മന്ത്രിസഭ പുനഃസംഘടനയെ ചൊല്ലി എന്‍സിപിയില്‍ പോര് മുറുകുന്നു; മന്ത്രി സ്ഥാനത്തിനായി ഉറച്ച് നില്‍ക്കും; പിസി ചാക്കോയ്ക്ക് തന്നോട് വൈരാഗ്യമെന്ന് തോമസ് കെ തോമസ്

എല്‍ഡിഎഫ് മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ പോര് മുറുകുന്നു. മന്ത്രി എകെ ശശീന്ദ്രനും എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയ്ക്കുമെതിരെ തോമസ് കെ തോമസ് എംഎല്‍എ രംഗത്ത്. പിസി ചാക്കോ എന്‍സിപിയിലെത്തിയത് ഔദാര്യത്തിലാണെന്നും താന്‍ പാര്‍ട്ടിയിലെത്തിയത് ആരുടെയും ഔദാര്യത്തിലല്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.

പാര്‍ട്ടിയില്‍ എത്തിയ കാലം മുതല്‍ പിസി ചാക്കോയ്ക്ക് തന്നോട് വൈരാഗ്യമാണ്. പാര്‍ട്ടി മാറി വരുന്നവരെ വിശ്വസിക്കാന്‍ സാധിക്കില്ല. താന്‍ പാര്‍ട്ടി വിടാന്‍ ഉദ്ദേശിക്കുന്നില്ല. മന്ത്രി സ്ഥാനം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പാര്‍ട്ടി ധാരണ പ്രകാരം താന്‍ മന്ത്രി സ്ഥാനത്തിന് അര്‍ഹനാണെന്നും തോമസ് കെ തോമസ് കൂട്ടിച്ചേര്‍ത്തു.

പീതാംബരന്‍ മാഷുമായും മന്ത്രി എകെ ശശീന്ദ്രനുമായും മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് നേരത്തെ ധാരണ ഉണ്ടാക്കിയിരുന്നു. ഇക്കാര്യം പാര്‍ട്ടി ദേശീയ നേത്യത്വത്തിനും അറിവുള്ളതാണ്. കുട്ടനാട്ടില്‍ നിന്ന് ഒരു മന്ത്രി പാര്‍ട്ടിയ്ക്ക് ആവശ്യമാണ്. പാര്‍ട്ടിക്ക് ഒരു സംഭാവനയും നല്‍കാത്തവരാണ് ഇന്ന് പാര്‍ട്ടിയാണെന്ന് പറഞ്ഞുനടക്കുന്നതെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തോമസ് കെ തോമസ് പ്രതികരിച്ചത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്