"മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ച് നിർത്തുകയാണ്" പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ കോഴിക്കോട് പറഞ്ഞു

കോഴിക്കോട് മുതലക്കുളം മൈതാനിയിൽ മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ സംസാരിച്ച പി.വി. അൻവർ എം.എൽ.എ, സംസ്ഥാന പൊലീസ് മേധാവി എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്മേൽ ഒരു പരുന്തുപോലും പറക്കില്ലെന്ന് പ്രതികരിച്ചു. അജിത് കുമാറിന്റെ പ്രവർത്തനശൈലിയിൽ കടുത്ത വിമർശനം ഉയർത്തിയ അദ്ദേഹം, മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ക്രിമിനലിനെ സംരക്ഷിക്കുന്നുവെന്നാരോപിച്ചു.  മലപ്പുറം ജില്ലയെ വലിയ ക്രിമിനൽ ജില്ലയായി ചിത്രീകരിക്കുന്നുവെന്ന് അൻവർ പറഞ്ഞു. ആർഎസ്എസുമായി ചേർന്ന് മുഖ്യമന്ത്രി ഒരു സമുദായത്തെ അപരവത്കരിക്കാൻ ശ്രമിക്കുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.

കൊള്ളസംഘത്തിനു വിഹരിക്കാൻ പൊലീസിന്റെ ചെറിയ വിഭാഗം അവരോടൊപ്പമുണ്ട്. അതിൽ നയം വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. രണ്ട് ദിവസം കഴിഞ്ഞാൽ അജിത് കുമാർ സ്ഥാനത്ത് നിന്നും മാറും. മാറിയിട്ടെന്ത് കാര്യം? അടുത്ത കസേരയിൽ കയറി ഇരിക്കും. ഈ വിഷയത്തിൽ നീതി പുലരുമോയെന്ന് 52 ശതമാനം ഞാൻ സംശയിക്കുകയാണ്. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത് ഷണ്ഡീകരിച്ചിരുത്തുകയാണ്. എസ്ഐമാർ ഉൾപ്പെടെ മഹാഭൂരിപക്ഷത്തെയും ഷണ്ഡീകരിച്ച് മൂലയ്ക്ക് ഇരുത്തിയിരിക്കുകയാണ്.

പൂരം കലക്കാൻ സംവിധാനം ഉണ്ടാക്കിക്കൊടുത്ത് വർഗീയതയ്ക്ക് വഴിയൊരുക്കി കൊടുത്തത് ആരാണ്? ഉത്തരം പറയേണ്ടവർ ഉത്തരം മുട്ടിക്കുകയാണ്. എതിരാളി ഫാഷിസ്റ്റാണെന്നു മനസിലാക്കിയാൽ അത് മനസിലാക്കി ഇവിടെ നിൽക്കാം. രക്ഷകൻ വീടിനകത്ത് പൊട്ടക്കിണറ് കുഴിച്ചുവച്ചിട്ടുണ്ടെങ്കിൽ ആരും വീണുപോകും. മാമി വിഷയത്തിൽ ശക്തമായ നിലപാടുമായി മുന്നോട്ടുപോകും, അൻവർ കോഴിക്കോട് പറഞ്ഞു

“ലോകം മാറിയിരിക്കുന്നു. എ.ഡി.ജി.പി.യുടെ മേൽ ഒരു പരുന്തും പറക്കില്ല. അതിനിടയിൽ, മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ച് നിർത്തുകയാണ്. കൈപിടിച്ച് വലിച്ചാലും, കാൽപിടിച്ചു വലിച്ചാലും ആ ബന്ധം വിടാൻ അദ്ദേഹം തയ്യാറല്ല,” എന്നിങ്ങനെ ആക്ഷേപം ഉന്നയിച്ച പി.വി. അൻവർ, ഇതെന്തിനാണെന്നും ഈ സംഭവത്തിന്റെ പിന്നിലെ കാരണം ജനങ്ങൾ പരിശോധിക്കണമെന്നും ആഹ്വാനം ചെയ്തു. മുതലക്കുളം മൈതാനിയിൽ നടന്നു കൊണ്ടിരിക്കുന്ന പരിപാടിയിൽ വലിയ ജനസാന്നിദ്ധ്യം ഉണ്ടായിരുന്നു. എം.എൽ.എയുടെ പ്രസംഗം കേൾക്കാനെത്തിയിരുന്ന ജനങ്ങൾ വലിയ ആവേശത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇന്നലെ നിലമ്പൂരിൽ നടന്ന മറ്റൊരു പൊതുസമ്മേളനത്തിലും പി.വി. അൻവറിന് വൻ പിന്തുണ ലഭിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു.

“ഞാൻ പിന്തുണച്ചവരെ തുറന്നുകാട്ടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തിരിഞ്ഞതിന് ശേഷമുള്ള ആദ്യ പൊതുപ്രസംഗത്തിന് എത്തിയ എം.എൽ.എക്ക് ഉജ്ജ്വല സ്വീകരണമാണ് ജനങ്ങൾ നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനെ താൻ ബഹുമാനിക്കുന്നുവെന്നും അൻവർ പറഞ്ഞു. “അദ്ദേഹം എൻ്റെ പിതാവിനെപ്പോലെയായിരുന്നു, പ്രിയ സഖാക്കളേ, ഞാൻ കൂടുതൽ എന്താണ് ചെയ്യേണ്ടതെന്ന് ദയവായി എന്നോട് പറയൂ. പോലീസിൻ്റെ ഉന്നതാധികാരത്തെ ഞാൻ ചോദ്യം ചെയ്തു.

മുഖ്യമന്ത്രിയുമായി 37 മിനിറ്റ് സംസാരിച്ചെന്നും തൻ്റെ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹം പറഞ്ഞു. “മുഖ്യമന്ത്രിക്ക് തിളക്കം നഷ്ടപ്പെട്ടു, ആളുകളുടെ ബഹുമാനം നഷ്ടപ്പെട്ടുവെന്ന് ഞാൻ പറഞ്ഞു, അദ്ദേഹത്തിൻ്റെ രാഷ്ട്രീയ സെക്രട്ടറി അദ്ദേഹത്തെ കുഴപ്പത്തിലാക്കുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, എഡിജിപി (എംആർ അജിത് കുമാർ) ഒരു ക്രിമിനലാണെന്ന് ഞാൻ പറഞ്ഞു, അദ്ദേഹം ഒന്നും പറഞ്ഞില്ല. , വെറുതെ എൻ്റെ കണ്ണിൽ നോക്കി നിന്നു. എൻ്റെ കണ്ണുകൾ ഈറനണിഞ്ഞു. രാഷ്ട്രീയ സെക്രട്ടറിയിൽ നിന്നുള്ള തന്ത്രം അദ്ദേഹം മനസ്സിലാക്കിയെന്ന് ഞാൻ കരുതി. സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്തതിൻ്റെ പിറ്റേന്ന് പോലീസിൽ അഴിച്ചുപണി. പലരും എന്നെ അഭിനന്ദിച്ചു. എനിക്ക് ആശ്വാസം തോന്നി.” അൻവർ ഇന്നലെ നിലമ്പൂരിൽ പറഞ്ഞു.

Latest Stories

ഹൈക്കോടതി വിധി ഗവര്‍ണറുടെ ധിക്കാരത്തിനുള്ള തിരിച്ചടി; ഫെഡറല്‍ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു; കേന്ദ്ര സര്‍ക്കാരിനുള്ള ശക്തമായ താക്കീതെന്നും സിപിഎം

കേരളത്തില്‍ മാറ്റത്തിനുള്ള സമയമായി; ദുര്‍ഭരണത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ കോടികള്‍ ചെലവഴിക്കുന്നു; ബിന്ദുവിന് നീതി വേണം; അപമാനിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി

കേന്ദ്രസര്‍ക്കാറിന്റെ ഭാഷയില്‍ സുപ്രീംകോടതിയും സംസാരിക്കുന്നു; റോഹിങ്ക്യകളെ ഇന്ത്യ മ്യാന്മാര്‍ കടലില്‍ ഇറക്കി വിട്ടത് ഞെട്ടിച്ചു; ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷണ്‍

ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി