എന്റെ ചെലവില്‍ അങ്ങനെ ഓസിന് നേതാവാകേണ്ട; എന്തെങ്കിലും എച്ചില്‍ കഷ്ണം ലഭിക്കുമെന്ന് കരുതി കള്ളം പറയരുത്; എ പത്മകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍

സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എ പത്മകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍. താന്‍ വിളിച്ചുവെന്ന ആരോപണം പത്മകുമാര്‍ തെളിയിക്കണമെന്ന് പിവി അന്‍വര്‍ ആവശ്യപ്പെട്ടു.

പി.വി അന്‍വറിന്റെ ചെലവില്‍ അങ്ങനെ പത്മകുമാര്‍ നേതാവാകേണ്ട. പിവി അന്‍വര്‍ ഒരു ബ്രാന്‍ഡ് ആണെന്നും അന്‍വര്‍ വിളിച്ചുവെന്ന വ്യാജ പ്രചരണം നടത്തിയാല്‍ എന്തെങ്കിലും എച്ചില്‍ കഷ്ണം ലഭിക്കുമെന്നും മനസ്സിലാക്കിയ പത്മകുമാറിന്റെ സ്മാര്‍ട്ട്‌നെസിന് നൂറു മാര്‍ക്ക് നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.

പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

‘ആളെ മനസിലായോ?’

സംസ്ഥാന സര്‍ക്കാര്‍ പൊതു ചെലവില്‍ നിന്നും, പാര്‍ട്ടി ഫണ്ടില്‍നിന്നും നടത്തുന്ന പി.ആര്‍ വര്‍ക്കിലൂടെ എപ്പോഴും ‘പ്രോജക്ട്’ ചെയ്യപ്പെടുന്നത് മുഖ്യമന്ത്രിയും മുഹമ്മദ് റിയാസും ആണ്. സംസ്ഥാന ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ക്ക് പോലും ഇവിടെ ഇടമില്ല. സഖാവ് കെ.കെ ശൈലജ ടീച്ചറെ പോലെ വ്യക്തിപ്രഭാവമുള്ളവരെ ‘നമ്മള്‍’ പണ്ടേ മാറ്റി നിര്‍ത്തിയിട്ടുണ്ട്.

പത്മകുമാറിനെ പോലുള്ള ഹതഭാഗ്യരെ നാലാള്‍ അറിയുക പോലുമില്ല. ഇനി പത്മകുമാറിന് സീറ്റ് ഒക്കെ ചോദിക്കാം.

പി വി അന്‍വര്‍ ഒരു ‘ബ്രാന്‍ഡ്’ ആണെന്നും, അന്‍വര്‍ വിളിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയാല്‍ എന്തെങ്കിലും ‘എച്ചില്‍ കഷ്ണം’ ലഭിക്കുമെന്നും മനസ്സിലാക്കിയ പത്മകുമാറിന്റെ ‘സ്മാര്‍ട്ട്‌നെസിന്’ ഞാന്‍ നൂറു മാര്‍ക്ക് നല്‍കും. ഫാഷിസം എന്ന ഒന്നില്ലെന്നും, ആര്‍.എസ്.എസിനെക്കാള്‍ വലിയ ശത്രുവാണ് പി വി അന്‍വര്‍ എന്നതുമാണല്ലോ ‘പാര്‍ട്ടി ക്ലാസ്’. ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചിട്ടും കിട്ടാത്ത മൈലേജ് അല്ലേ ലഭിച്ചത്!.

പക്ഷേ,

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പത്മകുമാര്‍ പറഞ്ഞ കള്ളം സത്യമാണെന്ന് തെളിയിക്കേണ്ട ബാധ്യത പത്മകുമാറിനുണ്ട്.

പത്മകുമാറിനെ ഞാന്‍ വെല്ലുവിളിക്കുകയാണ്.

‘ഞാന്‍ വിളിച്ചു’ എന്ന് നിങ്ങള്‍ പറഞ്ഞത് കള്ളമാണ്.

അല്ലാ എങ്കില്‍ പൊതുസമൂഹത്തിന്റെ മുന്‍പില്‍ നിങ്ങള്‍ തെളിയിക്കേണ്ടിയിരിക്കുന്നു. തെളിവുകള്‍ നല്‍കേണ്ടിയിരിക്കുന്നു.

‘പി വി അന്‍വറിന്റെ ചിലവില്‍ അങ്ങനെ ഓസിന് നേതാവാവേണ്ട’

Latest Stories

കപ്പല്‍ മുങ്ങിയ സംഭവം; ഊഹാപോഹം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി, കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ല, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിച്ചാല്‍ പരമ്പര ഉറപ്പ്, ആ താരത്തെ മാറ്റിനിര്‍ത്തരുത്, ആവശ്യപ്പെട്ട് റിക്കി പോണ്ടിങ്‌

കാലടിയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി സുരേഷ് ഗോപി; പെരുമഴയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി റോഡിലിറങ്ങി, പരാതിയുമായി നാട്ടുകാരും

'വിഡി സതീശൻ രാജിഭീഷണി മുഴക്കി, കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് അതിനാൽ'; തന്നെ ഒതുക്കാനാണ് ശ്രമമെന്ന് പിവി അൻവർ

ശക്തമായ മഴ; ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാം; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ കേരളം; വനംവകുപ്പ് സെക്രട്ടറിക്ക് ചുമതല കൈമാറി

'വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു, സമയമില്ല, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്' വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

നിലമ്പൂരില്‍ പൊതുസ്വതന്ത്രന് തന്നെ സിപിഎമ്മില്‍ സാധ്യത; ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം; ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്വം സംബന്ധിച്ച് പാര്‍ട്ടി നേൃത്വത്വത്തില്‍ ചര്‍ച്ച

RCB VS PBKS: പഞ്ചാബ്- ആര്‍സിബി മത്സരത്തില്‍ ആ ടീം എന്തായാലും വിജയിക്കും, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്, അത് പരിഹരിച്ചില്ലെങ്കില്‍ പണി കിട്ടും, തുറന്നുപറഞ്ഞ് ആര്‍ അശ്വിന്‍

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ, സ്ഥിതി നിരീക്ഷിച്ച് കേന്ദ്രം