വീടിന് തീ വച്ച് മകനെയും കുടുംബത്തെയും കൊലപ്പെടുത്തി, പിതാവ് കസ്റ്റഡിയില്‍

ഇടുക്കി തൊടുപുഴ ചീനിക്കുഴിയില്‍ പിതാവ് മകനെയും കുടുംബത്തെയും തീ വച്ച് കൊലപ്പെടുത്തി. ചീനിക്കുഴി ആലിയേക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍ (49), ഭാര്യ ഷീബ (39), മക്കളായ മെഹ്‌റു (16), അസ്‌ന (13) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പ്രതി ഹമീദിനെ(79) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു.

ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കുന്നതിനിടെ പ്രതി വീടിന്  തീയിടുകയായിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ഹമീദ് വീട്ടില്‍ പെട്രോള്‍ കരുതിയിരുന്നു. രാത്രി വീടിന് പുറത്തിറങ്ങിയ ഹമീദ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ജനലിലൂടെ മുറിയിലേക്ക് ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. വാട്ടര്‍ ടാങ്കില്‍ ഉണ്ടായിരുന്ന വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടു.

തീ പടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഫൈസലും കുടുംബവും ശുചിമുറിയിലേക്ക് ഓടി. എന്നാല്‍ വെള്ളം ഒഴിച്ച് തീ അണയ്ക്കനുള്ള ശ്രമം വിഫലമായി. ഹമീദ് പെട്രോള്‍ നിറച്ച് കുപ്പികള്‍ മുറിയിലേക്ക് എറിയുന്നുണ്ടായിരുന്നു. ഫൈസലും കുടുംബവും പേടിച്ച് ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ലായിരുന്നു. കുട്ടികളാണ് അയല്‍വാസികളെ വിവരം അറിയിച്ചത്. പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും നാല് പേരും മരിച്ചിരുന്നു.

കൊലപാതകം നടത്തിയ ശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ഹമീദ് ശ്രമിച്ചെങ്കിലും പൊലീസ് പിടിയിലായി. കുടുംബത്തില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Latest Stories

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബന്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍