മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികൾ സിപിഎം പ്രവർത്തകരാണെന്ന് മറച്ചുവച്ച് ദേശാഭിമാനി

പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കൾ സിപിഎം മുഖപത്രമായ ദേശാഭിമാനിക്ക് വെറും “വിദ്യാർത്ഥികൾ”. മൂര്‍ക്കനാട് സ്വദേശിയും കോഴിക്കോട് പുതിയറയിൽ താമസക്കാരനായ ത്വാഹ ഫൈസൽ, തിരുവണ്ണൂർ സ്വദേശി അലൻ ഷുഹൈബ് എന്നിവര്‍ സിപിഎം പ്രവർത്തകരാണെന്നിരിക്കെ ഇക്കാര്യം മറച്ച് വച്ചാണ് ദേശാഭിമാനി വാർത്ത നൽകിയിട്ടുള്ളത്. ശ്രദ്ധേയമായ കാര്യം അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും പത്രത്തിൽ ഒരിടത്തും നൽകിയിട്ടില്ലെന്നതാണ്.

കണ്ണുർ സ്കൂൾ ഓഫ് ജേണലിസത്തിലെ മാധ്യമ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ ത്വാഹ.കോഴിക്കോട് മീഞ്ചന്ത ബ്രാഞ്ച് അംഗമാണ് കണ്ണൂർ പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം വർഷ വിദ്യാര്‍ത്ഥിയായ അലൻ ഷുഹൈബ്. ഇതിൽ അലൻ ഷുഹൈബിന്റെത് പാര്‍ട്ടി കുടുംബമാണ്. പാര്‍ട്ടിയുടെ കോഴിക്കോട് മീഞ്ചന്ത ബ്രാഞ്ച് അംഗമാണ് അലൻ. ത്വാഹ സിപിഎം പാറമേൽ ബ്രാഞ്ച് അംഗമാണ്. എന്നാൽ പാര്‍ട്ടിയുമായി യുവാക്കൾക്കുള്ള ബന്ധം പരാമർശിക്കുന്നില്ല. “മാവോയിസ്റ്റ് ബന്ധം ആരോപിച്ചു രണ്ട് വിദ്യാര്‍ത്ഥികൾ അറസ്റ്റിൽ” എന്ന തലക്കെടോടെയാണ് സിപിഎം മുഖപത്രം വാർത്ത നൽകുന്നത്.

പാർട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉൾപ്പെടെ കഠുത്ത വിമർശനം ഉന്നയിക്കുമ്പോഴാണ് ദേശാഭിമാനി പാർട്ടി അംഗങ്ങൾ എന്ന വിഷയം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിന്റേതുൾപ്പെടെ പ്രതികരണങ്ങൾ ഉൾപേജുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അവയില്‍ ഒന്നും പാർട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് ഒന്നും പറയുന്നില്ല. മുഖ പത്രത്തിന് പുറമെ പൊലീസ് നടപടിയെ വിമർശിച്ച് ഫേസ്ബുക്കിൽ പ്രതികരിച്ച എം എ ബേബി, എംഎം ലോറൻസ് എന്നിവരും വിദ്യാർത്ഥികളുടെ പാര്‍ട്ടി ബന്ധം പരാമർശിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

എന്നാൽ, സിപിഎമ്മിന്റെ ഉന്നത നേതൃത്വം വിഷയത്തിൽ സുരക്ഷിത അകലം പാലിച്ച് പ്രതികരിക്കുമ്പോൾ അറസ്റ്റിലായ പ്രവർത്തകര്‍ക്കായി പരസ്യമായി തന്നെ രംഗത്ത് എത്തുകയാണ് കോഴിക്കോട്ടെ പ്രാദേശിക നേതൃത്വം. യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് നിയമ സഹായം നൽകുമെന്നാണ് പാര്‍ട്ടി പന്നിയങ്കര ലോക്കൽ കമ്മിറ്റിയുടെ നിലപാട്. വിദ്യാർത്ഥികളായ രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ പോലീസിനെതിരെ പ്രമേയം പാസാക്കാൻ കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയും തയ്യാറായി.

പോലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങള്‍ കവർന്നെടുക്കുന്നതാണെന്നായിരുന്നു കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പാസാക്കിയ പ്രമേയത്തിലെ പ്രധാന ആരോപണം. യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയത് ധൃതി പിടിച്ചാണ്. ലഘുലേഖയോ, നോട്ടീസോ കൈവശം വച്ചാൽ യുഎപിഎ ചുമത്താനാവില്ലെന്നും പ്രമേയം വ്യക്തമാക്കിയിരുന്നു. പോലീസിന്റെ നടപടിയിൽ പാർട്ടിക്കുള്ളിൽ തന്നെ അമർഷം ശക്തമാകുന്നു എന്നതിന്റെ സൂചന കൂടിയാണ് പ്രമേയമെന്നാണ് വിലയിരുത്തൽ.

Latest Stories

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്