അന്ധവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, പണം കൊടുത്ത് കേസ് ഒതുക്കിയ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത അന്ധ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കുടയത്തൂര്‍ അന്ധവിദ്യാലയത്തിലെ ജീവനക്കാരനായ രാജേഷാണ് പിടിയിലായത്. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളേയും സാക്ഷികളേയും സ്വാധീനിച്ച് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം.

സ്‌കൂളിലെ വാച്ചറായ രാജേഷ് കാലങ്ങളായി കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് മാതാപിതാക്കള്‍ നല്‍കിയ പരാതി. ഇതിന് പിന്നാലെ തെളിവുകള്‍ നശിപ്പിക്കാനായി ബന്ധുക്കളെയും സാക്ഷികളെയും പണം നല്‍കി സ്വാധീനിച്ചു. സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൂട്ടു നിന്നതായാണ് വിവരം.

ഒരു വര്‍ഷം മുമ്പാണ് കൂട്ടിയെ പീഡിപ്പിച്ചത്. പീഡന വിവരം പുറത്തറിയും മുമ്പ് തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പെണ്‍കുട്ടിയെ സഹായിച്ചിരുന്ന സുഹൃത്തിന് ആദ്യം പണം നല്‍കി. പിന്നാലെ കുട്ടിയുടെ സഹോദരനെയും വരുതിയിലാക്കി. തെളിവ് നശിപ്പിണമെന്ന് രാജേഷ് സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ജനുവരി 26 ന് കുട്ടിയുടെ കുടുംബത്തെ സ്‌കൂളില്‍ വിളിച്ച് വരുത്തി പ്രശ്‌നം ഒത്തു തീര്‍പ്പാക്കി. ഇതിന് മുന്‍കൈ എടുത്തത് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ വ്യക്തിയാണെന്നാണ് സൂചന. പീഡന വിവരം പൊലീസില്‍ അറിയിച്ചിരുന്നില്ല. എന്നാല്‍ സംഘടനയിലെ മറ്റുള്ളവര്‍ പരാതിപ്പെട്ടതോടെയാണ് വിവരം പുറത്ത് വന്നത്. സംഭവത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമക്കി.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു