സ്വാമി ഗുരുപ്രസാദിന് എതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് ശിവഗിരി മുന്‍ മഠാധിപതി സ്വാമി വിശുദ്ധാനന്ദ നല്‍കിയ കത്തുകള്‍ മഠം അവഗണിച്ചു.

അമേരിക്കന്‍ മലയാളിയായ യുവതിയെ ലൈംഗീക പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച ശിവഗിരി മഠത്തില സന്യാസി സ്വാമി ഗുരു പ്രസാദിനെതിരെ ശിവഗിരി മഠം മുന്‍ മഠാധിപതി പത്മശ്രീ സ്വാമി വിശുദ്ധാനന്ദ എഴുതിയ കത്തുകളും , സ്വാമിയില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ട യുവതിയും ഭര്‍ത്താവും ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ട് ശിവഗിരി മഠത്തിനെഴുതിയ കത്തും സൗത്ത് ലൈവിന് ലഭിച്ചു.

അമേരിക്കയിലെ മലയാളി കുടംബത്തിന്റെ കത്ത് ശിവഗിരിയില്‍ കിട്ടിയതിന്റെ പശ്ചാത്തലത്തില്‍ അതിലുന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെവന്നാവശ്യപ്പട്ട് കൊണ്ട് 2022 ജനുവരി 22 നും, 27 നും ഇപ്പോഴത്തെ ശിവഗിരിമഠാധിപതിക്ക് താന്‍ കത്തുകള്‍ നല്‍കിയിരുന്നെന്നും, എന്നാല്‍ അതിന് ശേഷം കൂടിയ ബോര്‍ഡ് മീറ്റുങ്ങുളിലെല്ലാം ഈ കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ അവഗണിക്കുകയായിരുന്നുവെന്നും മുന്‍ മഠാധിപതി കൂടിയായ സ്വാമി വിശുദ്ധാനന്ദ പറയുന്നു.

സ്വാമി ഗുരുപ്രസാദിന്റെ ദുര്‍ നടപടികള്‍ക്കെതിരെ പുതിയ ഭരണ സമിതി ഒന്നും ചെയ്യാത്തതിലുള്ള എതിര്‍പ്പ്് അതിശക്തമായി തന്നെ സ്വാമി വിശുദ്ധാനന്ദ തന്റെ കത്തുകളില്‍ സൂചിപ്പിക്കുന്നുണ്ട്്. തന്റെ കളങ്കം മുഴുവന്‍ മറച്ചു വയ്കാനുളള സൗകര്യം പുതിയ ശിവഗിരി ഭരണ സമിതി സ്വാമി ഗുരുപ്രസാദിന് നല്‍കിയെന്നും വിശുദ്ധാനന്ദ തന്റെ കത്തില്‍ ആരോപിക്കുന്നു.

അമേരിക്കയില്‍ സ്ഥാപിക്കുന്ന ആശ്രമത്തിന്റ ആജീവനാന്ത അധികാരിയായി മാറാന്‍ സ്വാമി ഗുരുപ്രസാദ് നടത്തിയ നീക്കങ്ങളെക്കുറിച്ചും എന്നാല്‍ അതിനെതിരെ ശിവഗിരി മഠാധികൃതര്‍ നിശബ്ദത പാലിച്ചതിനെക്കുറിച്ചും വിശുദ്ധാനന്ദ തന്റെ കത്തില്‍ പറയുന്നുണ്ട്. സ്വാമി ഗുരുപ്രസാദിന്റെ വേട്ടയാടലിന് വീര്യം പകരുന്ന കൂട്ടവേട്ടയാടല്‍ക്കാരായി മാറിയ ശിവഗിരി മഠത്തിന്റെ ഭരണ നേതൃത്വമെന്നും ഇരയുടെ നിലവിളി കേള്‍ക്കാനുള്ള കേള്‍വി ശക്തി മഠത്തിന് നഷ്ടമായോ എന്നും വിശുദ്ധാനന്ദ തന്നെ കത്തില്‍ ചോദിക്കുന്നുണ്ട്്. യുവതിയും ഭര്‍ത്താവും സ്വാമിയുടെ ചെയ്തികളെപ്പറ്റി ശിവഗിരി മഠത്തിന് നല്‍കിയ പരാതിയില്‍ കൃത്യ സമയത്ത് നടപടികള്‍ എടുത്തിരുന്നെങ്കില്‍ ഈ പ്രശ്‌നം പരിഹരിച്ച് പോകാന്‍ കഴിയുമായിരുന്നെന്നും വിശുദ്ധാനന്ദ കത്തില്‍ പറയുന്നു.

ഏതാണ്ട് നാലിലധികം കത്തുകള്‍ സ്വാമി വിശുദ്ധാനന്ദ ഈ വിഷയവുമായി ബന്ധപ്പെട്ട് ശിവഗിരി മഠത്തിന് എഴുതിയിട്ടുണ്ട്്്. ഇതിലെല്ലാം അമേരിക്കന്‍ മലയാളിയായ യുവതിക്കെതിരെ സ്വാമി ഗുരുപ്രസാദ് നടത്തിയ ലൈംഗികാതിക്രമവും, അതോടൊപ്പം അമേരിക്കയില്‍ നിര്‍മിക്കുന്ന ആശ്രമത്തിന്റെ സമ്പൂര്‍ണ്ണാവകാശം കയ്യടക്കാന്‍ ഗുരുപ്രസാദ് നടത്തിയ നീക്കങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്്്.

ലൈംഗികാതിക്രമത്തിന് വിധേയായ അമേരിക്കന്‍ മലയാളി യുവതിയും ഭര്‍ത്താവും ഈ വിഷയങ്ങളെല്ലാം ഉന്നയിച്ച് കൊണ്ട് 2021 ഡിസംബര്‍ 18 ന് ശിവഗിര മഠത്തിന് ഇ മെയിലില്‍ പരാതി അയച്ചിരുന്നു. ഇതിനിടയില്‍ പരാതിക്കാരിയുടെ നാട്ടിലുള്ള വൃദ്ധയായ അമ്മയെയും കുടംബാംഗങ്ങളെയും സ്വാമി ഗുരുപ്രസാദിന്റ ആളുകള്‍ ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ച് കുടംബം പൊലീസിലും പരാതി നല്‍കിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ലന്നും യുവതി പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ