ലീഡറിന്റെ തഴമ്പിന്റെ കഥ പറഞ്ഞ്‌ ജീവിക്കുന്ന ഇത്തിൾക്കണ്ണിയോട് ബഹുമാനമില്ല: പി.വി അൻവർ

കെ മുരളീധരന്‍ എം.പിയുടെ വിമർശനത്തിന് മറുപടിയുമായി പി.വി അൻവർ എം.എൽ.എ. ലീഡറോടെ ബഹുമാനമുള്ളൂ എന്നും അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ്‌ ഇന്നും ജീവിക്കുന്ന ഇത്തിൾക്കണ്ണിയോട് അതില്ല എന്നും പി വി അന്‍വര്‍ ഫെയ്‌സ്ബുക്കിൽ കുറിച്ചു. പി വി അന്‍വര്‍ നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് ഗുരുതര പ്രശ്‌നമാണെന്നും ബിസിനസും നടക്കണം എംഎല്‍എയും ആകണം എന്നു പറയുന്നത് നടപ്പില്ലെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

അതേസമയം താന്‍ വെസ്റ്റ് ആഫ്രിക്കയിലെ സിയാറ ലിയോണിലാണെന്നും മണ്ഡലത്തില്‍ ഇല്ലെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി എല്ലാസമയത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് പി.വി അൻവർ അവകാശപ്പെടുന്നത്.

പി.വി അൻവറിന്റെ കുറിപ്പ്:

ഇവിടെ കിങ്ങിണികുട്ടന്മാരില്ല..
ജീവിക്കാനായി മണ്ണിൽ പണിയെടുക്കുന്ന കുറച്ച്‌ ജീവിതങ്ങളാണിവിടെയുള്ളത്‌..
ഇനി അവിടുത്തെ കാര്യം..
ലീഡറോടെ ബഹുമാനമുള്ളൂ.
അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ്‌ ഇന്നും ജീവിക്കുന്ന ഇത്തിൾക്കണ്ണിയോടതില്ല.
രാമനിലയത്തിലെ ഗീതോപദേശത്തിന്റെ കഥ പറയാൻ ഞാൻ ഉണ്ണിത്താനല്ല.
പി.വി.അൻവറാണ്..
പറയാനുള്ളത്‌ നേരിട്ട്‌ തന്നെ പറയും..

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ