'കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല, കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കും'; രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാല്‍ മതിയെന്ന് ശശി തരൂർ

കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് പറയാനില്ലെന്നും കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുമെന്നും ശശി തരൂര്‍ എംപി. പറയാനുള്ള കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞുവെന്നും സ്‌നേഹത്തോടെയും എല്ലാ മര്യാദയോടെയും മുന്നോട്ട് പോകുന്നുണ്ടെന്നും ശശി തരൂർ പറഞ്ഞു. ഹൈക്കമാന്‍ഡുമായുള്ള അനുനയചര്‍ച്ചകള്‍ക്കൊടുവില്‍ കെപിസിസി ആസ്ഥാനത്തെ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിനായി എത്തിയതായിരുന്നു ശശി തരൂര്‍.

കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. പറയാനുള്ള കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞു. സ്‌നേഹത്തോടെയും എല്ലാ മര്യാദയോടെയും മുന്നോട്ട് പോകുന്നുണ്ട്. പാര്‍ട്ടിയുടെ നിലപാടുള്ളപ്പോള്‍ ഞാന്‍ വേറെ അഭിപ്രായം പറയാറില്ല. ചില കാര്യങ്ങളില്‍, വിഷയങ്ങളില്‍ ആളുകള്‍ എന്റെ വ്യക്തിപരമായ അഭിപ്രായം ആവശ്യപ്പെടുമ്പോള്‍ വ്യക്തിപരമായ അഭിപ്രായം പറയുമെന്ന് മാത്രം – തരൂര്‍ പറഞ്ഞു.

വികസനകാര്യങ്ങളില്‍, ചില നല്ല കാര്യങ്ങള്‍ കാണുമ്പോള്‍ ഞാന്‍ അതിനെ ചൂണ്ടിക്കാണിക്കാന്‍ താന്‍ തയാറാണെന്ന് ശശി തരൂര്‍ പറഞ്ഞു. ആ അടിസ്ഥാനത്തിലാണ് പല കാര്യങ്ങളും പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ കുറിച്ച് ഞാന്‍ ഒരു വിഷയത്തിലും എതിര് പറഞ്ഞിട്ടില്ല. അദ്ദേഹം ഞങ്ങളുടെ നേതാവാണെന്ന് മാത്രമല്ല, ഈ രാജ്യത്തെ പല കാര്യങ്ങള്‍ക്കും വേണ്ടി ആത്മാര്‍ഥമായി നില്‍ക്കുന്നുണ്ട്. വര്‍ഗീയത, ഭിന്നിപ്പിന്റെ രാഷ്ട്രീയം എന്നിവയ്‌ക്കെതിരെയെല്ലാം എതിരെ സംസാരിക്കുന്ന നേതാവായി രാഹുല്‍ ഗാന്ധിയെ എല്ലാവരും കാണുന്നു, ഇഷ്ടപ്പെടുന്നു.

ചില വിഷയങ്ങളില്‍ ഞാന്‍ എടുത്ത സ്റ്റാന്റ് ബിജെപിക്ക് അനുകൂലമായി നിങ്ങള്‍ കണ്ടു. ഞാന്‍ അത് ഇന്ത്യയ്ക്ക് അനുകൂലമായിട്ടാണ് കണ്ടത്. ചില വിഷയങ്ങളില്‍, പ്രത്യേകിച്ച് അന്താരാഷ്ട്രീയ കാര്യങ്ങളില്‍ എനിക്ക് രാഷ്ട്രീയം പറയാനല്ല ആഗ്രഹം, രാഷ്ട്രത്തിന് വേണ്ടി സംസാരിക്കാനാണ് ആഗ്രഹം. അത് ഒരു പുതിയ കാര്യമല്ല. രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാല്‍ മതി. പാര്‍ട്ടിയുടെ നിലപാടിനെ എതിര്‍ക്കാന്‍ ഏത് പാര്‍ട്ടി അംഗത്തിനും അവകാശമില്ലെന്ന് സമ്മതിച്ചു. പാര്‍ലമെന്റിനകത്ത് പാര്‍ട്ടിയെടുത്ത സ്റ്റാന്‍ഡിന് ഒപ്പം തന്നെ ഞാന്‍ നിന്നിട്ടുണ്ട്. അതിനെ കുറിച്ച് ഒരു ചിന്തയും വേണ്ട എന്നും ശശി തരൂര്‍ പറഞ്ഞു.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ