'സംഘപരിവാറും ലീഗും തമ്മില്‍ എന്താണ് വ്യത്യാസം', തുറന്നടിച്ച് മന്ത്രി ദേവര്‍കോവില്‍

വഖഫ് സംരക്ഷണ റാലിക്കിടെ മുസ്ലിം ലീഗ് നേതാക്കള്‍ ഉന്നയിച്ച വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഉത്തരേന്ത്യയിലെ സംഘ്പരിവാറിന്റെ അവിവേകികളും കേരളത്തിലെ ലീഗ് നേതൃത്വവും തമ്മില്‍ എന്താണ് മാറ്റമെന്ന് അദ്ദേഹം തുറന്നടിച്ചു. വിശുദ്ധ ഇസ്ലാമിന്റെ സ്‌നേഹ സന്ദേശങ്ങളെ ലീഗിന്റെ കച്ചവട രാഷ്ട്രീയത്തിന് മറയാക്കുന്ന അപകടകരമായ കളിയില്‍ നിന്നും ലീഗ് പിന്മാറണമെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘ഒരു സമ്മേളനത്തില്‍ ഇത്രപരസ്യമായി ഒരു പ്രയാസവുമില്ലാതെ പച്ചക്ക് ‘വര്‍ഗീയത’ വിളിച്ചു പറയുന്നുവെങ്കില്‍ ഇവരുടെ അടഞ്ഞ മുറികളിലെ കൂടിച്ചേരലുകളില്‍ വമിപ്പിക്കുന്ന മതാന്ധതയുടെയും, പരമത വിദ്വേശത്തിന്റെയും കാഠിന്യം ഒന്ന് ഊഹിച്ചു നോക്കൂ.’ മന്ത്രി കുറിച്ചു.

‘സ്വയംകൃതാനര്‍ത്ഥത്താല്‍ അടിവേര് നഷ്ടപ്പെട്ട ലീഗിന് ഇഷ്ടാനുസൃതം പന്താടാനുള്ളതല്ല ഇസ്ലാമും ഇസ്ലാമിക ശരീഅത്തും. ലീഗ് നേതൃത്വത്തിന്റെ ഖേദപ്രകടനം ആത്മാര്‍ത്ഥമാണെങ്കില്‍ അബ്ദുറഹിമാന്‍ കല്ലായിക്കും കെ എം ഷാജിക്കുമെതിരെ നടപടിയെടുക്കുവാന്‍ ലീഗ് ആര്‍ജ്ജവം കാണിക്കുമോ?’ അദ്ദേഹം കുറിച്ചു.

ഫെയ്സ്ബുക്ക് കുറുപ്പ്:

മതത്തിന് തീ കൊടുക്കുന്ന ലീഗ്…

വഖഫ് വിഷയത്തില്‍ ലീഗിന്റെ ആശങ്ക പങ്കുവെക്കാന്‍ കോഴിക്കോട് കടപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ മിക്ക പ്രാസംഗികരും മതത്തിന് തീ കൊടുക്കുന്ന അപക്വവും അബദ്ധജടിലവുമായ വാചാടോപങ്ങളാണ് നടത്തിയത്. വഷളത്തരങ്ങളുടെ കെട്ടഴിക്കാന്‍ നവ നേതൃത്വം പരസ്പരം മത്സരിക്കുകയായിരുന്നു. വഖഫ് ബോര്‍ഡിലെ സ്റ്റാഫ് നിയമനം PSC ക്ക് വിട്ടതില്‍ ലീഗിനുള്ള ‘ആശങ്ക’ ലീഗിനെ അറിയുന്ന എല്ലാവര്‍ക്കും അനായാസം മനസ്സിലാകും. വിഷയം അതല്ല, കേരളം പോലെ സര്‍വ്വ ജനവിഭാഗങ്ങളും അവരവരുടെ വിശ്വാസങ്ങളില്‍ അടിയുറച്ച് സഹജീവിയുടെ സുഖദു:ഖങ്ങളില്‍ താങ്ങും തണലുമായി ജീവിക്കുന്ന കേരളമണ്ണില്‍ അപരന്റെ കുടുംബ ജീവിതത്തെ സ്വന്തം വിശ്വാസത്തിന്റെ അളവുകോലിലൂടെ അപഗ്രഥിച്ച് മുസ്ലിമല്ലാത്തവന്റെ ദാമ്പത്യ ബന്ധങ്ങളെ ‘ വ്യഭിചാരമായി ‘ ചിത്രീകരിക്കുന്ന കല്ലായ മനസ്സുകള്‍ എത്രമേല്‍ മ്ലേഛമാണ്. എന്നാല്‍ ഒരു സമ്മേളനത്തില്‍ ഇത്രപരസ്യമായി ഒരു പ്രയാസവുമില്ലാതെ പച്ചക്ക് ‘ വര്‍ഗീയത ‘ വിളിച്ചു പറയുന്നുവെങ്കില്‍ ഇവരുടെ അടഞ്ഞ മുറികളിലെ കൂടിച്ചേരലുകളില്‍ വമിപ്പിക്കുന്ന മതാന്ധതയുടെയും, പരമത വിദ്വേശത്തിന്റെയും കാഠിന്യം ഒന്ന് ഊഹിച്ചു നോക്കൂ. ഉത്തരേന്ത്യയിലെ സംഘ്പരിവാറിന്റെ അവിവേകികളും കേരളത്തിലെ ലീഗ് നേതൃത്വവും തമ്മില്‍ എന്താണ് മാറ്റം.? വിശുദ്ധ ഇസ്ലാമിന്റെ സ്‌നേഹ സന്ദേശങ്ങളെ ലീഗിന്റെ കച്ചവട രാഷ്ട്രീയത്തിന്ന് മറയാക്കുന്ന അപകടകരമായ കളിയില്‍നിന്നും ലീഗ് പിന്മാറണം. സ്വയംകൃതാനര്‍ത്ഥത്താല്‍ അടിവേര് നഷ്ടപ്പെട്ട ലീഗിന് ഇഷ്ടാനുസൃതം പന്താടാനുള്ളതല്ല ഇസ്ലാമും ഇസ്ലാമിക ശരീഅത്തും. ലീഗ് നേതൃത്വത്തിന്റെ ഖേദപ്രകടനം ആത്മാര്‍ത്ഥമാണെങ്കില്‍ അബ്ദുറഹിമാന്‍ കല്ലായിക്കും കെ എം ഷാജിക്കുമെതിരെ നടപടിയെടുക്കുവാന്‍ ലീഗ് ആര്‍ജ്ജവം കാണിക്കുമോ?

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ