സി.പി.ഐക്കാരെ വളഞ്ഞിട്ട് അടിച്ച്കൂട്ടി സി.പി.എം പ്രവര്‍ത്തകര്‍; ദൃശ്യങ്ങള്‍ പുറത്ത്

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം സിപിഐ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സിപിഐ ലോക്കല്‍സെക്രട്ടറി സുരേഷ്ബാബു, മുന്‍ പഞ്ചായത്തംഗം ഉദയകുമാര്‍ എന്നിവര്‍ക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് മര്‍ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കൊടുമണ്ണില്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.കൊടുമണ്‍ അങ്ങാടിക്കല്‍ സഹകരണ ബാങ്കില്‍ ഭരണം തുടരാന്‍ സിപിഎമ്മും അഴിമതി ആരോപിച്ചു ഭരണക്കാരെ പുറത്താക്കാന്‍ സിപിഐയും ശ്രമിച്ചിരുന്നു.

സഹകരണ സംരക്ഷണം പറയുന്ന യുഡിഎഫ് മത്സരിക്കാതെ തന്നെ കളത്തിന് പുറത്താകുകയും ചെയ്തു. സിപിഎം വര്‍ഷങ്ങളായി ഭരിക്കുന്ന അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിനിടെ കള്ളവോട്ടിന്റെ പേരിലാണ് അക്രമവും സംഘര്‍ഷവും ഉണ്ടായത്.

സിപിഎമ്മില്‍ നിന്നു കുറച്ചാളുകള്‍ സിപിഐയില്‍ ചേര്‍ന്നതു മുതല്‍ ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ പ്രാദേശിക തലത്തില്‍ പ്രശ്‌നങ്ങളുണ്ട്. ആക്രമണങ്ങളില്‍ ഒരു പങ്കുമില്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി