രാജി മമതയുടെ നിർദ്ദേശപ്രകരം; നിലമ്പൂരിൽ മത്സരിക്കില്ല പകരം കോൺഗ്രസിന് നിരുപാധിക പിന്തുണ; വാർത്താസമ്മേളനത്തിൽ പിവി അൻവർ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയുടെ നിർദേശപ്രകാരമാണ് താൻ എംഎൽഎ സ്ഥാനം രാജിവെച്ചതെന്ന് പിവി അൻവർ. എംഎൽഎ സ്ഥാനം രാജിവെച്ച് പോരാട്ടത്തിനിറങ്ങിയാൽ വന്യജീവി-മനുഷ്യ സംഘർഷം പാർലമെന്റിൽ ഉന്നയിക്കാമെന്നും ഇൻഡ്യാസഖ്യവുമായി ചർച്ച ചെയ്യാമെന്നും മമത ഉറപ്പ് നൽകിയതായി അൻവർ പറഞ്ഞു. സ്പീക്കർക്ക് രാജിക്കത്ത് കൈമാറിയ ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൻവർ.

രാജിയെ തുടർന്ന് നിലമ്പൂർ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ അൻവർ പകരം കോൺഗ്രസിന് നിരുപാധിക പിന്തുണ നൽകുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്കും പിണറായിസത്തിനെതിരെ പോരാടിയ തനിക്ക് പിന്തുണ നൽകിയ ജനങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ടാണ് അൻവർ വാർത്താസമ്മേളനം ആരംഭിച്ചത്. മത്സരിക്കാൻ അവസരം നൽകിയ ഇടതുപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി അറിയിക്കാനും അൻവർ മറന്നില്ല.

രാജിക്കത്തിൽ പറയുന്നത്

സാർ,
പതിനഞ്ചാം കേരള നിയമസഭയിലേക്ക് നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗമാണ് ഞാൻ എന്ന പിവി അൻവർ. വ്യക്തിപരമായ കാരണങ്ങളാൽ എന്റെ നിയമസഭാംഗത്വം സ്വമേധയാ ഈ നിമിഷം തൊട്ട് ഞാൻ രാജിവെക്കുകയാണ്. ഈ രാജിക്കത്ത് സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ കത്ത് എന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിട്ടുള്ളതാണ്.
ഇന്നേ ദിവസം അങ്ങയുടെ ഓഫീസിൽ എത്തിച്ചേരാൻ കഴിയാത്തതുകൊണ്ടാണ് എംഎൽഎയുടെ ഔദ്യോഗിക ഇ-മെയിൽ സന്ദേശം വഴി എന്റെ ഡിജിറ്റൽ സിഗ്നേച്ചർ നൽകി അയക്കുന്നത്. നാളെ ഞായർ അവധിയുമാണ്. 13-01-2025-ന് അങ്ങയുടെ ഓഫീസിൽ ഈ കത്ത് നേരിട്ട് സമർപ്പിക്കുകയും ചെയ്യും.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ