'സെനറ്റ് യോഗം ചേരാന്‍ അനുവദിക്കില്ല'; ഗവര്‍ണറുടെ നടപടിയില്‍ നിലപാട് കടുപ്പിച്ച് എസ്എഫ്‌ഐ, പ്രതിഷേധം ശക്തം

കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റിലെ ഗവര്‍ണറുടെ നടപടിക്കെതിരെ എസ്എഫ്‌ഐ. ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെനറ്റ് യോഗം ചേരാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ അറിയിച്ചു. സര്‍വ്വകലാശാല സെനറ്റിലേക്ക് സിന്‍ഡിക്കേറ്റ് നാമനിര്‍ദ്ദേശം ചെയ്ത 14 പേരുകളില്‍ 12 പേരുകള്‍ ഗവര്‍ണര്‍ തള്ളിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

കഥാകൃത്ത് ടി. പത്മനാഭനെയും ഗവേഷക വിദ്യാര്‍ഥി ആയിഷ ഫിദയെയും മാത്രമാണ് സിന്‍ഡിക്കേറ്റ് പട്ടികയില്‍ നിന്ന് ഉള്‍പ്പെടുത്തിയത്. പകരം ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തത് ആര്‍എസ്എസ് – കോണ്‍ഗ്രസ് നേതാക്കളെയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. മാനദണ്ഡം മറികടന്ന് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ വിഭാഗത്തില്‍ ഗവര്‍ണര്‍ എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്ററെ ശുപാര്‍ശ ചെയ്തതായും എസ്എഫ്‌ഐ ആരോപിക്കുന്നു.

വിഷയത്തില്‍ ഇടത് അധ്യാപക – വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചതായി എസ്എഫ്‌ഐ പറഞ്ഞു. ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെനറ്റ് യോഗം ചേരാന്‍ അനുവദിക്കില്ലെന്നാണ് എസ്എഫ്‌ഐ നിലപാട്. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തു കോടതിയെ സമീപിക്കാനും എസ്എഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി