പഴയിടം വിവാദത്തില്‍ 24 ന്യൂസിന് ഉത്തരവാദിത്വമില്ല; അരുണ്‍ കുമാറെടുത്ത നിലപാട് ശരിയല്ല; വിശദീകരണവുമായി ശ്രീകണ്ഠന്‍ നായര്‍

സ്‌കൂള്‍ കലോത്സവത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ 24 ന്യൂസിന് പങ്കില്ലെന്ന് ഡയറക്ടര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍. വിവാദം ഉയര്‍ത്തിയ അരുണ്‍ കുമാര്‍ 24 ന്യൂസിലെ ജീവനക്കാരനല്ലെന്നും അദേഹത്തിന്റെ പ്രസ്താവനയില്‍ ചാനലിന് ഒരു ഉത്തരവാദിത്വം ഇല്ലെന്നും അദേഹം വ്യക്തമാക്കി. അരുണ്‍ യൂണിവേഴ്‌സിറ്റി അധ്യാപകനും ഒരു സ്വതന്ത്ര വ്യക്തിയുമാണ്.

പഴയിടത്തോട് അരുണ്‍ കുമാര്‍ എടുത്ത നിലപാട് ശരിയല്ലെന്നും മോര്‍ണിങ്ങ് ഷോ പരിപാടിക്കിടെ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. കലോത്സവങ്ങളെ ഊട്ടി ഉറക്കിയ ഒരാളെ ഇങ്ങനെ വേദനിപ്പിക്കേണ്ടിയിരുന്നില്ല. ഏതു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് കുട്ടികളാണ്. ഈ വിവാദത്തില്‍ ഒരു ശതമാനം പോലും 24 ന്യൂസിന് ഉത്തരവാദിത്വം ഇല്ലെന്നും ആര്‍ ശ്രീക്ഠന്‍ നായര്‍ വ്യക്തമാക്കി.

24 ന്യൂസിലെ മുന്‍ മാധ്യമപ്രവര്‍ത്തകനാണ് ഡോ. അരുണ്‍ കുമാര്‍. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും അവധി എടുത്താണ് അദേഹം 24 ന്യൂസില്‍ മാധ്യമ പ്രവര്‍ത്തകനായി ജോലിക്ക് കയറിയത്. തുടന്ന് ഒരു ഓണ്‍ലൈന്‍ ചാനല്‍ ഈ അനധികൃത നടപടി പുറത്തുകൊണ്ടുവരികെയും തുടര്‍ന്ന് യൂണിവേഴ്‌സിറ്റി വിഷയത്തില്‍ ഇടപെടുകയും ഉടന്‍ തന്നെ ജോലിക്ക് തിരികെ കയറാന്‍ അരുണ്‍ കുമാറിനോട് ആവശ്യപ്പെടുകയുമായിരുന്നു.

സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം വേണമെന്ന് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതില്‍ പഴയിടം ജാതി പരാമര്‍ശിച്ചത് വിവാദമായിരുന്നു.

”ജാതി പ്രവര്‍ത്തിക്കുന്നത് ശുദ്ധി – അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിതവെജിറ്റേറിയന്‍ ഭക്ഷണം എന്ന രൂപത്തില്‍ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജ് ആയ കലോത്സവത്തിന്‍ ഈ വെജിറ്റേറിയന്‍ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടന്‍ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്‌ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോല്‍ക്കുന്നത് ഇങ്ങനെയൊക്കെയാണ്. വെജിറ്റേറിയനിസം ദേഹണ്ഡപുരയില്‍ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളുംആഘോഷപൂര്‍വ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തില്‍ ശുദ്ധികലര്‍ത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.’‘ എന്നാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം വിവാദമായതോടെ താന്‍ ഇനി കലോത്സവങ്ങളിലേക്ക് ഇല്ലെന്ന് പഴയിടം നിലപാട് എടുത്തു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം വിവാദത്തിന് തിരികൊളുത്തിയ അരുണ്‍ കുമാറിനെതിരെ രംഗത്തെത്തി. ഇതോടെയാണ് 24 ന്യൂസ് വിശദീകരണവുമായി രംഗത്തെത്തി.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി