'ബിസിസിഐയ്ക്ക് നല്‍കാന്‍ നഗ്ന ചിത്രങ്ങള്‍ വേണം'; ക്രിക്കറ്റിന്റെ മറവില്‍ പീഡന പരമ്പര; മനുവിനെതിരെ കൂടുതല്‍ പരാതികള്‍

ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരെ കൂടുതല്‍ പരാതികള്‍. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകനാണ് മനു. പീഡനത്തിന് ഇരയായ കുട്ടിയുടെ പിതാവാണ് ഇയാള്‍ക്കെതിരെ ഒടുവില്‍ പരാതി നല്‍കിയിരിക്കുന്നത്.

ആറ് പെണ്‍കുട്ടികള്‍ ഇതുവരെ മനുവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ആറ് കേസുകളിലും പോക്‌സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇയാള്‍ റിമാന്റിലാണ്. ക്രിക്കറ്റ് പരിശീലത്തിന്റെ പേരില്‍ പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.

ഒന്നര വര്‍ഷം മുന്‍പാണ് പ്രതിയ്‌ക്കെതിരെ ആദ്യ പരാതി പൊലീസിന് ലഭിക്കുന്നത്. ഇതിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പരാതിക്കാരിയായ പെണ്‍കുട്ടി മൊഴി മാറ്റിയതോടെ ഇയാള്‍ കുറ്റവിമുക്തനാകുകയായിരുന്നു.

തുടര്‍ന്ന് വീണ്ടും പ്രതി തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകനായി ജോലിയില്‍ തുടര്‍ന്നു. ഒരിടവേളയ്ക്ക് ശേഷം പ്രതിയ്‌ക്കെതിരെ പരാതിയുമായി പെണ്‍കുട്ടികള്‍ രംഗത്തെത്തുകയായിരുന്നു. നിലവില്‍ ആറ് കുട്ടികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഇയാള്‍ക്കെതിരെ അവസാനമായി പരാതി നല്‍കിയത് ഇരയായ കുട്ടിയുടെ പിതാവാണ്.

ക്രൂര പീഡനത്തിന് പെണ്‍കുട്ടിയെ ഇരയാക്കിയതായാണ് പരാതി. പ്രതി കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ശുചിമുറിയില്‍ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി. പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ മനു സ്വന്തം ഫോണില്‍ പകര്‍ത്തുന്നത് പതിവാണെന്നും ആരോപണമുണ്ട്. ബിസിസിഐയ്ക്കും കെസിഎയ്ക്കും നല്‍കാനാണ് ചിത്രങ്ങളെന്ന് പറഞ്ഞായിരുന്നു ഇയാള്‍ കുട്ടികളുടെ നഗ്ന ചിത്രങ്ങളെടുത്തിരുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ