വെള്ളനാട് കിണറ്റിൽ വീണ കരടിയെ പുറത്തെടുത്തത് ജീവനില്ലാതെ; വനംവകുപ്പിന്റെ ഗുരുതരവീഴ്ച

തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടിയെ പുറത്തെടുത്തത് ജീവനില്ലാതെ. വനം വകുപ്പിന്റെ ഗുരുതര വീഴ്ച മൂലമാണ് കരടിയെ ജീവനോടെ രക്ഷിക്കാൻ കഴിയാതെ പോയതെന്ന് വ്യക്തമാണ്.  റെസ്ക്യൂ ഓപ്പറേഷൻ തന്നെ തലതിരിഞ്ഞാണ് ആരംഭിച്ചത്.

രാത്രി വെള്ളത്തിൽ വീണ കരടിയെ രാവിലെ 9.30ന് വിദഗ്ധന്മാർ എത്തിയാണ് വെടിവെയ്ക്കുന്നത്.
മയങ്ങിയ കരടി മൂന്നാൾ താഴ്ചയുള്ള വെള്ളത്തിൽ മുങ്ങുകയായിരുന്നു. കരടിയെ തോളിലെടുത്ത് കരയ്ക്കു കൊണ്ടുവരാൻ മൂന്നുനാലു പേർ കിണറ്റിലേക്ക് ഇറങ്ങുന്നു. പിന്നീടാണ് അവർ കിണറ്റിലെ വെള്ളം വറ്റിക്കുന്നത്. ആദ്യം എത്തേണ്ടിയിരുന്ന ഫയർ ആൻഡ് റെസ്ക്യൂ ടീമിനെ അതിനു ശേഷമാണ് വിളിച്ചത്.

രക്ഷാപ്രവർത്തനത്തിൽ വന്ന ഇത്തരം പിഴവുകളാണ് കരടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് വ്യക്തമാണ്. ഇന്നലെ രാത്രിയാണ് വെള്ളനാട് സ്വദേശി അരവിന്ദന്‍റെ വീട്ടിലെ കിണറ്റിൽ കരടിയെ കണ്ടത്. ആളുകളുടെ ശബ്ദം കേട്ട് ഭയന്ന് ഓടുന്നതിനിടെ കരടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി