'ദീപു മരിക്കുമെന്ന് ആയപ്പോള്‍ സാബു രംഗത്ത് വന്നു', വിമര്‍ശനവുമായി സി.പി.എം ജില്ലാ സെക്രട്ടറി

എറണാകുളം കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിന് പിന്നാലെ കിറ്റക്സ് എം.ഡിയും, ട്വന്റി 20 ചീഫ് കോ ഓര്‍ഡിനേറ്ററുമായ സാബു എം ജേക്കബിനെതിരെ വിമര്‍ശനവുമായി സി.പി.എം രംഗത്ത്. ദീപു മരിക്കുമെന്ന് ഉറപ്പായതോടെയാണ് സാബു രംഗത്തെത്തിയത്. സാബു ശ്രമിച്ചത് സന്ദേശം സിനിമയിലേത് പോലെ മൃതദേഹം പിടിച്ചെടുക്കാന്‍ ആയിരുന്നുവെന്ന് സി.പി.എം. എറണാകുളം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്‍ പറഞ്ഞു.

സി.പി.എം പ്രവര്‍ത്തകരെ പ്രതി ചേര്‍ത്തു എന്നതിനാല്‍ അവരാണ് ദീപുവിനെ കൊല്ലപ്പെടുത്തിയത് എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് ജില്ല സെക്രട്ടറി ചോദിച്ചു. ദീപുവിന്റെ മരണത്തിന് പിന്നല്‍ സി.പി.എം ആണെന്ന് ട്വന്റി 20യുടെ ആരോപണവും മോഹനന്‍ തള്ളി. കയില്‍ കാശുണ്ടെന്ന് കരുതി എന്തും വിളിച്ച പറയാമെന്ന അവസ്ഥയാണ് സാബുവിനുള്ളത്. സംഭവം നടന്നപ്പോള്‍ സാബുവും, ട്വന്റി 20 പഞ്ചായത്ത് അംഗവും അടക്കമുള്ളവര്‍ എവിടെയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.

ദീപുവിന്റെ മരണത്തിന് പിന്നാലെ സി.പി.എമ്മിനും എം.എല്‍.എ പി.വി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിച്ചത്. ആസൂത്രിത കൊലപാതകമാണെന്നും, കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പി.വി ശ്രീനിജന്‍ എം.എല്‍.എ ആയ ശേഷം ട്വന്റി 20 പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയാണ്. അമ്പതോളം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു.

ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാന്‍ ലൈസന്‍സ് കൊടുത്തിരിക്കുകയാണ്. മര്‍ദ്ദനത്തിന് ശേഷം കേസ് കൊടുക്കരുതെന്ന് ദീപുവിനെ ഭീഷണിപ്പെടുത്തി. കേസില്‍ ഒന്നാം പ്രതിയാക്കേണ്ടത് എം.എ.എയെ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories

ASIA CUP 2025: അവന്മാർ ഇങ്ങോട്ട് വന്ന് മോശമായ വാക്കുകൾ പറഞ്ഞു, പിന്നെ ഒന്നും നോക്കിയില്ല അടിച്ച് തൂക്കി: അഭിഷേക് ശർമ്മ

മോനെ സഞ്ജു, നിന്റെ കാര്യത്തിൽ ഉടൻ തീരുമാനം ആകും, ആ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ: മുരളി കാർത്തിക്

ASIA CUP 2025: അവന്മാർക്കെതിരെ ആ സമയത്ത് എനിക്ക് അങ്ങനെ ചെയ്യണം എന്ന് തോന്നി: സാഹിബ്‌സാദ ഫര്‍ഹാന്‍

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 80 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന രണ്ട് മാവോയിസ്റ്റ് നേതാക്കളെ വധിച്ചു

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം: മുസ്ലീം ലീഗിന്‍റെ നേതൃത്വത്തിലുള്ള വീടു നിര്‍മാണം നിർത്തിവയ്ക്കാൻ നിർദേശം

ആഗോള അയ്യപ്പ സംഗമം വൻ വിജയം, 4126 പേർ പങ്കെടുത്തു: തിരുവിതാംകൂർ ദേവസ്വം ബോർഡ്

ദൈവമില്ലെന്ന് പറഞ്ഞവർ ഭഗവത് ഗീതയെക്കുറിച്ച് ക്ലാസെടുക്കുന്നു, പിണറായി നരകത്തില്‍ പോകും: അണ്ണാമലൈ

'ശബരിമല മതേതര കേന്ദ്രം ആണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നു, ആഗോള അയ്യപ്പ സംഗമത്തിൽ ദുരൂഹത'; കുമ്മനം രാജശേഖരൻ

ഈ ഗ്രാമത്തിൽ വൃത്തി അൽപം കൂടുതലാണ്.. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഇന്ത്യയിൽ?

'റോയലായി' നിരത്തിലേക്ക് ഇലക്ട്രിക് തൊട്ട് ഹൈബ്രിഡ് വരെ!