വെള്ളനാട് കിണറ്റിൽ വീണ കരടിയെ പുറത്തെടുത്തത് ജീവനില്ലാതെ; വനംവകുപ്പിന്റെ ഗുരുതരവീഴ്ച

തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടിയെ പുറത്തെടുത്തത് ജീവനില്ലാതെ. വനം വകുപ്പിന്റെ ഗുരുതര വീഴ്ച മൂലമാണ് കരടിയെ ജീവനോടെ രക്ഷിക്കാൻ കഴിയാതെ പോയതെന്ന് വ്യക്തമാണ്.  റെസ്ക്യൂ ഓപ്പറേഷൻ തന്നെ തലതിരിഞ്ഞാണ് ആരംഭിച്ചത്.

രാത്രി വെള്ളത്തിൽ വീണ കരടിയെ രാവിലെ 9.30ന് വിദഗ്ധന്മാർ എത്തിയാണ് വെടിവെയ്ക്കുന്നത്.
മയങ്ങിയ കരടി മൂന്നാൾ താഴ്ചയുള്ള വെള്ളത്തിൽ മുങ്ങുകയായിരുന്നു. കരടിയെ തോളിലെടുത്ത് കരയ്ക്കു കൊണ്ടുവരാൻ മൂന്നുനാലു പേർ കിണറ്റിലേക്ക് ഇറങ്ങുന്നു. പിന്നീടാണ് അവർ കിണറ്റിലെ വെള്ളം വറ്റിക്കുന്നത്. ആദ്യം എത്തേണ്ടിയിരുന്ന ഫയർ ആൻഡ് റെസ്ക്യൂ ടീമിനെ അതിനു ശേഷമാണ് വിളിച്ചത്.

രക്ഷാപ്രവർത്തനത്തിൽ വന്ന ഇത്തരം പിഴവുകളാണ് കരടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് വ്യക്തമാണ്. ഇന്നലെ രാത്രിയാണ് വെള്ളനാട് സ്വദേശി അരവിന്ദന്‍റെ വീട്ടിലെ കിണറ്റിൽ കരടിയെ കണ്ടത്. ആളുകളുടെ ശബ്ദം കേട്ട് ഭയന്ന് ഓടുന്നതിനിടെ കരടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

Latest Stories

കരുൺ നായർ കാരണമാണ് തോറ്റത്, ശ്രേയസിനെ പോലെയുള്ള ബാറ്ററുടെ ക്യാച്ച് പാഴാക്കിയാൽ തോൽവി ഉറപ്പാണ്: അക്‌സർ പട്ടേൽ

രാവിലെ കോഹ്ലി, ഉച്ചയ്ക്ക് രാഹുൽ, വൈകിട്ട് വൈഭവ്, രാത്രി അഭിഷേക്; ഓറഞ്ച് ക്യാപ്പ് കേറിയിറങ്ങിയത് നാല് താരങ്ങളുടെ തലയിലൂടെ

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു