42 ദിവസത്തെ ജാഗ്രതയ്ക്ക് ശേഷം മലപ്പുറത്ത് നിപ ബാധ നിയന്ത്രണവിധേയമായതായി കേരള ആരോഗ്യ വകുപ്പ്

മലപ്പുറം ജില്ലയിൽ നിപ്പ ബാധ വിജയകരമായി നിയന്ത്രണ വിധേയമായതായി കേരള ആരോഗ്യ വകുപ്പ് അറിയിച്ചു. വ്യാപനം നിയന്ത്രിക്കാൻ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വണ്ടൂർ, നിലമ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ചു. ദുരിതബാധിതരുടെ മാനസികാരോഗ്യത്തിനും മുൻഗണന നൽകി കൊണ്ടാണ് ആരോഗ്യ വകുപ്പ് പ്രവർത്തിച്ചത്.

തടസ്സങ്ങൾ കുറയ്ക്കുന്നതിന്, സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ, നിരീക്ഷണത്തിലുള്ള വ്യക്തികളുടെ വീടുകളിൽ ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങൾ എത്തിച്ചു. സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനുപകരം, പ്രതിരോധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ തന്ത്രപരമായ സമീപനമാണ് സർക്കാർ സ്വീകരിച്ചത്. 42 ദിവസത്തെ ഡബിൾ ഇൻകുബേഷൻ കാലാവധി കഴിഞ്ഞാലും ജാഗ്രത അനിവാര്യമാണെന്ന് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

നിപ വൈറസ് മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ നടത്തിയ കൂട്ടായ പരിശ്രമങ്ങൾക്ക് മുഴുവൻ ടീമിനെയും അവർ അഭിനന്ദിച്ചു. കുട്ടിയുടെ മരണം ദാരുണമായ നഷ്ടമാണെന്ന് വിശേഷിപ്പിച്ച മന്ത്രി കുടുംബത്തിൻ്റെ ദുഃഖത്തിൽ സമൂഹവും ഭരണകൂടവും പങ്കുചേരുന്നുവെന്നും അഭിപ്രായപ്പെട്ടു. വൈറസ് ബാധയുണ്ടായ ഉടൻ തന്നെ നിപ മാർഗനിർദേശങ്ങൾ പാലിച്ച് 25 അംഗ കമ്മിറ്റി രൂപീകരിച്ച് രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് മുൻകൈയെടുത്തിരുന്നു. രാവിലെ തന്നെ കോൺടാക്റ്റ് ട്രെയ്‌സിംഗ് ആരംഭിച്ചു, 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂം സജ്ജീകരിച്ചു, നിപാ സമ്പർക്ക പട്ടിക തയ്യാറാക്കി, റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മാർഗനിർദേശങ്ങൾ പാലിച്ച് രോഗലക്ഷണങ്ങളുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിച്ചു.

Latest Stories

തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് രണ്ട് ചുവടുകൾ മാത്രം, പിന്തുണച്ച ആരാധകർക്ക് നന്ദി: സഞ്ജു സാംസൺ

ഇറാൻ അണുബോംബ് പദ്ധതിയിലൂടെ ശക്തി പ്രാപിക്കും, അത് തടയുകയാണ് ലക്ഷ്യം; ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് നെതന്യാഹു

സഞ്ജു എന്ന ആത്മാർത്ഥതയുള്ള കളിക്കാരന് അർഹിക്കുന്ന വിജയം ലഭിച്ചതിൽ സന്തോഷം: സുനിൽ ഗവാസ്കർ

പശ്ചിമേഷ്യൻ സംഘർഷം; സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

എസ്‌ഐആര്‍ വഴി നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ മാറ്റിയിട്ടുള്ളു, ബിജെപി അധികാരത്തില്‍ വന്നാല്‍ അവരെ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് അമിത് ഷാ; ഹിന്ദുക്കളായ ഒറ്റ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ

'മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് കാണപ്പെടുക'; ഇറാനില്‍ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂള്‍കുട്ടികളുടെ കൂട്ടസംസ്‌കാര ചിത്രം

ഹോര്‍മൂസ് അടച്ചു, ആഗോള എണ്ണവിതരണം നിലച്ചു; പെട്രോള്‍ വില കുതിച്ചുയരുമോ എന്ന് ആധി; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍

149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദുബായിയില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി; വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു