എഡിജിപിയ്ക്ക് വീണ്ടും ചെക്ക് പറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ; സോളാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു, പ്രതിഫലത്തിന്റെ തെളിവുകള്‍ നിരത്തി പിവി അന്‍വര്‍

എഡിജിപി അജിത്കുമാര്‍ സോളാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് പിവി അന്‍വര്‍ എംഎല്‍എ. എഡിജിപിയുടെ ബന്ധുക്കളുടെ അനധികൃത സ്വത്ത് സമ്പാദനവും ക്യാംപ് ഓഫീസിലെ മരം മുറിച്ചുകടത്തിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളിലും വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് കൂടുതല്‍ ആരോപണങ്ങളുമായി അന്‍വര്‍ രംഗത്തെത്തിയത്.

സോളാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് പ്രതിഫലമായി അജിത്കുമാറിന് വന്‍ തുക ലഭിച്ചെന്നും അന്‍വര്‍ ആരോപിക്കുന്നു. ഈ പണം ഉപയോഗിച്ച് അജിത്കുമാര്‍ ഫ്ളാറ്റ് വാങ്ങി. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് 2016 ഫെബ്രുവരി 19ന് ആയിരുന്നു കവടിയാറില്‍ അജിത് കുമാര്‍ ഫ്ളാറ്റ് വാങ്ങിയത്.

33,80,100 രൂപയായിരുന്നു കവടിയാറില്‍ അജിത്കുമാര്‍ വാങ്ങിയ ഫ്‌ളാറ്റിന്റെ വില. തുടര്‍ന്ന് 10 ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് ഈ ഫ്ളാറ്റ് വിറ്റതായും അന്‍വര്‍ ആരോപിക്കുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ഫ്ളാറ്റ് ആരാണ് വാങ്ങിയതെന്നത് അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നും പിവി അന്‍വര്‍ ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ക്കൊപ്പം ഇതുസംബന്ധിച്ച രേഖകളും പിവി അന്‍വര്‍ എംഎല്‍എ പുറത്തുവിട്ടു. എഡിജിപി ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ അതിന് 55 മുതല്‍ 65 ലക്ഷം രൂപവരെ മതിപ്പ് വിലയുണ്ടായിരുന്നു. ഇതാണ് 33 ലക്ഷം രൂപയ്ക്ക് വാങ്ങി പത്ത് ദിവസങ്ങള്‍ക്ക് ശേഷം 65 ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റതെന്നും അന്‍വര്‍ പറഞ്ഞു.

അജിത്കുമാര്‍ ഇതിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ തേടുകയാണെന്നും അന്‍വര്‍ ആരോപിച്ചു. ഫ്ളാറ്റ് വാങ്ങുന്ന സമയത്ത് അജിത് കുമാര്‍ സ്റ്റാമ്പ് ഡ്യൂട്ടിയായി അടയ്ക്കുന്നത് 2,03,500 രൂപയാണ്. പത്ത് ദിവസത്തിന് ശേഷം 65 ലക്ഷത്തിന് ഫ്ളാറ്റ് വില്‍ക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചത് 4,0,7,000 രൂപയാണ്. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ പോലും അജിത്കുമാര്‍ നാല് ലക്ഷത്തിന്റെ അഴിമതിയാണെന്ന് നടത്തിയതെന്ന് അന്‍വര്‍ പറയുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ