പണിമുടക്കിന്റെ പേരില്‍ അരങ്ങേറുന്നത് സ്‌പോണ്‍സേര്‍ഡ് ഗുണ്ടായിസം: വി. മുരളീധരന്‍

കേരളത്തില്‍ പണിമുടക്കിന്റെ പേരില്‍ നടക്കുന്നത് സ്‌പോണ്‍സേര്‍ഡ് ഗൂണ്ടായിസമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാനത്ത് മാത്രമാണ് സര്‍ക്കാര്‍ നേരിട്ടിറങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവടക്കം സമരത്തില്‍ പങ്കെടുത്ത് സര്‍ക്കാരിന് ജയ് വിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മറ്റൊരിടത്തും കേരളത്തിലേത് പോലുള്ള സ്ഥിതിവിശേഷമില്ല. സിപിഎമ്മിന്റെ ഗുണ്ടകളെ ഭയന്ന് ജനങ്ങള്‍ വീടുകളില്‍ തുടരുകയാണ്. പണിമുടക്കിന് ജനപിന്തുണയില്ല. സഞ്ചാര സ്വാതന്ത്ര്യം ചോദ്യം ചെയ്യുക, കടകള്‍ അടപ്പിക്കുക, സ്ത്രീകളെ വഴിനടക്കാന്‍ അനുവദിക്കാതിരിക്കുക എന്നിവ ജനദ്രോഹപരമാണെന്നും മുരളീധരന്‍ ആരോപിച്ചു.

പൊലീസ് മഞ്ഞ കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുത് എന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാര്‍ നയം ഭരണഘടനയുടെ ലംഘനമാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

Latest Stories

"ലോർഡ്‌സിൽ ഇന്ത്യൻ താരത്തെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ, ആരാധകർ തിരിച്ചറിയാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി"; ഇടപെട്ട് കാർത്തിക്

''ഈ പരമ്പരയിലല്ലെങ്കിൽ, അടുത്ത പരമ്പരയിൽ തിരിച്ചുവരണം''; ഇന്ത്യൻ ടെസ്റ്റ് ടീമിൽ കോഹ്‌ലിക്ക് വീണ്ടും അവസരം!

'മൂന്ന് ദിവസം തടവും 2000 രൂപ പിഴയും'; പണ്ട് മാപ്പ് നല്‍കിയെങ്കിലും ഇക്കുറി പണി കിട്ടി; സോഷ്യല്‍ മീഡിയയിലൂടെ കോടതിയെ അധിക്ഷേപിച്ച യുവാവിനെതിരെ ഹൈക്കോടതി നടപടി

കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഉൾപ്പെടുത്തേണ്ടതില്ല; റിപ്പോർട്ട് സമർപ്പിച്ച് വിദഗ്‌ധസമിതി

490 കി.മീ റേഞ്ച്, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എംപിവിയുമായി കിയ !

സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു

IND vs ENG: “അഞ്ചാം ദിവസം കോഹ്‌ലിയുടെ സാന്നിധ്യം ഞാൻ മിസ് ചെയ്തു”: ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ ഓസ്‌ട്രേലിയൻ വനിതാ ടീം ക്യാപ്റ്റൻ

'മനുഷ്യരുടെ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കുന്ന മാധ്യമ സിങ്കങ്ങൾ', യൂട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് സാബുമോൻ

128 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സിൽ ചരിത്രപരമായ തിരിച്ചുവരവ് നടത്താൻ ക്രിക്കറ്റ്; മത്സരങ്ങളുടെ തിയതികളും, വേദിയും പ്രഖ്യാപിച്ചു

ഇന്ത്യക്ക് നാറ്റോയുടെ തിട്ടൂരം, റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ വിലക്കും; പുടിനെ വിളിച്ച് റഷ്യ- യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇറങ്ങാന്‍ നിര്‍ബന്ധിക്കണമെന്നും നിര്‍ദേശം