ബാർ കോഴയിൽ എസ്പി: ആർ സുകേശൻ കുറ്റവിമുക്തൻ; പുതിയ ഐപിഎസ് പട്ടിക പുറത്ത്

ബാർ കോഴക്കേസ് അന്വേഷിച്ച എസ്പി: ആർ സുകേശനെ ക്രൈംബ്രാഞ്ച് കേസിൽനിന്നു കുറ്റവിമുക്തനാക്കി പുതിയ ഐപിഎസ് പട്ടിക. ശനിയാഴ്ച ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് ഉന്നത സംഘം പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്.

2015ലെ പട്ടിക ഒരു മാസം മുൻപ് കേന്ദ്രത്തിലേക്കയച്ചിരുന്നെങ്കിലും വ്യക്തത തേടി കേന്ദ്രസർക്കാർ മടക്കി അയച്ചിരുന്നു. വീണ്ടും തിരുത്തലോടെയാണ് ഇപ്പോൾ നൽകിയിരിക്കുകയാണ്. 2015ൽ നാലും 2016ൽ പതിമൂന്നും ഐപിഎസ് ഒഴിവുകളാണു കേരളത്തിനുള്ളത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ഐപിഎസ് ലഭിക്കേണ്ടവരുടെ പട്ടിക വളരെ നേരത്തേ നൽകി ഉദ്യോഗസ്ഥർക്ക് ഐപിഎസ് നേടിക്കൊടുത്തിരുന്നു. കേരളത്തിൽ ഐഎഎസ്, ഐഎഫ്എസ് ഒഴിവുകളിലേക്ക് അർഹരായവരുടെ പട്ടിക നേരത്തേ തന്നെ അയച്ചു.

ഐപിഎസ് പട്ടിക വന്നപ്പോൾ വേണ്ടപ്പെട്ട ചിലരെ വെള്ളപൂശേണ്ടതിനാൽ പൊലീസ് ആസ്ഥാനത്തുനിന്ന് ആഭ്യന്തര വകുപ്പിലേക്കു കഴിഞ്ഞ മേയിൽ അയച്ച 2015, 2016 വർഷങ്ങളിലെ പട്ടിക വീണ്ടും ഡിജിപി മടക്കി അയച്ചിരുന്നു. 2016ലെ 13 ഒഴിവുകളിൽ 33 പേരുടെ പട്ടികയാണു പൊലീസ് ആസ്ഥാനത്തു തയാറാക്കിയത്. ഇതിൽ, സീനിയോറിറ്റിയിലുള്ള ഒരു ഉദ്യോഗസ്ഥൻ സ്വയം വിരമിച്ചതിനാൽ പട്ടിക 32 ആയി. ഇതിലാണു എസ്പി: സുകേശനും ഉൾപ്പെട്ടത്.

എന്നാൽ, ബാർ കോഴക്കേസിലെ ഗൂഢാലോചനയിൽ ക്രൈംബ്രാഞ്ച് പ്രതിചേർത്തതിനാൽ ഇദ്ദേഹത്തിന് ഐപിഎസ് ലഭിക്കില്ലെന്നു വ്യക്തമായതോടെ ആ കേസ് ഉടൻ തീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിക്കുകയായിരുന്നു. തുടർന്നാണു ബാർ ഹോട്ടലുടമ ബിജു രമേശും സുകേശനും ഉൾപ്പെട്ട ക്രൈംബ്രാഞ്ച് കേസ് തെളിവില്ലെന്ന കാരണത്താൽ എഴുതിത്തള്ളിയത്.

ബാർ കേസിൽ ബിജു രമേശും സുകേശനും ഗൂഢാലോചന നടത്തിയോയെന്ന് അന്വേഷിക്കാൻ അന്നത്തെ വിജിലൻസ് ഡയറക്ടർ എൻ.ശങ്കർ റെഡ്ഡിയാണ് ഉത്തരവിട്ടത്. തുടർന്ന്, സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ