'ദീപു മരിക്കുമെന്ന് ആയപ്പോള്‍ സാബു രംഗത്ത് വന്നു', വിമര്‍ശനവുമായി സി.പി.എം ജില്ലാ സെക്രട്ടറി

എറണാകുളം കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിന് പിന്നാലെ കിറ്റക്സ് എം.ഡിയും, ട്വന്റി 20 ചീഫ് കോ ഓര്‍ഡിനേറ്ററുമായ സാബു എം ജേക്കബിനെതിരെ വിമര്‍ശനവുമായി സി.പി.എം രംഗത്ത്. ദീപു മരിക്കുമെന്ന് ഉറപ്പായതോടെയാണ് സാബു രംഗത്തെത്തിയത്. സാബു ശ്രമിച്ചത് സന്ദേശം സിനിമയിലേത് പോലെ മൃതദേഹം പിടിച്ചെടുക്കാന്‍ ആയിരുന്നുവെന്ന് സി.പി.എം. എറണാകുളം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്‍ പറഞ്ഞു.

സി.പി.എം പ്രവര്‍ത്തകരെ പ്രതി ചേര്‍ത്തു എന്നതിനാല്‍ അവരാണ് ദീപുവിനെ കൊല്ലപ്പെടുത്തിയത് എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് ജില്ല സെക്രട്ടറി ചോദിച്ചു. ദീപുവിന്റെ മരണത്തിന് പിന്നല്‍ സി.പി.എം ആണെന്ന് ട്വന്റി 20യുടെ ആരോപണവും മോഹനന്‍ തള്ളി. കയില്‍ കാശുണ്ടെന്ന് കരുതി എന്തും വിളിച്ച പറയാമെന്ന അവസ്ഥയാണ് സാബുവിനുള്ളത്. സംഭവം നടന്നപ്പോള്‍ സാബുവും, ട്വന്റി 20 പഞ്ചായത്ത് അംഗവും അടക്കമുള്ളവര്‍ എവിടെയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.

ദീപുവിന്റെ മരണത്തിന് പിന്നാലെ സി.പി.എമ്മിനും എം.എല്‍.എ പി.വി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിച്ചത്. ആസൂത്രിത കൊലപാതകമാണെന്നും, കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പി.വി ശ്രീനിജന്‍ എം.എല്‍.എ ആയ ശേഷം ട്വന്റി 20 പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയാണ്. അമ്പതോളം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു.

ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാന്‍ ലൈസന്‍സ് കൊടുത്തിരിക്കുകയാണ്. മര്‍ദ്ദനത്തിന് ശേഷം കേസ് കൊടുക്കരുതെന്ന് ദീപുവിനെ ഭീഷണിപ്പെടുത്തി. കേസില്‍ ഒന്നാം പ്രതിയാക്കേണ്ടത് എം.എ.എയെ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്