'അത് വാരിയംകുന്നനല്ല കുഞ്ഞിഖാദർ; പ്രചരിക്കുന്ന ചിത്രം മാറിപ്പോയെന്ന് വെളിപ്പെടുത്തൽ, വീണ്ടും വിവാദം

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പേര് വീണ്ടും വിവാദങ്ങളിൽ നിറയുകയാണ്. 1921ലെ മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. എന്നാൽ അദ്ദേഹത്തിന്റേതെന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രം വാരിയംകുന്നന്റേതല്ലെന്നതാണ് പുതിയ വാദം. ചരിത്ര ഗവേഷകനായ അബ്ബാസ് പനക്കലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത് ‘1921ലെ പോരാട്ടങ്ങളില്‍ നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന കുഞ്ഞിഖാദറിന്റെ ഫോട്ടോയാണ് എന്നായിരുന്നു അബ്ബാസിന്റെ വെളിപ്പെടുത്തൽ. താൻ രചിച്ച ‘മുസ്ലിയാര്‍ കിങ്’ എന്ന പുസ്തകത്തിലൂടെയാണ് അബ്ബാസ് ഇക്കാര്യം പുറത്തുവിട്ടത്. റമീസ് മുഹമ്മദാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതെന്ന പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം പുറത്തുവിട്ടത്.

പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ച ‘വാരിയംകുന്നന്‍’ എന്ന സിനിമയുടെ രചയിതാക്കളില്‍ ഒരാളായിരുന്നു റമീസ്. എന്നാൽ സിനിമ ചില വിവാദങ്ങളെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് റമീസ് പുറത്തിറക്കിയ വാരിയംകുന്നന്റെ ജീവചരിത്ര പുസ്തകമായ ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ പുറത്തിറങ്ങിയപ്പോൾ മുഖചിത്രമായി കൊടുത്തിരുന്നത് വാരിയംകുന്നന്റെ ചിത്രമാണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് ചിത്രം ലഭിച്ചതെന്നും പറഞ്ഞിരുന്നു.

എന്നാൽ 1922ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് മാസികയിലുള്ള ചിത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതാണെന്ന് മാസികയില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും മറ്റൊരു നേതാവിന്റെ ചിത്രം വാരിയം കുന്നനായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നുമാണ് അബ്ബാസ് പനക്കലിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നത്.

ഫ്രഞ്ച് മാസികയില്‍ മൂന്ന് ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയ ആലി മുസ്ലിയാരുടെ ചിത്രം മദ്ധ്യഭാഗത്തും മറ്റ് പേരുടെ ചിത്രങ്ങള്‍ രണ്ട് വശത്തായും നല്‍കിയിരുന്നു.മാസികയില്‍ ഇടതുവശത്തുള്ളത് കുഞ്ഞികാദറിന്റെ ചിത്രമാണെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയല്ലെന്നുമാണ് അബ്ബാസിന്റെ വാദം.

ചിത്രം സംബന്ധിച്ച പുതിയ വാദത്തോട് റമീസ് മുഹമ്മദ് വിയോജിപ്പ് അറിയിച്ചു. പുസ്തകം താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ യുദ്ധം തുടങ്ങിയവരുടെ ചിത്രങ്ങളാണെന്ന് ഫ്രഞ്ച് മാസിക വ്യക്തമായി പറയുന്നുണ്ടെന്നും റമീസ് മുഹമ്മദ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ