23,000 കോടി രൂപ ബാങ്ക് തട്ടിപ്പ്; എബിജി ഷിപ്പ്‌യാർഡിന്റെ മേധാവികൾക്ക് എതിരെ ലുക്കൗട്ട് നോട്ടീസ്

23,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ എബിജി ഷിപ്പ്‌യാർഡിന്റെ മേധാവികൾക്കും സീനിയർ എക്‌സിക്യൂട്ടീവുകൾക്കുമെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. നിയമപാലകർ തേടുന്ന പ്രതി വിമാനത്താവളങ്ങൾ, അതിർത്തി ക്രോസിംഗുകൾ എന്നിവ പോലുള്ള എക്സിറ്റ് പോയിന്റുകൾ വഴി രാജ്യം വീടുന്നത് തടയാനാണ് ലുക്ക്ഔട്ട് സർക്കുലർ ഉപയോഗിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് വായ്പ തട്ടിപ്പാണ് ഇതെന്നാണ് പറയപ്പെടുന്നത്. റിഷി അഗർവാൾ, സന്താനം മുത്തുസ്വാമി, അശ്വിനി കുമാർ എന്നിവരാണ് ഷിപ്പിംഗ് സ്ഥാപനത്തിന്റെ ഡയറക്ടർമാർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഉൾപ്പെടെ 28 ബാങ്കുകൾക്ക് നൽകാനുള്ള 22,842 കോടി രൂപയുടെ വായ്പ എബിജി ഷിപ്പ്‌യാർഡ് കുടിശ്ശിക വരുത്തി എന്നാണ് സിബിഐ പറയുന്നത്.

കപ്പൽ നിർമ്മാണത്തിലും കപ്പൽ നന്നാക്കലിലും ഏർപ്പെട്ടിരിക്കുന്ന എബിജി ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ് എബിജി ഷിപ്പ്‌യാർഡ്. ഗുജറാത്തിലെ ദഹേജിലും സൂറത്തിലുമാണ് കപ്പൽശാലകൾ സ്ഥിതി ചെയ്യുന്നത്.

എബിജി ഷിപ്പ്‌യാർഡ് കേസിലെ ഏറ്റവും പുതിയ ലുക്ക്ഔട്ട് സർക്കുലർ രാജ്യത്തെ സമാനമായ കേസുകളുടെ ഒരു നീണ്ട പട്ടികയാണ് ഓർമ്മപ്പെടുത്തുന്നത്. വ്യവസായികളായ നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും ഉൾപ്പെട്ട പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് മുതൽ പ്രവർത്തനരഹിതമായ കിംഗ്ഫിഷർ എയർലൈൻസ് മേധാവി വിജയ് മല്യയുടെ ബാങ്ക് ലോൺ ഡിഫോൾട്ട് വരെ ഇതിൽ ഉൾപ്പെടുന്നു. ഈ കേസിലെ പ്രതികൾ ഇന്ത്യയിൽ നിന്നും കടന്നുകളയുകയും തിരികെ കൊടുവരാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ പോരാടുകയുമാണ്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”