വന്ദേഭാരതിന്റെ വേഗം കൂട്ടുന്നു; വേണാട്, പാലരുവി എക്‌സ്പ്രസുകളുടെ സമയത്തില്‍ മാറ്റം'; മാധ്യമ വാര്‍ത്തകള്‍ തള്ളി റെയില്‍വേ

തിരുവനന്തപുരം-കാസര്‍കോട് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് കൃത്യസമയം പാലിക്കുന്നുണ്ടെന്ന് ദക്ഷിണ റെയില്‍വേ. മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തകള്‍ തള്ളിയാണ്
റെയില്‍വേ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന് 7 സ്റ്റോപ്പുകളാണുള്ളത്. നിശ്ചയിച്ച ശരാശരി വേഗത്തിലാണ് ട്രെയിന്‍ ഓടുന്നത്. വന്ദേഭാരതിന് കടന്നുപോകാന്‍ മറ്റ് ട്രെയിനുകള്‍ വൈകിപ്പിക്കുന്നില്ലെന്ന് റെയില്‍വേ അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് ട്രെയിനുകള്‍ക്ക് കൃത്യസമയം പാലിക്കാനാകാത്തതെന്നും റെയില്‍വേ പറഞ്ഞു.

നൂറ് ശതമാനം കൃത്യത യാത്രയുടെ തുടക്കത്തിലും അവസാന സ്റ്റോപ്പിലും ഇടയ്ക്കുള്ള സ്റ്റോപ്പുകളിലും ദിവസേന പാലിക്കുന്നുണ്ട്. ട്രാക്കുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ മനസിലാക്കുന്നതിനാണു വന്ദേഭാരത് ട്രെയിന്‍ സ്റ്റോപ്പുകളില്ലാതെ ട്രയല്‍ റണ്‍ നടത്തിയത്. ഇതിനെ സാധാരണ ദിവസത്തെ സര്‍വീസുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് റെയില്‍വേ അറിയിച്ചു.

ട്രെയിനിന്റെ വേഗം വര്‍ധിപ്പിക്കാനായി വേണാട് എക്‌സ്പ്രസും പാലരുവി എക്‌സ്പ്രസും പുറപ്പെടുന്ന സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വന്ദേഭാരത് ട്രെയിന്‍ ഓടുന്നത് ഈ ട്രെയിനുകളുടെ ഓട്ടത്തെ ബാധിച്ചിട്ടില്ല. കായംകുളം-കോട്ടയം സെക്ഷനില്‍ ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നത് ട്രെയിനുകളുടെ ഓട്ടത്തെ ചെറിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഈ കാലതാമസത്തെ വന്ദേഭാരത് ട്രെയിനുമായി ബന്ധപ്പെടുത്തരുതെന്നും റെയില്‍വേ വ്യക്തമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക