സംസ്ഥാനത്ത് മഴക്കെടുതിയില്‍ നഷ്ടമായത് 31,000 ഹെക്ടര്‍ കൃഷിഭൂമി, നഷ്ടം 1166 കോടി രൂപ

കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിന് ശേഷം പ്രതിസന്ധിയെല്ലാം മറികടന്ന് കൃഷിയിറക്കിയവര്‍ക്ക് മഴക്കെടുതി ഇത്തവണയും തിരിച്ചടിയായി.
ഈ വര്‍ഷം മഴക്കെടുതിയില്‍ സംസ്ഥാനത്ത് നശിച്ചത് 31,015 ഹെക്ടര്‍ കൃഷിയാണെന്നാണ് കണക്കുകള്‍. 1,21,675 കര്‍ഷകര്‍ക്കാണ് വിളകള്‍ നഷ്ടമായത്. ഓഗസ്റ്റ് 14 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ സാമ്പത്തികനഷ്ടം 1166.42 കോടിയാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 2018-ലെ പ്രളയത്തില്‍ 1,47,018 ഹെക്ടര്‍ കൃഷി നശിച്ചെന്നാണ് കണക്കുകള്‍.

നെല്‍കൃഷിക്കാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത്. 19,495 ഹെക്ടറിലെ കൃഷി നശിച്ചെന്നാണ് വിലയിരുത്തല്‍, മൊത്തം കാര്‍ഷികനാശത്തിന്റെ 62.8 ശതമാനത്തോളമാണ് ഈ കണക്കുകള്‍. കൃഷിനാശം കൂടുതല്‍ ബാധിച്ചത് പാലക്കാടും ആലപ്പുഴ ജില്ലയിലുമാണ്. ലക്ഷ്യമിട്ടതിന്റെ 67 ശതമാനം സ്ഥലത്തു മാത്രമാണ് വരള്‍ച്ച മൂലം ഒന്നാംവിള ഇറക്കാനായത്.

അതില്‍ പാതിയും വെള്ളപ്പൊക്കത്തില്‍ നശിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ നെല്ലുത്പാദനത്തില്‍ വലിയ കുറവ് ഉണ്ടാകാന്‍ ഇടവരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നാശത്തിന്റെ കണക്കില്‍ രണ്ടാം സ്ഥാനത്ത് വാഴകൃഷിയാണ്. ഓണ വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ കൃഷിയാണ് നശിച്ചവയില്‍ ഭൂരിഭാഗവുമെന്നതിലാല്‍ വിപണിയില്‍ വലിയ വിലക്കയറ്റത്തിനും ഇതിടയാക്കിയേക്കും. 5204 ഹെക്ടര്‍ വാഴക്കൃഷി നശിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ 3832 ഹെക്ടറിലെ 95.8 ലക്ഷം കുലച്ച വാഴകളും ഉള്‍പ്പെടും.

കൂടാതെ സംസ്ഥാനത്തെ മറ്റ് പ്രധാന കൃഷിയിനങ്ങള്‍ക്കും വ്യാപകമായി നാശം നേരിട്ടിട്ടുണ്ട്. ശരാശരി 399 ഹെക്ടറില്‍ തെങ്ങ് നശിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹെക്ടര്‍ കണക്ക് പ്രകാരം പച്ചക്കറി 1863, കുരുമുളക് 245, കുരുമുളക് 245 റബ്ബര്‍ 295, മരച്ചീനി 1159, ഇഞ്ചി 178, ഏലം 561, കാപ്പി 21, കൊക്കോ 18 എന്നിങ്ങനെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2018-ലെ പ്രളയത്തില്‍ 3,88,752 കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ നഷ്ടപ്പെട്ടു. ഈ കൃഷിനാശത്തിന് സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള നഷ്ടപരിഹാരം പോലും പലയിടത്തും നല്‍കിയിട്ടില്ലെന്നും ആരോപണങ്ങള്‍ ശക്തമാണ്. വിളകള്‍ക്കുള്ള നഷ്ടപരിഹാരവും സംസ്ഥാന വിള ഇന്‍ഷുറന്‍സ് പ്രകാരമുള്ള തുകയും ചേര്‍ത്ത് ഇതുവരെ കൊടുത്തത് 160 കോടി രൂപയാണ്. 80 കോടികൂടി നല്‍കാനുണ്ട്. ഇതില്‍ 43 കോടി ദുരിതാശ്വാസ നിധിയില്‍നിന്നുള്ള നഷ്ടപരിഹാരവും 37 കോടി വിള ഇന്‍ഷുറന്‍സ് പ്രകാരം നല്‍കാനുള്ളതുമാണ്.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം