ബാർ കോഴയിൽ എസ്പി: ആർ സുകേശൻ കുറ്റവിമുക്തൻ; പുതിയ ഐപിഎസ് പട്ടിക പുറത്ത്

ബാർ കോഴക്കേസ് അന്വേഷിച്ച എസ്പി: ആർ സുകേശനെ ക്രൈംബ്രാഞ്ച് കേസിൽനിന്നു കുറ്റവിമുക്തനാക്കി പുതിയ ഐപിഎസ് പട്ടിക. ശനിയാഴ്ച ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് ഉന്നത സംഘം പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്.

2015ലെ പട്ടിക ഒരു മാസം മുൻപ് കേന്ദ്രത്തിലേക്കയച്ചിരുന്നെങ്കിലും വ്യക്തത തേടി കേന്ദ്രസർക്കാർ മടക്കി അയച്ചിരുന്നു. വീണ്ടും തിരുത്തലോടെയാണ് ഇപ്പോൾ നൽകിയിരിക്കുകയാണ്. 2015ൽ നാലും 2016ൽ പതിമൂന്നും ഐപിഎസ് ഒഴിവുകളാണു കേരളത്തിനുള്ളത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ഐപിഎസ് ലഭിക്കേണ്ടവരുടെ പട്ടിക വളരെ നേരത്തേ നൽകി ഉദ്യോഗസ്ഥർക്ക് ഐപിഎസ് നേടിക്കൊടുത്തിരുന്നു. കേരളത്തിൽ ഐഎഎസ്, ഐഎഫ്എസ് ഒഴിവുകളിലേക്ക് അർഹരായവരുടെ പട്ടിക നേരത്തേ തന്നെ അയച്ചു.

ഐപിഎസ് പട്ടിക വന്നപ്പോൾ വേണ്ടപ്പെട്ട ചിലരെ വെള്ളപൂശേണ്ടതിനാൽ പൊലീസ് ആസ്ഥാനത്തുനിന്ന് ആഭ്യന്തര വകുപ്പിലേക്കു കഴിഞ്ഞ മേയിൽ അയച്ച 2015, 2016 വർഷങ്ങളിലെ പട്ടിക വീണ്ടും ഡിജിപി മടക്കി അയച്ചിരുന്നു. 2016ലെ 13 ഒഴിവുകളിൽ 33 പേരുടെ പട്ടികയാണു പൊലീസ് ആസ്ഥാനത്തു തയാറാക്കിയത്. ഇതിൽ, സീനിയോറിറ്റിയിലുള്ള ഒരു ഉദ്യോഗസ്ഥൻ സ്വയം വിരമിച്ചതിനാൽ പട്ടിക 32 ആയി. ഇതിലാണു എസ്പി: സുകേശനും ഉൾപ്പെട്ടത്.

എന്നാൽ, ബാർ കോഴക്കേസിലെ ഗൂഢാലോചനയിൽ ക്രൈംബ്രാഞ്ച് പ്രതിചേർത്തതിനാൽ ഇദ്ദേഹത്തിന് ഐപിഎസ് ലഭിക്കില്ലെന്നു വ്യക്തമായതോടെ ആ കേസ് ഉടൻ തീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിക്കുകയായിരുന്നു. തുടർന്നാണു ബാർ ഹോട്ടലുടമ ബിജു രമേശും സുകേശനും ഉൾപ്പെട്ട ക്രൈംബ്രാഞ്ച് കേസ് തെളിവില്ലെന്ന കാരണത്താൽ എഴുതിത്തള്ളിയത്.

ബാർ കേസിൽ ബിജു രമേശും സുകേശനും ഗൂഢാലോചന നടത്തിയോയെന്ന് അന്വേഷിക്കാൻ അന്നത്തെ വിജിലൻസ് ഡയറക്ടർ എൻ.ശങ്കർ റെഡ്ഡിയാണ് ഉത്തരവിട്ടത്. തുടർന്ന്, സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി