മകളുടെ നീതിക്കായി പോരാടിയ മാതാപിതാക്കള്‍, ഒടുവിൽ വിധി വന്നപ്പോള്‍ അവരില്ല

കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ പോയ ഏകമകളെയാണ് കോട്ടയം അരീക്കരയിലെ അയിക്കരക്കുന്നേല്‍ തോമസിനും ലീലാമ്മയ്ക്കും നഷ്ടമായത്. കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ 1992 മാര്‍ച്ച് 27-ന് മകളുടെ മൃതദേഹം പൊങ്ങിയപ്പോള്‍ ഇരുവരും അലമുറയിട്ട് കരഞ്ഞു. സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസും പുരോഹിതരും പിടിപ്പത് പാടുപെട്ടപ്പോള്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഇവര്‍ തീര്‍ത്തുപറഞ്ഞു. നിയമപോരാട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കും മുന്നിട്ടിറങ്ങി.

ഒടുവിൽ 28 വർഷത്തിനു ശേഷം മകളുടെ കൊലപാതകികൾക്ക് നീതിപീഠം ശിക്ഷ വിധിച്ചപ്പോൾ അത് നേരിൽ കാണാനും അറിയാനും സിസ്റ്റർ അഭയയുടെ മാതാപിതാക്കൾ ഈ ലോകത്തില്ല. അഭയയുടെ പിതാവ് കോട്ടയം അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസും 2016 ജൂലൈ 24-ന്  ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.  നാല് മാസങ്ങള്‍ക്ക് ശേഷം ലീലാമ്മയും ഇഹലോകവാസം വെടിഞ്ഞു.

കേസിൽ കൂടുതൽ പ്രതികളെ ചേർക്കണമെന്നും ഒഴിവാക്കണമെന്നും ശാസ്ത്രീയ പരിശോധനകൾ വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ പത്ത് വർഷത്തോളം വിചാരണ നീളുകയായിരുന്നു. ലോക്കൽ പാെലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതരമാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാർച്ച് 29-ന് സി.ബി.ഐ ഏറ്റെടുത്തു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം