ശബരിമല സ്വർണ്ണക്കൊള്ള കേസ്; ജാമ്യം തേടി എന്‍ വാസു സുപ്രീം കോടതിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌ എന്‍ വാസു സുപ്രീം കോടതിയിൽ. അന്വേഷണവും ആയി പൂർണ്ണമായി സഹകരിച്ചെന്ന് വാസു കോടതിൽ വ്യക്തമാക്കി. ഹർജി ഈ ആഴ്ച്ച കോടതി പരിഗണിച്ചേക്കും.

സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറായ എൻ വാസു കേസിൽ മൂന്നാം പ്രതിയാണ്. ശബരിമല കട്ടിളപ്പാളിയിൽ സ്വർണ്ണം പൊതിഞ്ഞതായി രേഖകളില്ലെന്ന് എൻ വാസു ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദേവസ്വം രേഖകകളിൽ സ്വർണം പൂശിയതായോ പൊതിഞ്ഞതായോ ഇല്ലെന്ന് വാസുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

വാസുവിന്‍റെ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു അഭിഭാഷകന്റെ ഈ പരാമർശം. ഇതു കേട്ട കോടതി അങ്ങനെയെങ്കിൽ ഈ കേസ് തന്നെ ഇല്ലല്ലോ എന്ന് മറുപടി നൽകി. ശബരിമലയിലെ കമ്മീഷണറായിരുന്ന വാസുവിന് അവിടെയുള്ള കാര്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാകേണ്ടിയിരുന്നുവെന്നും അവിടെ നേരത്തെ സ്വർണം പൂശിയ കാര്യം വാസു അറിഞ്ഞിരിക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു.

സ്വർണം പൂശാനുള്ള കത്ത് ദേവസ്വം ബോർഡിലേക്ക് കൈമാറുമ്പോൾ മുൻപ് സ്വർണം പൊതിഞ്ഞതായിരുന്നുവെന്ന് രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഇതിനിടെയാണ് പുതിയ വാദവുമായി അഭിഭാഷകനെത്തിയത്. എന്നാൽ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞിരുന്നുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.

Latest Stories

'നിരന്തരം വർഗീയ പരാമർശം നടത്തുന്നു, വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണം'; പരാതിയുമായി യൂത്ത് കോൺഗ്രസ്

വെള്ളാപ്പള്ളിയെന്ന വെറുപ്പിന്റെ വിഷ വ്യാപാരി

വാ തുറന്നാല്‍ വംശവെറിയുടേയും വിഭജനത്തിന്റേയും പുളിച്ചുതികട്ടല്‍; വെള്ളാപ്പള്ളിയെന്ന വെറുപ്പിന്റെ വിഷ വ്യാപാരി

വികസനം എന്ന ബ്രാൻഡ്, രോഗം എന്ന യാഥാർത്ഥ്യം:  വൃത്തിയുള്ള നഗരങ്ങളും നാലാം സ്ഥാനത്തെ GDP യും മറയ്ക്കുന്ന ഇന്ത്യയുടെ മനുഷ്യഹീനത

'ശരിദൂരം ശബരിമല വിഷയത്തില്‍ മാത്രം'; നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദൂര നിലപാടില്‍ മാറ്റമില്ലെന്ന് ജി സുകുമാരന്‍ നായര്‍

'വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ്, എല്‍ഡിഎഫിനോ ഏതെങ്കിലും പാര്‍ട്ടിക്കോ മാര്‍ക്കിടാനോ തെറ്റും ശരിയും പറയാനോ ആരും ഏല്പിച്ചിട്ടില്ല'; ബിനോയ് വിശ്വം

'തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ഫലം കേരളത്തില്‍ ഭരണമാറ്റം തീരുമാനിക്കപ്പെട്ടുവെന്നതിന്റെ തെളിവാണെന്ന വിലയിരുത്തല്‍ അസ്ഥാനത്ത്'; ഈ ഫലം നിയമസഭയില്‍ അതേപടി പ്രതിഫലിക്കുമെന്ന് കരുതാനാവില്ലെന്ന് എം പി ബഷീര്‍

'ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോട്ടോ എടുത്താൽ പ്രതിയാകുമെങ്കിൽ ആദ്യം മുഖ്യമന്ത്രി പ്രതിയാകില്ലെ?, അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നവർ പിണറായി വിജയനെയും ചോദ്യം ചെയ്യണം'; വി ഡി സതീശൻ

'മതസൗഹാർദമില്ലാതാക്കി വർഗീയ കലാപം നടത്താനുള്ള കുൽസിത ശ്രമം, ഈഴവ സമുദായത്തിന് തന്നതെല്ലാം ലീഗ് അടിച്ചുമാറ്റി'; വെള്ളാപ്പള്ളി നടേശന്‍

യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ അപമാനിക്കുന്നുവെന്ന് ആരോപണം; കൊച്ചി ബിനാലെയിലെ ചിത്രപ്രദർശനം രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു