"മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ച് നിർത്തുകയാണ്" പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ കോഴിക്കോട് പറഞ്ഞു

കോഴിക്കോട് മുതലക്കുളം മൈതാനിയിൽ മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ സംസാരിച്ച പി.വി. അൻവർ എം.എൽ.എ, സംസ്ഥാന പൊലീസ് മേധാവി എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്മേൽ ഒരു പരുന്തുപോലും പറക്കില്ലെന്ന് പ്രതികരിച്ചു. അജിത് കുമാറിന്റെ പ്രവർത്തനശൈലിയിൽ കടുത്ത വിമർശനം ഉയർത്തിയ അദ്ദേഹം, മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ക്രിമിനലിനെ സംരക്ഷിക്കുന്നുവെന്നാരോപിച്ചു.  മലപ്പുറം ജില്ലയെ വലിയ ക്രിമിനൽ ജില്ലയായി ചിത്രീകരിക്കുന്നുവെന്ന് അൻവർ പറഞ്ഞു. ആർഎസ്എസുമായി ചേർന്ന് മുഖ്യമന്ത്രി ഒരു സമുദായത്തെ അപരവത്കരിക്കാൻ ശ്രമിക്കുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.

കൊള്ളസംഘത്തിനു വിഹരിക്കാൻ പൊലീസിന്റെ ചെറിയ വിഭാഗം അവരോടൊപ്പമുണ്ട്. അതിൽ നയം വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. രണ്ട് ദിവസം കഴിഞ്ഞാൽ അജിത് കുമാർ സ്ഥാനത്ത് നിന്നും മാറും. മാറിയിട്ടെന്ത് കാര്യം? അടുത്ത കസേരയിൽ കയറി ഇരിക്കും. ഈ വിഷയത്തിൽ നീതി പുലരുമോയെന്ന് 52 ശതമാനം ഞാൻ സംശയിക്കുകയാണ്. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത് ഷണ്ഡീകരിച്ചിരുത്തുകയാണ്. എസ്ഐമാർ ഉൾപ്പെടെ മഹാഭൂരിപക്ഷത്തെയും ഷണ്ഡീകരിച്ച് മൂലയ്ക്ക് ഇരുത്തിയിരിക്കുകയാണ്.

പൂരം കലക്കാൻ സംവിധാനം ഉണ്ടാക്കിക്കൊടുത്ത് വർഗീയതയ്ക്ക് വഴിയൊരുക്കി കൊടുത്തത് ആരാണ്? ഉത്തരം പറയേണ്ടവർ ഉത്തരം മുട്ടിക്കുകയാണ്. എതിരാളി ഫാഷിസ്റ്റാണെന്നു മനസിലാക്കിയാൽ അത് മനസിലാക്കി ഇവിടെ നിൽക്കാം. രക്ഷകൻ വീടിനകത്ത് പൊട്ടക്കിണറ് കുഴിച്ചുവച്ചിട്ടുണ്ടെങ്കിൽ ആരും വീണുപോകും. മാമി വിഷയത്തിൽ ശക്തമായ നിലപാടുമായി മുന്നോട്ടുപോകും, അൻവർ കോഴിക്കോട് പറഞ്ഞു

“ലോകം മാറിയിരിക്കുന്നു. എ.ഡി.ജി.പി.യുടെ മേൽ ഒരു പരുന്തും പറക്കില്ല. അതിനിടയിൽ, മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ച് നിർത്തുകയാണ്. കൈപിടിച്ച് വലിച്ചാലും, കാൽപിടിച്ചു വലിച്ചാലും ആ ബന്ധം വിടാൻ അദ്ദേഹം തയ്യാറല്ല,” എന്നിങ്ങനെ ആക്ഷേപം ഉന്നയിച്ച പി.വി. അൻവർ, ഇതെന്തിനാണെന്നും ഈ സംഭവത്തിന്റെ പിന്നിലെ കാരണം ജനങ്ങൾ പരിശോധിക്കണമെന്നും ആഹ്വാനം ചെയ്തു. മുതലക്കുളം മൈതാനിയിൽ നടന്നു കൊണ്ടിരിക്കുന്ന പരിപാടിയിൽ വലിയ ജനസാന്നിദ്ധ്യം ഉണ്ടായിരുന്നു. എം.എൽ.എയുടെ പ്രസംഗം കേൾക്കാനെത്തിയിരുന്ന ജനങ്ങൾ വലിയ ആവേശത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇന്നലെ നിലമ്പൂരിൽ നടന്ന മറ്റൊരു പൊതുസമ്മേളനത്തിലും പി.വി. അൻവറിന് വൻ പിന്തുണ ലഭിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു.

“ഞാൻ പിന്തുണച്ചവരെ തുറന്നുകാട്ടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തിരിഞ്ഞതിന് ശേഷമുള്ള ആദ്യ പൊതുപ്രസംഗത്തിന് എത്തിയ എം.എൽ.എക്ക് ഉജ്ജ്വല സ്വീകരണമാണ് ജനങ്ങൾ നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനെ താൻ ബഹുമാനിക്കുന്നുവെന്നും അൻവർ പറഞ്ഞു. “അദ്ദേഹം എൻ്റെ പിതാവിനെപ്പോലെയായിരുന്നു, പ്രിയ സഖാക്കളേ, ഞാൻ കൂടുതൽ എന്താണ് ചെയ്യേണ്ടതെന്ന് ദയവായി എന്നോട് പറയൂ. പോലീസിൻ്റെ ഉന്നതാധികാരത്തെ ഞാൻ ചോദ്യം ചെയ്തു.

മുഖ്യമന്ത്രിയുമായി 37 മിനിറ്റ് സംസാരിച്ചെന്നും തൻ്റെ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹം പറഞ്ഞു. “മുഖ്യമന്ത്രിക്ക് തിളക്കം നഷ്ടപ്പെട്ടു, ആളുകളുടെ ബഹുമാനം നഷ്ടപ്പെട്ടുവെന്ന് ഞാൻ പറഞ്ഞു, അദ്ദേഹത്തിൻ്റെ രാഷ്ട്രീയ സെക്രട്ടറി അദ്ദേഹത്തെ കുഴപ്പത്തിലാക്കുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, എഡിജിപി (എംആർ അജിത് കുമാർ) ഒരു ക്രിമിനലാണെന്ന് ഞാൻ പറഞ്ഞു, അദ്ദേഹം ഒന്നും പറഞ്ഞില്ല. , വെറുതെ എൻ്റെ കണ്ണിൽ നോക്കി നിന്നു. എൻ്റെ കണ്ണുകൾ ഈറനണിഞ്ഞു. രാഷ്ട്രീയ സെക്രട്ടറിയിൽ നിന്നുള്ള തന്ത്രം അദ്ദേഹം മനസ്സിലാക്കിയെന്ന് ഞാൻ കരുതി. സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്തതിൻ്റെ പിറ്റേന്ന് പോലീസിൽ അഴിച്ചുപണി. പലരും എന്നെ അഭിനന്ദിച്ചു. എനിക്ക് ആശ്വാസം തോന്നി.” അൻവർ ഇന്നലെ നിലമ്പൂരിൽ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും