പ്രതികളെ അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം; മുട്ടില്‍ മരംമുറിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി

മുട്ടില്‍ മരം മുറി കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ നിഷ്‌ക്രീയത്വമെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലല്ലെന്നായിരുന്നു കോടതി നിരീക്ഷണം. കേസില്‍ സിബിഐ എന്വേഷണം ആവശ്യപ്പെട്ടാണ് തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം നല്‍കിയ ഹര്‍ജി പരിഹരിക്കവേയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.

മരംമുറി കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്യാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്. എന്നാല്‍ കൊവിഡ് സാഹചര്യമായത് കൊണ്ടാണ് പ്രതികളെ പിടികൂടാനാകാത്തത് എന്നായിരുന്നു എജിയുടെ മറുപടി. എന്നാല്‍ കോടതി കണക്കിന് വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. 701 കേസുകളാണ് മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത്രയധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ട് എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന് കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരാള്‍ ജാമ്യം നേടിയിരുന്നു എന്ന ദുര്‍ബലമായ വാദമാണ് എജിയുടെ ഭാഗത്ത് നിന്ന് മറുപടിയായി ഉണ്ടായത്. ഇത് “യൂണിവേഴ്‌സല്‍ പ്രതിഭാസ”മാണോ എന്നായിരുന്നു കോടതിയുടെ പരിഹാസം. മുന്നൂറിലധികം മരങ്ങള്‍ മുറിക്കപ്പെട്ടുവെന്നും ഇത് കര്‍ഷകര്‍ നട്ട മരങ്ങളല്ലെന്നും അതിനാല്‍ ഇതൊരു കൃത്യമായ മോഷണമാണെന്നുമുള്ള നിരീക്ഷണം കോടതി നടത്തി.

ഒരാളുടെ ജാമ്യം മറ്റുള്ളവരുടെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചു. ഇത് തെളിവുനശിപ്പിക്കുന്നതിന് ഇടയാക്കും. വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ മുദ്രവെച്ച കവറില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് അറിയിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. എല്ലാം സുതാര്യമായിരിക്കണമെന്നും അതിനാല്‍ മുദ്ര വെച്ച കവറില്‍ അല്ലാതെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നുമാണ് കോടതി നിര്‍ദേശിച്ചത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ