വഖഫ് ബിൽ വർഗീയതയും മതങ്ങൾ തമ്മിലുള്ള അകൽച്ചയും കൂട്ടി;കാവൽക്കാരായ ഭരണകൂടം കയ്യേറ്റക്കാരായി; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

വഖഫ് ഭേദഗതി ബില്ല് വര്‍ഗീയതയും മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും കൂട്ടിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വിശ്വാസികളുടെ ഭരണ ഘടനാ അവകാശമാണ് വഖഫെന്നും ഭരണഘടനാ വിരുദ്ധമായ ബില്ലാണിതെന്നും സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. കാവല്‍ക്കാരായ ഭരണകൂടം തന്നെ കയ്യേറ്റക്കാരായെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് വെച്ച് നടക്കുന്ന മുസ്‌ലിം ലീഗ് മഹാറാലിയിലാണ് സാദിഖലി തങ്ങളുടെ പ്രതികരണം.

 ‘ഇത്രയധികം എതിര്‍പ്പുണ്ടായ മറ്റ് ബില്ലുകളുണ്ടായിട്ടില്ല. നിയമ നിര്‍മാണ സഭയെ അധപതിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു. മൂന്നാം മോദി സര്‍ക്കാരിന്റെ പരീക്ഷണമാണിത്’, അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതിക്കെതിരെയുള്ള ഹര്‍ജികളിലെ സുപ്രീം കോടതിയുടെ പരാമര്‍ശവും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഹര്‍ജിക്കാരുടെ ഭാഗം കൂടുതല്‍ കേട്ടെന്നും കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കാമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
വഖഫ് ചെയ്താല്‍ ആ ഭൂമി ദൈവത്തിന്റേതാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പിഎംഎ സലാമും പ്രതികരിച്ചു. കൈകാര്യം ചെയ്യാമെന്നല്ലാതെ കൈമാറ്റം ചെയ്യാന്‍ കഴിയില്ലെന്ന് സലാം പറഞ്ഞു. വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലാണ് ഭൂമിയെന്ന് വ്യാജ പ്രചാരണം നടത്തുന്നുവെന്നും ഒരു കാലത്തും ഉണ്ടാകാത്ത ഐക്യം വഖഫ് നിയമ ഭേദഗതിയില്‍ ഇന്ത്യാ മുന്നണിയിലുണ്ടായെന്നും പി എം എ സലാം പറഞ്ഞു.
‘എന്ത് നന്മയാണ് നിയമ ഭേദഗതി വഴി ദളിതര്‍ക്ക് ലഭിക്കുക. നിയമ ഭേദഗതിക്ക് മുനമ്പം വിഷയവുമായി ബന്ധമില്ല. ഭരിക്കുന്ന സര്‍ക്കാരിന് വഖഫ് സ്വത്ത് നശിപ്പിക്കാനുളള ഭേദഗതിയാണിത്. മുനമ്പത്തെ ജനങ്ങളെ ബിജെപിയും കേന്ദ്ര സര്‍ക്കാരും തെറ്റിദ്ധരിപ്പിച്ചു’, പി എം എ സലാം പറഞ്ഞു. ലീഗിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടായെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും പി എം എ സലാം പറഞ്ഞു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ