രാജി മമതയുടെ നിർദ്ദേശപ്രകരം; നിലമ്പൂരിൽ മത്സരിക്കില്ല പകരം കോൺഗ്രസിന് നിരുപാധിക പിന്തുണ; വാർത്താസമ്മേളനത്തിൽ പിവി അൻവർ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയുടെ നിർദേശപ്രകാരമാണ് താൻ എംഎൽഎ സ്ഥാനം രാജിവെച്ചതെന്ന് പിവി അൻവർ. എംഎൽഎ സ്ഥാനം രാജിവെച്ച് പോരാട്ടത്തിനിറങ്ങിയാൽ വന്യജീവി-മനുഷ്യ സംഘർഷം പാർലമെന്റിൽ ഉന്നയിക്കാമെന്നും ഇൻഡ്യാസഖ്യവുമായി ചർച്ച ചെയ്യാമെന്നും മമത ഉറപ്പ് നൽകിയതായി അൻവർ പറഞ്ഞു. സ്പീക്കർക്ക് രാജിക്കത്ത് കൈമാറിയ ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൻവർ.

രാജിയെ തുടർന്ന് നിലമ്പൂർ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ അൻവർ പകരം കോൺഗ്രസിന് നിരുപാധിക പിന്തുണ നൽകുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്കും പിണറായിസത്തിനെതിരെ പോരാടിയ തനിക്ക് പിന്തുണ നൽകിയ ജനങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ടാണ് അൻവർ വാർത്താസമ്മേളനം ആരംഭിച്ചത്. മത്സരിക്കാൻ അവസരം നൽകിയ ഇടതുപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി അറിയിക്കാനും അൻവർ മറന്നില്ല.

രാജിക്കത്തിൽ പറയുന്നത്

സാർ,
പതിനഞ്ചാം കേരള നിയമസഭയിലേക്ക് നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗമാണ് ഞാൻ എന്ന പിവി അൻവർ. വ്യക്തിപരമായ കാരണങ്ങളാൽ എന്റെ നിയമസഭാംഗത്വം സ്വമേധയാ ഈ നിമിഷം തൊട്ട് ഞാൻ രാജിവെക്കുകയാണ്. ഈ രാജിക്കത്ത് സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ കത്ത് എന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിട്ടുള്ളതാണ്.
ഇന്നേ ദിവസം അങ്ങയുടെ ഓഫീസിൽ എത്തിച്ചേരാൻ കഴിയാത്തതുകൊണ്ടാണ് എംഎൽഎയുടെ ഔദ്യോഗിക ഇ-മെയിൽ സന്ദേശം വഴി എന്റെ ഡിജിറ്റൽ സിഗ്നേച്ചർ നൽകി അയക്കുന്നത്. നാളെ ഞായർ അവധിയുമാണ്. 13-01-2025-ന് അങ്ങയുടെ ഓഫീസിൽ ഈ കത്ത് നേരിട്ട് സമർപ്പിക്കുകയും ചെയ്യും.

Latest Stories

CRICKET RECORDS: ഇന്നലെ ഇന്ത്യൻ ടീമിൽ ഇന്ന് പാകിസ്ഥാൻ ടീമിൽ, അപൂർവ റെക്കോഡ് സ്വന്തമാക്കി സൂപ്പർ താരങ്ങൾ; സംഭവിച്ചത് ഇങ്ങനെ

IPL 2025: ആരാധക സ്നേഹമൊക്കെ ഗ്രൗണ്ടിൽ, അത് എയർപോർട്ടിൽ വേണ്ട; സ്റ്റാർക്ക് ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ; സേനയ്ക്ക് 50,000 കോടി കൂടി

'വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നു, സർക്കാർ ഇക്കാര്യം തിരുത്തണം'; എം വി ഗോവിന്ദൻ

'കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേട്, പരാമർശം അങ്ങേയറ്റം അപലപനീയം'; വേടനെതിരായ എൻആർ മധുവിന്റെ പരാമർശത്തെ വിമർശിച്ച് എംവി ​ഗോവിന്ദൻ

FOOTBALL UPDATES: അപ്പോൾ അത് തീരുമാനമായി, അർജന്റീന ടീമിന്റെ കേരളത്തിലേക്ക് ഉള്ള വരവിന്റെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് പുറത്ത്

കിളിമാനൂരിൽ വേടന്റെ പരിപാടി റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം; ഒരാൾ അറസ്റ്റിൽ

'സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധി, വളംവെച്ചു കൊടുത്ത മാധ്യമപ്രവര്‍ത്തകരും'; ശക്തമായ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്

'ഒന്നുകിൽ അവരെ ഒരു പാഠം പഠിപ്പിക്കണം, ഇല്ലെങ്കിൽ അവരുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് എനിക്ക് തരണം'; ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്

IPL 2025: ആര് പറഞ്ഞെടാ ഞങ്ങൾക്ക് ട്രോഫി ഇല്ലെന്ന്, ഈ സാല കപ്പ് പറഞ്ഞ് ഇനി ട്രോളരുതെന്ന് രജത് പട്ടീദാർ; ആർസിബി ആരാധകർക്ക് ആവേശ വാർത്ത സമ്മാനിച്ച് നായകൻ