ദേശീയപാത വിവാദം; ആരിഫിനെ തള്ളി സിപിഎം ജില്ലാ നേതൃത്വം, പാർട്ടിയോട് ആലോചിച്ചില്ല

അരൂർ- ചേർത്തല ദേശീയപാത ടാറിംഗ് വിവാദത്തിൽ എ.എം ആരിഫ് എം.പിയെ തള്ളി സി.പി.ഐ.എം ജില്ലാ നേതൃത്വം. പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയത് അനൗചിത്യമാണെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു.

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത് വലിയ വിവാദമയപ്പോൾ പാർട്ടി സെക്രട്ടറിയോട് ഇക്കാര്യം സംസാരിച്ചിരുന്നെന്നുമായിരുന്നു ആരിഫ് പറഞ്ഞത്. എന്നാൽ പരാതിയെക്കുറിച്ച് തന്നോട് സംസാരിച്ചില്ലെന്നും നാസർ പറഞ്ഞു.

വിജിലൻസ് അന്വേഷണത്തിൻറെ ആവശ്യമില്ലെന്നും പരാതി അന്വേഷിച്ച് തള്ളിയതെന്നും നാസർ പറഞ്ഞു. അതേസമയം, ദേശീയ പാത നിർമാണത്തിലെ പ്രശ്ന പരിഹാരമാണ് തന്റെ ആവശ്യമെന്നും നാട്ടുകാരുടെ കാര്യമാണ് താൻ പരാതിയായി ഉന്നയിച്ചതെന്നും എ.എം ആരിഫ് എം.പി പറഞ്ഞു.

പി.ഡബ്ള്യു.ഡി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് തനിക്ക് നൽകിയിരുന്നില്ല. തൻറെ ഭാഗത്ത് തെറ്റ് സംഭവിച്ചെങ്കിൽ പരിശോധിക്കാൻ പാർട്ടിക്ക് അധികാരമുണ്ടെന്നും എ.എം ആരിഫ് വ്യക്തമാക്കി.

റോഡ് നിർമ്മാണത്തിലെ പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന മന്ത്രി സജി ചെറിയാൻറെ പ്രതികരണത്തിന് മറുപടിയായാണ് ആരിഫിൻറെ വിശദീകരണം.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി