ഗവര്‍ണറെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്; സതീശന്‍ ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും കണ്ട് പഠിക്കണം

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജഭവന്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണ്ട എന്നും ഗവര്‍ണര്‍ പറഞ്ഞു. നയപ്രഖായപന പ്രസംഗത്തില്‍ഒപ്പിടാത്തത് അല്ല ഗവര്‍ണറെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതാണ് ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയത്.

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും കടുത്ത ആക്രമണമാണ് ഗവര്‍ണര്‍ നടത്തിയത്. പക്വതയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയേയും കണ്ടു പഠിക്കണമെന്ന്‌ അദ്ദേഹം സതീശനെ ഉപദേശിച്ചു. മുന്‍ മന്ത്രി എകെ ബാലന്റെ പെരുമാറ്റം ബാലിശമാണ് എന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ രാഷ്ടീയക്കാരെ നിയമിക്കുന്നതിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. 20ല്‍ അധികം പേഴ്‌സണല്‍ സ്റ്റാഫുകളാണ് മന്ത്രിമാര്‍ക്കുള്ളത്. പെന്‍ഷനുവേണ്ടി രണ്ടു വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫുകളെ മാറ്റുകയാണ്. ഇത് അധിക ബാധ്യതാണ് ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി പൊതുജനത്തിന്റെ പണമാണ് പാഴാക്കുന്നത് എന്നും ഗവര്‍ണര്‍ ആരോപിച്ചു. നിയമനത്തിന്റ പേരില്‍ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. താന്‍ കേന്ദ്ര മന്ത്രി ആയിരുന്നപ്പോള്‍ 11 സ്റ്റാഫാണ് ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും