'പാർട്ടി മെമ്പർഷിപ്പിൽ നിൽക്കുമ്പോൾ പാർട്ടിക്ക് എതിരായി സംസാരിക്കാൻ പാടില്ല, ഈ നിയമം സുധാകരനും ബാധകം'; എച്ച് സലാം

മന്ത്രി സജി ചെറിയനെതിരായ മുൻ മന്ത്രി ജി സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എച്ച് സലാം എംഎൽഎ. പാർട്ടിക്ക് അകത്തുള്ള വിഷയങ്ങൾ മാധ്യമങ്ങളിലൂടെയോ മറ്റോ പുറത്തുപറയുന്ന രീതി ശരിയല്ലെന്ന് എച്ച് സലാം പറഞ്ഞു. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യം അവിടെ പറയുക എന്നുള്ളതാണ് പാർട്ടിയുടെ പൊതുവായ രീതിയെന്നും എച്ച് സലാം കൂട്ടിച്ചേർത്തു.

ഒരു പാർട്ടി മെമ്പർഷിപ്പിൽ നിൽക്കുമ്പോൾ പാർട്ടിക്ക് എതിരായി സംസാരിക്കാൻ പാടില്ല. ഈ നിയമം തനിക്കും സുധാകരനും മറ്റാർക്കും ബാധകമാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിക്ക് അകത്ത് പറയാവുന്നതാണ്. പാർട്ടിക്ക് ഒരു പൊതുവായ രീതിയുണ്ട്. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യം അവിടെ പറയുക എന്നുള്ളതാണ് ആ രീതി എന്നും എച്ച് സലാം പറഞ്ഞു.

പാർട്ടിക്ക് അകത്തെ കാര്യങ്ങൾ, അല്ലെങ്കിൽ പാർട്ടിക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ, എതിരാളിക്ക് കയ്യടി കിട്ടുന്ന കാര്യങ്ങൾ എന്നിവ മാധ്യമങ്ങളോടും മറ്റുമെല്ലാം പറയുന്ന രീതി ശരിയല്ല എന്നും എച്ച് സലാം കൂട്ടിച്ചേർത്തു. അതേസമയം തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാന്‍ ശ്രമിച്ചുവെന്നും മന്ത്രിക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ജി സുധാകരൻ രംഗത്തെത്തിയത്. തന്നെ ഉപദേശിക്കാനുള്ള അർഹത സജി ചെറിയാനില്ലെന്നും ജി സുധാകരൻ പരസ്യമായി പ്രതികരിച്ചിരുന്നു.

തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചുവെന്നും ടീ പാർട്ടി നടത്തിയെന്നും ജി സുധാകരൻ ആരോപിച്ചിരുന്നു. അതിൽ സജി ചെറിയാനും പങ്കാളി ആണ്. സജി ചെറിയാനെതിരെ പാര്‍ട്ടി നപടി എടുക്കണം. പാർട്ടിയാണ് തന്നെ കുറിച്ച് നല്ലത് പറയേണ്ടത്. സജി ചെറിയാന്‍റെ കൂട്ടർ തന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചുവെന്നും ജി സുധാകരൻ പറഞ്ഞു. തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. പുന്നപ്ര വയലാറിന്‍റെ മണ്ണിൽ നിന്നാണ് സംസാരിക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞു.

പാർട്ടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. തന്നോട് ഏറ്റു മുട്ടാൻ സജി ചെറിയാൻ വരേണ്ടതില്ല. അത് നല്ലതിനല്ല. തെരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ പരാതി വന്നു. സജി ചെറിയാൻ അറിയാതെ പരാതി പോകുമോ. സജി ചെറിയാൻ അതിൽ പങ്കാളി അല്ലേയെന്നും ജി സുധാകരന്‍ ചോദിച്ചു. തന്നെ ഉപദേശിക്കാൻ എന്ത് അർഹതയാണ് സജിക്കുള്ളത്. അതിനുള്ള പ്രായമോ യോഗ്യതയോ ഇല്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി