മാനസികമായി തളർത്തി, കന്യാസ്ത്രീയെ സഭ വിദേശത്ത് ഉപേക്ഷിച്ചെന്ന് പരാതി; മാനന്തവാടി രൂപതയ്ക്ക് മുന്നിൽ സമരമിരിക്കാൻ കുടുംബം

വയനാട്ടിൽ നിന്നും പതിനഞ്ച് വർഷം മുമ്പ് ഇംഗ്ലണ്ടിൽ സേവനത്തിനായി പോയ കന്യാസ്ത്രി മാനസികനില നില തെറ്റി ഒറ്റപ്പെട്ട് കഴിയുന്നെന്ന് കുടുംബം. മാനന്തവാടി നിരവിൽപുഴ കല്ലറ ജോസഫിന്റെ മകൾ സിസ്റ്റർ ദീപ ജോസഫാണ് ആരുടെയും സഹായമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നത്. വിദേശത്ത് കഴിയുന്ന മകൾക്ക് അടിയന്തര സഹായം ആവശ്യപ്പെട്ട് മാനന്തവാടി രൂപതാ ആസ്ഥാനത്ത് രാവിലെ 11 മണിക്ക് കുടുംബം ശ്രദ്ധ ക്ഷണിക്കൽ സമരമിരിക്കും. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

മക്കിയാട് കൊളാസ്റ്റിക്കൽ കോൺവെന്റ് അംഗമായ സിസ്റ്റർ ദീപാ ജോസഫ് 2003 ൽ ആണ് ഇംഗ്ലണ്ടിൽ ബെനഡിക്ടൻ കോൺഗ്രഗേഷനിന്റെ ഗ്ലോക്സ്റ്റർഷെയർ മഠത്തിലേക്ക് പോയത്. അന്ന് സിസ്റ്റർ ദീപക്ക് 34 വയസ്സായിരുന്നു. മഠാധികാരികൾ  മകളെ മാനസികമായി തളർത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. അതേസമയം മഠത്തിൽ നിന്ന് ഏഴ് വർഷം മുമ്പ് സിസ്റ്റർ ദീപ പുറത്തുപോയെന്നാണ് മഠം അധികൃതരുടെ വിശദീകരണം. എന്നാൽ ഇക്കാര്യം രേഖാമൂലം കുടുംബത്തെ അറിയിച്ചിട്ടില്ല.

വിഷയത്തിൽ സഭയുടെ അടിയന്തര ഇടപെടൽ വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ആരോടാണ് പരാതി പറയേണ്ടതെന്ന് പോലും തനിക്കറിയില്ലെന്ന് സിസ്റ്റർ ദീപയുടെ പിതാവ് പറയുന്നു. കാത്തലിക്ക് ലേമെൻസ് അസോസിയേഷൻ ഉൾപ്പടെയുള്ളവർ സിസ്റ്റർക്ക് നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ രൂപതയേയും മഠത്തേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തെ ചെറുക്കുമെന്നാണ് വിശ്വാസ സംരക്ഷണ സമിതിയുടെ നിലപാട്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു