സില്‍വര്‍ലൈന്‍ സംവാദം; അലോക് വര്‍മയും ആര്‍ ശ്രീധറും പങ്കെടുക്കില്ല

സില്‍വര്‍ലൈന്‍ സംവാദത്തില്‍ അനിശ്ചിതത്വം തുടരുന്നു. സാധ്യതാ പഠനം നടത്തിയ സംഘത്തലവനായ സിസ്ട്ര മുന്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയും പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍ ശ്രീധര്‍ രാധാകൃഷ്ണനും സംവാദത്തില്‍ പങ്കെടുക്കില്ല. ഇരുവരും സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവരാണ്. സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് അലോക് വര്‍മ ചീഫ് സെക്രട്ടറിയെ അറിയിച്ചു. സംവാദത്തില്‍ നിന്ന് പിന്മാറിയതായി ആര്‍ ശ്രീധര്‍ കെ റെയിലിനെയും അറിയിച്ചു.

സംവാദത്തില്‍ വ്യക്തതവേണമെന്ന് അലോക് വര്‍മയുടെ ആവശ്യത്തില്‍ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പിന്മാറ്റം. ഡിപിആറിലെ പിഴവുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ല. ഇനിയൊരു സംവാദത്തിന് താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. സംവാദ പാനലില്‍ നിന്നും ജോസഫ് സി മാത്യുവിനെ മാറ്റിയതിലും അലോക് വര്‍മയ്ക്ക് അതൃപ്തിയുണ്ട്.

സില്‍വര്‍ലൈന്‍ സംവാദം നടത്തേണ്ടത് സര്‍ക്കാരാണ് കെ റെയില്‍ അല്ല. സംവാദത്തിലേക്ക് ക്ഷണക്കത്ത് അയക്കേണ്ടത് സര്‍ക്കാരാണെന്നും ചൂണ്ടിക്കാട്ടിയാണ് നേരത്തെ അലോക് കുമാര്‍ വര്‍മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്.സര്‍ക്കാര്‍ പ്രതിനിധിയോ, ചീഫ് സെക്രട്ടറിയോ കത്ത് അയക്കണം. സര്‍ക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കില്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സര്‍ക്കാര്‍ പരിപാടിയെന്ന നിലയിലാണ് സംവാദത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. പക്ഷേ കത്തയച്ചത് കെ റെയിലാണെന്നും, ക്ഷണക്കത്ത് ഏകപക്ഷീയമാണെന്നും അലോക് വര്‍മ്മ ആരോപിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്കുള്ളില്‍ വ്യക്തത ലഭിച്ചില്ലെങ്കില്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് സംവാദ പാനലില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കി ആര്‍ ശ്രീധര്‍ രാധാകൃഷ്ണനെ ഉള്‍പ്പെടുത്തിയത്. സംവാദത്തില്‍ പങ്കെടുക്കുമെന്ന് ആര്‍ വി ജി മേനോന്‍ അറിയിച്ചിരുന്നു. പരിപാടിയിലേക്ക് മാധ്യമങ്ങളെക്കൂടി ക്ഷണിച്ചിരിക്കുന്നതിനാല്‍ എതിരഭിപ്രായം ജനങ്ങളിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംവാദം. ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയില്‍ വെച്ച് പരിപാടി സംഘടിപ്പിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്.

Latest Stories

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ