മുസ്ലിം ലീഗിനെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്, വെള്ളാപ്പള്ളി വര്‍ഗീയത പ്രചരിപ്പിക്കുന്നവരുടെ ഉപകരണമാകരുതെന്ന് വി ഡി സതീശന്‍; പ്രായത്തേയും സ്ഥാനത്തേയും ബഹുമാനിക്കുന്നതിനാല്‍ തനിക്കെതിരെയുള്ള പരാമര്‍ശത്തില്‍ മറുപടി പറയുന്നില്ല

എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി വേര്‍പ്പെടുത്തുന്നതില്‍ ലീഗിന് എന്തു റോളാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്നുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. എന്തിനാണ് ലീഗിനെ അതില്‍ വലിച്ചിഴയ്ക്കുന്നതെന്നാണ് വി ഡി സതീശന്റെ ചോദ്യം. മുസ്ലിം ലീഗ് യുഡിഎഫിലെ പ്രധാന ഘടകകക്ഷിയാണ്. എസ്എന്‍ഡിപിയും എന്‍എസ്എസും തമ്മിലുള്ള ബന്ധം ലീഗിനെങ്ങനെ തകര്‍ക്കാന്‍ പറ്റുമെന്നും വി ഡി സതീശന്‍ ചോദിച്ചു. എസ്എന്‍ഡിപിയും എന്‍എസ്എസും ഒന്നിച്ചു നില്‍ക്കട്ടെയെന്നും ഒരുമിച്ച് നില്‍ക്കുന്നത് നല്ല സന്ദേശമല്ലേയെന്നും സതീശന്‍ ചോദിച്ചു. ആരും ചേരിതിരഞ്ഞ് നില്‍ക്കേണ്ടതില്ലെന്നും പറഞ്ഞു.

എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി വേര്‍പ്പെടുത്തുന്നതില്‍ ലീഗിന് എന്തു റോളാണുള്ളത്. എന്തിനാണ് ലീഗിനെ അതില്‍ വലിച്ചിഴയ്ക്കുന്നത്. മുസ്ലിം ലീഗ് യുഡിഎഫിലെ പ്രധാന ഘടകകക്ഷിയാണ്. എസ്എന്‍ഡിപിയും എന്‍എസ്എസും തമ്മിലുള്ള ബന്ധം ലീഗിനെങ്ങനെ തകര്‍ക്കാന്‍ പറ്റും. മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്നുതന്നെയാണ്. എസ്എന്‍ഡിപിയും എന്‍എസ്എസും ഒന്നിച്ചു നില്‍ക്കട്ടെ. ആരും ചേരിതിരഞ്ഞ് നില്‍ക്കേണ്ടതില്ല. ഒരുമിച്ച് നില്‍ക്കുന്നത് നല്ല സന്ദേശമല്ലേ.

മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്നുതന്നെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎമ്മും ബിജെപിയും സംഘപരിവാറും തിരഞ്ഞെടുപ്പ് വരുമ്പോള്‍ വ്യാപകമായി കേരളത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്നും അവരുടെ ഉപകരണമായി വെള്ളാപ്പള്ളി നടേശന്‍ മാറരുതെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ ജനങ്ങള്‍ മതേതരവാദികള്‍ ആണെന്നും മതധ്രുവീകരണത്തിനുള്ള ഒരു സാധ്യതയും കേരളത്തിലില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളിയുടെ പ്രായത്തെയും അദ്ദേഹമിരിക്കുന്ന സ്ഥാനത്തെയും ബഹുമാനിക്കുന്നതിനാല്‍ തനിക്കെതിരെയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സിപിഎമ്മും ബിജെപിയും സംഘപരിവാറും തിരഞ്ഞെടുപ്പ് വരുമ്പോള്‍ വ്യാപകമായി കേരളത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുകയാണ്. ഇത് മതേതരകേരളത്തിനുള്ള വെല്ലുവിളിയാണ്. വെള്ളാപ്പള്ളി നടേശന്‍ ആരുടേയും ഉപകരണമായി മാറരുത്. കാരണം അദ്ദേഹം ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ നേതാവാണ്. ഞങ്ങള്‍ക്കെന്തിനാ ആശങ്ക, ഞങ്ങളുടെ കൂടെ ജനങ്ങളുണ്ട്. മതേതരകേരളം ഞങ്ങളുടെ കൂടെ നില്‍ക്കും. കേരളത്തിലെ മുഴുവന്‍ ആളുകളും മതേതരവാദികളാണ്. കേരളത്തില്‍ ഒരുതരത്തിലുള്ള ധ്രുവീകരണവും നടത്താന്‍ പറ്റില്ല. വിദ്വേഷപ്രചരണം നടത്തി മതപരമായി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ പറ്റില്ല. അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുണ്ടാകും യുഡിഎഫുണ്ടാകും.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ