രമ്യ ഹരിദാസിന്റേത് ഇരട്ടി മധുരം, 28 വര്‍ഷത്തിന് ശേഷം കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു വനിതാ എം.പി

ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന പേരാണ് രമ്യ ഹരിദാസിന്റേത്. രമ്യയുടെ വിജയത്തിന് ചെറുതൊന്നുമല്ല മധുരം. ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ എതിരാളിയെ ബഹുദൂരം പിന്നിലാക്കി എന്നത് മാത്രമല്ല രമ്യയുടെ സവിശേഷത. 28 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്ന വനിതാ എം പി എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് രമ്യ. 1991ല്‍ അന്നത്തെ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച സാവിത്രി ലക്ഷ്മണനായിരുന്നു രമ്യ ഹരിദാസിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്നും ജയിച്ച വനിത എംപി. അന്ന് 12365 വോട്ടുകളാണ് സാവിത്രി ലക്ഷ്മണന്‍ സ്വന്തമാക്കിയിരുന്നത്.

കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തുന്ന രണ്ടാമത്തെ ദളിത് വനിത കൂടിയാണ് രമ്യ. കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തുന്ന ഒമ്പതാമത്തെ വനിതയും കൂടിയാണ്. 1971 ല്‍ അടൂരില്‍ നിന്ന് ലോക്‌സഭയിലെത്തിയ ഭാര്‍ഗവി തങ്കപ്പനാണ് കേരളത്തിലെ ആദ്യത്തെ ദളിത് നിതാ എംപി. ഏഴ് പതിറ്റാണ്ടിനിടയില്‍ കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തുന്നത് ആകെ എട്ട് വനിതകള്‍ മാത്രമാണെന്നോര്‍ക്കണം. ഇതുവരെയുള്ളവരില്‍ അഞ്ചുപേരെ ലോക്‌സഭയിലേക്ക് അയച്ചത് സിപിഎമ്മാണ്. ഒരാളെ സിപിഐയും. ഇത്തവണ ലോക്‌സഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതകളുടെ കൂട്ടത്തിലും രമ്യയുണ്ടാകും. ആനി മസ്‌ക്രീന്‍, ഭാര്‍ഗവി തങ്കപ്പന്‍, സാവിത്രി ലക്ഷ്മണന്, എ കെ പ്രേമജം, പി സതീദേവി, സി എസ് സുജാത , പി കെ ശ്രീമതി എന്നിവരാണ് ഇതിനു മുമ്പ് ലോക്‌സഭയിലെത്തിയ വനിതകള്‍.

ഇത്തവണ 158968 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമ്യ ഹരിദാസ് എല്‍ഡിഎഫിന്റെ പി കെ ബിജുവിനെ പരാജയപ്പെടുത്തിയത്.

രമ്യ ഹരിദാസ് ജയിച്ചു കയറുമ്പോള്‍ ലോക്‌സഭയില്‍ ഒരു ഉറച്ച ശബ്ദത്തിന് കാത്തിരിക്കുകയാണ് ആലത്തൂര്‍.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്