വീണ്ടും കടുവാഭീതിയില്‍ വയനാട്; രാപ്പകല്‍ സമരവുമായി നാട്ടുകാര്‍

കടുവ പേടിയില്‍ വയനാട്. ചീരാലില്‍ കടുവ രണ്ട് പശുക്കളെ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഞണ്ടന്‍കൊല്ലിയില്‍ മാങ്ങാട്ട് ഇബ്രാഹിമിന്റെ പശുവിനെ കൊന്നു തിന്നത്. മാങ്ങാട്ട് അസ്മയുടെ പശുവിനെയും കടുവ ആക്രമിച്ചു.

ഇന്നലെ രാത്രിയും ചീരാലില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരിക്കേറ്റിരുന്നു. സുല്‍ത്താന്‍ബത്തേരി കൃഷ്ണഗിരിയിലും ഇന്നലെ രണ്ട് ആടുകളെ കടുവ കൊന്നിരുന്നു. കടുവയെ പിടികൂടാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മുതല്‍ പ്രദേശത്ത് രാപ്പകല്‍ സമരം നടത്തും.

ചീരാലില്‍ അയിലക്കാട് സ്വദേശി രാജഗോപാലിന്റെ പശുവിനെയാണ് ഇന്നലെ രാത്രി 9 മണിയോടെ കടുവ ആക്രമിച്ചത്. വീട്ടുകാര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് കടുവ ഓടിപ്പോയെങ്കിലും പശുവിന് ഗുരുതര പരിക്കേറ്റു. ഇതോടെ പഴൂരില്‍ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് സമീപത്തായി സുല്‍ത്താന്‍ ബത്തേരി – ഊട്ടി റോഡ് ജനങ്ങള്‍ ഉപരോധിച്ചു.

ഒരു മാസത്തിനിടെ 10 ലധികം വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും പശുക്കളെ കൊല്ലുകയും ചെയ്തിട്ടും കടുവയെ പിടികൂടാനാകാത്തതാണ് ജനങ്ങളുടെ പ്രതിഷേധമിരട്ടിപ്പിച്ചത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി