അന്ധവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, പണം കൊടുത്ത് കേസ് ഒതുക്കിയ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത അന്ധ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കുടയത്തൂര്‍ അന്ധവിദ്യാലയത്തിലെ ജീവനക്കാരനായ രാജേഷാണ് പിടിയിലായത്. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളേയും സാക്ഷികളേയും സ്വാധീനിച്ച് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം.

സ്‌കൂളിലെ വാച്ചറായ രാജേഷ് കാലങ്ങളായി കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് മാതാപിതാക്കള്‍ നല്‍കിയ പരാതി. ഇതിന് പിന്നാലെ തെളിവുകള്‍ നശിപ്പിക്കാനായി ബന്ധുക്കളെയും സാക്ഷികളെയും പണം നല്‍കി സ്വാധീനിച്ചു. സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൂട്ടു നിന്നതായാണ് വിവരം.

ഒരു വര്‍ഷം മുമ്പാണ് കൂട്ടിയെ പീഡിപ്പിച്ചത്. പീഡന വിവരം പുറത്തറിയും മുമ്പ് തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പെണ്‍കുട്ടിയെ സഹായിച്ചിരുന്ന സുഹൃത്തിന് ആദ്യം പണം നല്‍കി. പിന്നാലെ കുട്ടിയുടെ സഹോദരനെയും വരുതിയിലാക്കി. തെളിവ് നശിപ്പിണമെന്ന് രാജേഷ് സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ജനുവരി 26 ന് കുട്ടിയുടെ കുടുംബത്തെ സ്‌കൂളില്‍ വിളിച്ച് വരുത്തി പ്രശ്‌നം ഒത്തു തീര്‍പ്പാക്കി. ഇതിന് മുന്‍കൈ എടുത്തത് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ വ്യക്തിയാണെന്നാണ് സൂചന. പീഡന വിവരം പൊലീസില്‍ അറിയിച്ചിരുന്നില്ല. എന്നാല്‍ സംഘടനയിലെ മറ്റുള്ളവര്‍ പരാതിപ്പെട്ടതോടെയാണ് വിവരം പുറത്ത് വന്നത്. സംഭവത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ