ഓണം ബമ്പറടിച്ചവര്‍ക്ക് ഭാഗ്യരേഖ തെളിയുമോ?; ടിക്കറ്റെടുത്തത് തമിഴ്‌നാട്ടിലെ കരിഞ്ചന്തയില്‍ നിന്നോ?; അന്വേഷണം പ്രഖ്യാപിച്ച് ലോട്ടറി വകുപ്പ്

ഓണം ബമ്പറടിച്ച ഭാഗ്യശാലികള്‍ ടിക്കറ്റ് വാങ്ങിയത് കരിഞ്ചന്തയില്‍ നിന്നാണോ എന്ന് കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടറും ഫിനാന്‍സ് ഓഫീസറും ഉള്‍പ്പെടുന്ന ഏഴംഗ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാവും ഭാഗ്യശാലികള്‍ക്ക് സമ്മാന തുക ലഭിക്കുക. 25 കോടി രൂപയ്ക്ക് അര്‍ഹമായ ടിക്കറ്റ് തമിഴ്‌നാട്ടിലെ കരിഞ്ചന്തയില്‍ വിറ്റതാണോ എന്നറിയാനാണ് അന്വേഷണം.

ഓണം ബമ്പറില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് തമിഴ്‌നാട് സ്വദേശികളായ പാണ്ഡ്യരാജിന്റെയും മറ്റ് മൂന്ന് സുഹൃത്തുക്കളുടേതുമാണ്. വാളയാറില്‍ നിന്ന് ടിക്കറ്റ് വാങ്ങിയതായാണ് ഇവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ടിക്കറ്റ് തമിഴ്‌നാട്ടിലെ കരിഞ്ചന്തയില്‍ നിന്ന് വാങ്ങിയതാണെന്നും പണം കൈമാറരുതെന്നും ആരോപിച്ച് തമിഴ്‌നാട് സ്വദേശി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ലോട്ടറി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.

കേരള സര്‍ക്കാരിന്റെ ലോട്ടറി മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കരുതെന്ന് നിയമം നിലനില്‍ക്കുന്നു. ഇത് സംബന്ധിച്ച് പരാതി കൂടി ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കും. എന്നാല്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് പാണ്ഡ്യരാജ്, നടരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ തിരുവനന്തപുരത്തെത്തി ലോട്ടറി വകുപ്പിന് കൈമാറിയിരുന്നു. പാലക്കാട് ബാവ സെന്ററില്‍ നിന്നാണ് ഓണം ബമ്പര്‍ വാങ്ങിയതെന്നാണ് ഇവര്‍ അറിയിച്ചത്.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ