അന്‍വര്‍ പുതിയതായി ഒന്നും പറഞ്ഞില്ല; പ്രതിപക്ഷത്തിന്റെ ആരോപണം ആവര്‍ത്തിക്കുക മാത്രമാത്രം ചെയ്യുന്നു; യുഡിഎഫ് രാഷ്ട്രീയ അഭയം നല്‍കില്ലെന്ന് എംഎം ഹസന്‍

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് യുഡിഎഫ് രാഷ്ട്രീയ അഭയം നല്‍കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. പി വി അന്‍വര്‍ പുതിയതായി ഒന്നും പറഞ്ഞില്ലെന്നും പ്രതിപക്ഷത്തിന്റെ ആരോപണം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നുവര്‍ഷം അന്‍വര്‍ എവിടെയായിരുന്നു? രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നു പറഞ്ഞ അന്‍വറിനു രാഹുലിന്റെ പേരിനൊപ്പം ഗാന്ധി എന്നത് ചേര്‍ത്തതിലായിരുന്നു വിഷമം. അങ്ങനെയുള്ള ആള്‍ വലിയ കോണ്‍ഗ്രസ് പാരമ്പര്യം അവകാശപ്പെട്ടിട്ട് എന്തുകാര്യമെന്നും ഹസ്സന്‍ ചോദിച്ചു.

അതേസമയം, പി.വി അന്‍വറിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മലപ്പുറത്തും, നിലമ്പൂരിലും, എടക്കരയിലും സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പി.വി അന്‍വറിനെതിരെ ബാനര്‍ ഉയര്‍ത്തിയും, ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രവാക്യവുമായിട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നിലമ്പൂരിലാകട്ടെ ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളും എന്ന മുദ്രാവാക്യമാണ് പ്രവര്‍ത്തകര്‍ വിളിച്ച് ചൊല്ലിയത്.

എടവണ്ണ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിലും അവിടെ പ്രകടനം നടന്നു. അതില്‍ പി.വി അന്‍വറിനോട് അടുത്ത ബന്ധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു. കൂടാതെ അന്‍വറിന്റെ പ്രസ്താവനയിലെ രാഷ്ട്രീയ വിശദീകരണവും നടത്തി. കോഴിക്കോട് ടൗണിലെ മുതലകുളത്ത് നിന്ന് പ്രതിഷേധ റാലിയും നടന്നു. എടവണ്ണയില്‍ കാര്യങ്ങള്‍ കൈവിട്ട പോകുമെന്ന രീതിയിലുള്ള കൊലവിളി മുദ്രവാക്യമാണ് ഉയര്‍ന്നത്.

നേതാക്കള്‍ക്കെതിരെ തിരിഞ്ഞാല്‍ കൈയും വെട്ടും കാലും വെട്ടുമെന്നും പ്രസ്ഥാനത്തിന് നേരെ വന്നാല്‍ തിരിച്ചടിക്കും കട്ടായമെന്നുമുള്ള കൊലവിളി നടത്തികൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പൊന്നെ എന്ന് വിളിച്ച നാവു കൊണ്ട് പോടാ എന്നും വിളിക്കാന്‍ അറിയാം, കക്കാനും മുക്കാനും വണ്‍മാന്‍ഷോ നടത്താനും പാര്‍ട്ടിയെ ഉപയോഗിച്ചു, അത് നടക്കാതെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞുവെന്നും സിപിഎം പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ചു.

പി.വി അന്‍വര്‍ താമസിക്കുന്നത് എടവണ്ണയിലെ വസതിയിലാണ്. അത് കൊണ്ടാണ് ആ സ്ഥലത്ത് വെച്ച് ഭീഷണിയായ മുദ്രവാക്യങ്ങള്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഇത്രയും നാള്‍ അന്‍വറിന്റെ കൂടെ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ തന്നെയാണ് അദ്ദേഹത്തിനെതിരെ ഭീഷണിയോടുള്ള മുദ്രവാക്യം ചൊല്ലിയിരിക്കുന്നത്. അതെ സമയം പാര്‍ട്ടി പ്രതിഷേധിക്കുമെങ്കിലും മുദ്രവാക്യം വിളിക്കുന്ന പ്രവര്‍ത്തകരുടെ മനസ് തന്റെ കൂടിയാണെന്നും പി.വി അന്‍വര്‍ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി