വാഹനാപകടത്തില്‍ വാവ സുരേഷിന് ഗുരുതര പരിക്ക്

വാവ സുരേഷിന് വാഹാനപകടത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. തിരുവനന്തപുരം കിളിമാനൂരിന് അടുത്ത് തട്ടത്ത് മലയില്‍ വച്ചായിരുന്നു അപകടം. വാവ സുരേഷിന് മുന്നില്‍ പോയ മറ്റൊരു കാര്‍ നിയന്ത്രണം തെറ്റി റോഡരികിലെ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു.

പിന്നില്‍ വാവ സഞ്ചരിച്ചിരുന്ന ടാക്‌സി കാറിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. അപകടത്തില്‍ ദിശ മാറി സഞ്ചരിച്ച വാവ സുരേഷിന്റെ കാറിലേക്ക് എതിര്‍ ദിശയില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. ബസിനടിയിലേക്ക് ഇടിച്ചു കയറിയാണ് കാര്‍ നിന്നത്.

ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് വാവ സുരേഷിനേയും കാറിന്റെ ഡ്രൈവറേയും മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. വാവയുടെ മുഖത്തിന് സാരമായ പരിക്കേറ്റിട്ടുണ്ട്.

എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് വാവാ സുരേഷ്.

Latest Stories

'ചര്‍ച്ച ചെയ്ത് നല്ലതെന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ല'; കേരള കോണ്‍ഗ്രസ് എമ്മിൻ്റെ യുഡിഎഫ് പ്രവേശനത്തിൽ പി ജെ ജോസഫ്

നസ്രിയയെ കെട്ടിപ്പിടിച്ച് കൊഞ്ചിക്കുമ്പോൾ അറിയാതെ നെറ്റിയിൽ ഉമ്മ വെച്ചു, കെമിസ്ട്രി സൂപ്പറായിരുന്നെന്ന് പറഞ്ഞു : ആടുകളം നരേൻ

'കുട്ടികൾ സൂംബ ചെയ്യുന്നത് യൂണിഫോമിൽ, അൽപ്പവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല'; തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

'ഖമേനിയെ അപമാനകരമായ മരണത്തിൽ നിന്ന് രക്ഷിച്ചു, ആണവായുധ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചാൽ ഇറാനിൽ ബോംബിടും'; ഭീഷണി മുഴക്കി ഡോണൾഡ് ട്രംപ്

വൃക്ക സംബന്ധമായ പ്രശ്നങ്ങളിൽ നേരിയ പുരോഗതി; വിഎസ് വെന്റിലേറ്ററിൽ തുടരുന്നു

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറന്നേക്കും; 883 കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നു

ആയിരം സംരംഭങ്ങള്‍, ശരാശരി 100 കോടി വിറ്റുവരവ്; നാനോ സംരംഭ യൂണിറ്റുകളെ വളര്‍ത്തുന്നതിന് 'മിഷന്‍ 10000' നടപ്പാക്കും; പ്രഖ്യാപനവുമായി വ്യവസായമന്ത്രി പി രാജീവ്

വാര്‍ഡ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കും; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍ അമിത് ഷാ കേരളത്തിലേക്ക്

ആയത്തുള്ള എലിയെപോലെ ഭൂമിക്കടിയില്‍ ഒളിച്ചു; കണ്ണില്‍പെട്ടിരുന്നെങ്കില്‍ വധിച്ചേനെ; സകലവഴിയും സൈന്യം നോക്കി; വെളിപ്പെടുത്തലുമായി ഇസ്രയേല്‍ പ്രതിരോധമന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കും; ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ഇടുക്കി ജില്ലാ ഭരണകൂടം