മുട്ടിൽ മരംമുറി കേസിലെ അന്വേഷണ ചുമതലയിൽ ഡിവൈഎസ്പി ബെന്നി തുടരും; മാറ്റണമെന്ന ആവശ്യം തള്ളി ഡിജിപി

മുട്ടിൽ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്ത് തിരൂർ ഡിവൈഎസ്പി വിവി ബെന്നി തുടരും. മരംമുറിക്കേസിലെ പ്രതികള്‍ ഗൂ‍ഢാലോചന നടത്തുന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്ത് നിന്നും തന്നെ മാറ്റണമെന്ന ഡിവൈഎസ്പി ബെന്നിയുടെ ആവശ്യം ഡിജിപി തള്ളി. മരംമുറിക്കേസിൽ കുറ്റപത്രം വേഗത്തിൽ നൽകാനും ഡിജിപി നിർദ്ദേശിച്ചു.

വയനാട് മുട്ടിലെ പട്ടയ ഭൂമിയിൽ നിന്നും വ്യാജ രേഖകളുണ്ടാക്കി കോടികളുടെ രാജകീയ മരങ്ങള്‍ മുറിച്ചു കടത്തിയ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനാണു തിരൂർ ഡിവൈഎസ്പി വിവി ബെന്നി. കർഷകരെ കബളിപ്പിച്ചും വ്യാജ രേഖകളുണ്ടാക്കിയും കോടികള്‍ വിലമതിക്കുന്ന മരങ്ങളാണ് മുറിച്ച് പെരുമ്പാവൂരിലേക്കുള്ള മില്ലിലേക്ക് കടത്തിയത്. ചില ലോഡുകള്‍ കടത്തുന്നിനിടെ പൊലീസ് പിടികൂടി.

ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിലെ പ്രധാനപ്പെട്ട കേസാണ് മുട്ടിൽ മരംമുറി. ഈ കേസിൽ മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരൻമാരെ അറസ്റ്റ് ചെയ്യതും തെളിവുകള്‍ ശേഖരിച്ചതും ഡിവൈഎസ്പി ബെന്നിയാണ്. പട്ടയഭൂമിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനാണ് ഭൂഉടമകള്‍ക്ക് സർക്കാർ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നത്.

ഇത് മറയാക്കി അഗസ്റ്റിൻ സഹോദരങ്ങള്‍ കർഷകരുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി മരംമുറിച്ച് കടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. പണം നൽകി സ്വാധീച്ചാണ് മരം മുറിച്ചതെന്ന് കർഷകരും മൊഴി നൽകിയിരുന്നു. പൊലീസും വനംവകുപ്പും പിടിച്ചെടുത്ത മരങ്ങള്‍ മുട്ടിലിൽ നിന്നും മുറിച്ചു കടത്തിയതാണെന്ന് പീച്ചിയിലെ വന ഗവേഷണ കേന്ദ്രത്തിന്റെ ഡിഎൻഎ പരിശോധന ഫലം കൂടിയത്തോടെ അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കാൻ ആരംഭിച്ചു.

ഇതിനിടെയാണ് താനൂരിൽ മയക്കുമരുന്ന കേസിലെ പ്രതി കസ്റ്റഡിയിൽ വെച്ച് മരിക്കുന്നത്. കസ്റ്റഡി മരണത്തിൽ പങ്കുണ്ടെന്നുള്ള വ്യാജ പ്രചരണം മരംമുറികേസിലെ പ്രതികള്‍ നടത്തുന്നതിനാൽ അന്വേഷണ സ്ഥാനത്തു നിന്നും തന്നെ മാറ്റണമെന്നായിരുന്നു ബെന്നിയുടെ ആവശ്യം. ഈ ആവശ്യമാണ് ഡിജിപി തള്ളിയത്. വിവി ബെന്നി നിലവിൽ തിരൂർ ഡിവൈഎസ്പിയായും തുടരുകയാണ്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി