ക്ഷേമ പെന്‍ഷനുകള്‍ എല്ലാ മാസവും നല്‍കും; ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ നല്‍കുന്നതില്‍ നടപടി സ്വീകരിക്കും; ഉറപ്പുമായി മുഖ്യമന്ത്രി പിണറായി

ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ അനുവദിക്കുന്നതിലും ക്ഷേമപെന്‍ഷന്‍ എല്ലാ മാസവും കൃത്യമായി കൊടുക്കുന്നതിലും സര്‍ക്കാര്‍ ഫലപ്രദമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാമ്പത്തിക വിഷമമാണ് ഡിഎ അനുവദിക്കുന്നതിലുള്ള തടസ്സമെന്ന് എല്ലാവര്‍ക്കുമറിയാം. ഒരുസംശയവുംവേണ്ട എല്ലാ ജീവനക്കാര്‍ക്കും അര്‍ഹതപ്പെട്ട ഡിഎ നല്‍കും.

ഇത് ജീവനക്കാരുടെ കാര്യത്തില്‍ മാത്രമല്ല പെന്‍ഷന്‍കാരുടെ കാര്യത്തിലും സ്വീകരിക്കും.അതോടൊപ്പം ക്ഷേമപെന്‍ഷന്‍ എല്ലാമാസവും കൊടുക്കുക എന്നതാണ് നിലപാട്. കുറച്ച് കുടിശ്ശിക വന്നിട്ടുണ്ട്. ആ കുടിശ്ശിക മുഴുവന്‍ തുല്യ ഗഡുക്കളായി ഓരോ മാസവും കൊടുത്തുതീര്‍ക്കും.

ഭരണത്തില്‍ ഏറ്റവും പ്രധാനം ഭരണനിര്‍വഹണമാണ്. അതില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുക ഉദ്യോഗസ്ഥര്‍ക്കാണ്. ആ ചുമതല കൃത്യമായി നിര്‍വഹിക്കാനാവണം. സിവില്‍ സര്‍വീസ് രംഗത്തുള്ള അപചയങ്ങളെ ഗൗരവമായി കണ്ട് ഇടപെടാന്‍ എന്‍ജിഒ യൂണിയന് കഴിയണം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് നമ്മുടേത്. എന്നാല്‍ അഴിമതി പൂര്‍ണമായി അവസാനിപ്പിക്കാന്‍ കഴഞ്ഞിട്ടില്ല. ഇത് അവസാനിപ്പിക്കാന്‍ ഓണ്‍ലെന്‍ സംവിധാനം ആരംഭിച്ചിട്ടും ചില ഉദ്യോഗസ്ഥര്‍ വ്യക്തതക്കുറവുണ്ടെന്ന് പറയുന്നതിലെ ഉദ്ദേശ്യം എല്ലാവര്‍ക്കുമറിയാം. ഈ പുഴുക്കുത്തുകള്‍ നമ്മുടെ മൊത്തം സിവില്‍ സര്‍വീസിനെ അപചയപ്പെടുത്തുകയാണ്.

സ്വാഭാവികമായും ചില അപേക്ഷകളില്‍ ഒരുപാട് തിരുത്തലുകള്‍ വരുത്തേണ്ടിവരും. ചില കുറവുകളുണ്ടാവും. ആദ്യത്തേത് തിരുത്തിവരാന്‍ പറയും, പിന്നീട് രണ്ടാമത്തേത് പറയും. പിന്നീട് മൂന്നാമത്തേത്. ഇങ്ങനെ എത്രയോ തവണ നടക്കേണ്ടിവരുന്ന ഹതഭാഗ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവര്‍ ആ കാണിക്കുന്ന ഉദ്യോഗസ്ഥരെയല്ല കുറ്റപ്പെടുത്തുക. അപ്പോള്‍ ഇതെന്തുഭരണമെന്നാണ് പറയുക. ഭരണനിര്‍വഹണത്തില്‍ നമ്മള്‍ പൂര്‍ണമായി വിജയിക്കേണ്ടതുണ്ട്. അതില്‍ ഒരുപൊളിച്ചെഴുത്ത് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ