'ബിസിസിഐയ്ക്ക് നല്‍കാന്‍ നഗ്ന ചിത്രങ്ങള്‍ വേണം'; ക്രിക്കറ്റിന്റെ മറവില്‍ പീഡന പരമ്പര; മനുവിനെതിരെ കൂടുതല്‍ പരാതികള്‍

ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരെ കൂടുതല്‍ പരാതികള്‍. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകനാണ് മനു. പീഡനത്തിന് ഇരയായ കുട്ടിയുടെ പിതാവാണ് ഇയാള്‍ക്കെതിരെ ഒടുവില്‍ പരാതി നല്‍കിയിരിക്കുന്നത്.

ആറ് പെണ്‍കുട്ടികള്‍ ഇതുവരെ മനുവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ആറ് കേസുകളിലും പോക്‌സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇയാള്‍ റിമാന്റിലാണ്. ക്രിക്കറ്റ് പരിശീലത്തിന്റെ പേരില്‍ പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.

ഒന്നര വര്‍ഷം മുന്‍പാണ് പ്രതിയ്‌ക്കെതിരെ ആദ്യ പരാതി പൊലീസിന് ലഭിക്കുന്നത്. ഇതിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പരാതിക്കാരിയായ പെണ്‍കുട്ടി മൊഴി മാറ്റിയതോടെ ഇയാള്‍ കുറ്റവിമുക്തനാകുകയായിരുന്നു.

തുടര്‍ന്ന് വീണ്ടും പ്രതി തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകനായി ജോലിയില്‍ തുടര്‍ന്നു. ഒരിടവേളയ്ക്ക് ശേഷം പ്രതിയ്‌ക്കെതിരെ പരാതിയുമായി പെണ്‍കുട്ടികള്‍ രംഗത്തെത്തുകയായിരുന്നു. നിലവില്‍ ആറ് കുട്ടികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഇയാള്‍ക്കെതിരെ അവസാനമായി പരാതി നല്‍കിയത് ഇരയായ കുട്ടിയുടെ പിതാവാണ്.

ക്രൂര പീഡനത്തിന് പെണ്‍കുട്ടിയെ ഇരയാക്കിയതായാണ് പരാതി. പ്രതി കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ശുചിമുറിയില്‍ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി. പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ മനു സ്വന്തം ഫോണില്‍ പകര്‍ത്തുന്നത് പതിവാണെന്നും ആരോപണമുണ്ട്. ബിസിസിഐയ്ക്കും കെസിഎയ്ക്കും നല്‍കാനാണ് ചിത്രങ്ങളെന്ന് പറഞ്ഞായിരുന്നു ഇയാള്‍ കുട്ടികളുടെ നഗ്ന ചിത്രങ്ങളെടുത്തിരുന്നത്.

Latest Stories

തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് രണ്ട് ചുവടുകൾ മാത്രം, പിന്തുണച്ച ആരാധകർക്ക് നന്ദി: സഞ്ജു സാംസൺ

ഇറാൻ അണുബോംബ് പദ്ധതിയിലൂടെ ശക്തി പ്രാപിക്കും, അത് തടയുകയാണ് ലക്ഷ്യം; ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് നെതന്യാഹു

സഞ്ജു എന്ന ആത്മാർത്ഥതയുള്ള കളിക്കാരന് അർഹിക്കുന്ന വിജയം ലഭിച്ചതിൽ സന്തോഷം: സുനിൽ ഗവാസ്കർ

പശ്ചിമേഷ്യൻ സംഘർഷം; സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

എസ്‌ഐആര്‍ വഴി നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ മാറ്റിയിട്ടുള്ളു, ബിജെപി അധികാരത്തില്‍ വന്നാല്‍ അവരെ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് അമിത് ഷാ; ഹിന്ദുക്കളായ ഒറ്റ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ

'മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് കാണപ്പെടുക'; ഇറാനില്‍ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂള്‍കുട്ടികളുടെ കൂട്ടസംസ്‌കാര ചിത്രം

ഹോര്‍മൂസ് അടച്ചു, ആഗോള എണ്ണവിതരണം നിലച്ചു; പെട്രോള്‍ വില കുതിച്ചുയരുമോ എന്ന് ആധി; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍

149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദുബായിയില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി; വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു