ഡ്രൈവിംഗ് ലൈസൻസ്, ആർസി സ്‌മാർട്ട് കാർഡ് അത്യാവശ്യക്കാർ നേരിട്ട് അപേക്ഷിക്കണം; ഇടനിലക്കാർ വേണ്ടെന്ന് എംവിടി

ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്‌മാർട്ട് കാർഡുകൾ അത്യാവശ്യമായി വേണ്ടവർ നേരിട്ടെത്തി അപേക്ഷ നൽകണമെന്ന് എംവിടി. അത്യാവശ്യക്കാർക്ക് കാർഡ് ലഭിക്കാനുള്ള സംവിധാനം ഏജൻ്റുമാരും ഉദ്യോഗസ്ഥരും ദുരുപയോഗം നടത്തുന്നതായി ശ്രദ്ധയിൽപെട്ടതോടെയാണ് മോട്ടോർ വാഹനവകുപ്പിന്റെ പുതിയ നടപടി.

പതിയ നിർദേശപ്രകാരം ഇനിമുതൽ ആർടിഒ, സബ് ആർടിഒ ഓഫീസുകളിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകണം. ജോലിസംബന്ധമായും മറ്റും ലൈസൻസ്/ആർസി ഹാജരാക്കേണ്ടവർക്ക് മുൻഗണനാക്രമം നോക്കാതെ സ്‌മാർട്ട് കാർഡുകൾ പ്രിന്റ് ചെയ്ത് തപാൽമാർഗം അയച്ചുകൊടുക്കുന്നുണ്ട്. ഇതിനായി ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫീസ്, പ്രിൻ്റിങ് സ്റ്റേഷൻ അടക്കമുള്ള സ്ഥാപനങ്ങളിൽ അപേക്ഷ നൽകുന്നു.

എന്നാൽ പലപ്പോഴും ഏജൻ്റുമാരാണ് ഇ-മെയിൽ അപേക്ഷകൾ അയക്കുന്നത്. അത് തടയുകയാണ് ലക്ഷ്യം. ആർ.സി./ലൈസൻസുകൾ പ്രത്യേക പരിഗണന നൽകി വേഗത്തിൽ പ്രിന്റ് ചെയ്ത് ലഭിക്കാൻ അപേക്ഷകരോ അപേക്ഷകർ ചുമതലപ്പെടുത്തുന്ന അടുത്ത ബന്ധുക്കളോ ആർ.ടി., സബ് ആർ.ടി. ഓഫീസുകളിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകണം. ഓഫീസ് മേധാവി പരിശോധിച്ച് ബോധ്യപ്പെടണം. ഇതിനുശേഷം എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫീസിലേക്ക് ഇ-മെയിൽ അയക്കും. അവിടത്തെ ശുപാർശയോടുകൂടി മാത്രമെ പ്രിന്റ്റിങ് സെൻ്ററിലേക്ക് മെയിൽ അയക്കാവൂ. അത് മാത്രമാണ് പരിഗണിക്കുക.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ