പൂവാറിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം; എസ്.ഐയ്ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം പൂവാറില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ്‌ഐക്ക് സസ്പെൻഷൻ. പൂവാർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജെ.എസ്. സനലിനെയാണ് സസ്‌പെൻഡ് ചെയ്തത്.  പൂവാര്‍ കല്ലിംഗവിളാകാം സ്വദേശി സുധീര്‍ഖാനെ എസ്‌ഐ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചുവെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി മധു ആണ് അന്വേഷണവിധേയമായി എസ്.ഐയെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുമായുള്ള സുധീര്‍ ഖാന്റെ ചിത്രങ്ങളടക്കമായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് വിഷയത്തില്‍ ഇടപെടലുണ്ടായത്.

ബീമാ പള്ളിയിലെ വീട്ടിലേക്ക് ഭാര്യയെ ബസ് കയറ്റി വിട്ട് പൂവാര്‍ ജംഗ്ഷനില്‍ നില്‍ക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് സുധീര്‍ പറയുന്നത്. ‘കാരണമില്ലാതെയാണ് തന്നെ പൊലീസ് പിടിച്ച് മര്‍ദ്ദിച്ചത്. ബൈക്ക് യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോഴായിരുന്നു പൊലീസ് സമീപത്തെത്തിയത്. തുടര്‍ന്ന് എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന ചോദിച്ചു. കാര്യം പറഞ്ഞ് സംസാരിക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു’. സുധീറിന്റെ കാല്‍ മര്‍ദ്ദനമേറ്റ് ചതഞ്ഞ നിലയാണ്. ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്.കസ്റ്റഡിയില്‍ കൊടിയ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത് എന്നും സുധീര്‍ പ്രതികരിച്ചു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടു പോയും മര്‍ദ്ദനം തുടര്‍ന്നു. എന്തിനാണ് കസ്റ്റഡി എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞില്ല. ആശുപത്രിയില്‍ കൊണ്ടുപോവണം എന്ന് ആവശ്യപ്പെട്ടപ്പോഴും ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. സിഐ വന്ന ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് അറിയിച്ചത്. പിന്നീട് പറഞ്ഞുവിടുകയും ചെയ്തു. പിന്നാലെ സ്വന്തം നിലയിലാണ് സുധീര്‍ ചികില്‍സ തേടിയത്. ഓട്ടോ ഡ്രൈവറാണ് സുധീര്‍ ഖാന്‍.

സുധീര്‍ ഖാനെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ബോട്ടിംഗിനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിനാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പൊലീസ് പറയുന്നത്. വൈകുന്നേരത്തോടെ വിട്ടയച്ചതായും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ മര്‍ദ്ദനം സംബന്ധിച്ച ആരോപണങ്ങളോട് പൊലീസ് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ