രോസിംഗുകൾ എന്നിവ പോലുള്ള എക്സിറ്റ് പോയിന്റുകൾ വഴി രാജ്യം വീടുന്നത് തടയാനാണ് ലുക്ക്ഔട്ട് സർക്കുലർ ഉപയോഗിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് വായ്പ തട്ടിപ്പാണ് ഇതെന്നാണ് പറയപ്പെടുന്നത്. റിഷി അഗർവാൾ, സന്താനം മുത്തുസ്വാമി, അശ്വിനി കുമാർ എന്നിവരാണ് ഷിപ്പിംഗ് സ്ഥാപനത്തിന്റെ ഡയറക്ടർമാർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഉൾപ്പെടെ 28 ബാങ്കുകൾക്ക് നൽകാനുള്ള 22,842 കോടി രൂപയുടെ വായ്പ എബിജി ഷിപ്പ്‌യാർഡ് കുടിശ്ശിക വരുത്തി എന്നാണ് സിബിഐ പറയുന്നത്.

കപ്പൽ നിർമ്മാണത്തിലും കപ്പൽ നന്നാക്കലിലും ഏർപ്പെട്ടിരിക്കുന്ന എബിജി ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ് എബിജി ഷിപ്പ്‌യാർഡ്. ഗുജറാത്തിലെ ദഹേജിലും സൂറത്തിലുമാണ് കപ്പൽശാലകൾ സ്ഥിതി ചെയ്യുന്നത്.

എബിജി ഷിപ്പ്‌യാർഡ് കേസിലെ ഏറ്റവും പുതിയ ലുക്ക്ഔട്ട് സർക്കുലർ രാജ്യത്തെ സമാനമായ കേസുകളുടെ ഒരു നീണ്ട പട്ടികയാണ് ഓർമ്മപ്പെടുത്തുന്നത്. വ്യവസായികളായ നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും ഉൾപ്പെട്ട പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് മുതൽ പ്രവർത്തനരഹിതമായ കിംഗ്ഫിഷർ എയർലൈൻസ് മേധാവി വിജയ് മല്യയുടെ ബാങ്ക് ലോൺ ഡിഫോൾട്ട് വരെ ഇതിൽ ഉൾപ്പെടുന്നു. ഈ കേസിലെ പ്രതികൾ ഇന്ത്യയിൽ നിന്നും കടന്നുകളയുകയും തിരികെ കൊടുവരാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ പോരാടുകയുമാണ്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം