ലോ കോളജിലെ എസ് എഫ് ഐ സമരത്തെ തള്ളി എം വി ഗോവിന്ദന്‍

തിരുവനന്തപുരം ലോ കോളജിലെ എസ് എഫ് ഐ സമരത്തെ തള്ളി എം വി ഗോവിന്ദന്‍. ഇത്തരം സമരരീതിയോട് യാതൊരു യോജിപ്പുമില്ലന്നും സി പി എം സംസഥാന സെക്രട്ടറി വ്യക്തമാക്കി. സമരം ചെയ്യേണ്ടത് ജനാധിപത്യപരമായിട്ടാണെന്നും എന്താണ് സംഭവിച്ചതെന്ന് എസ് എഫ് ഐക്കാരോട് ചോദിച്ച് മനസിലാക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പത്ത് മണിക്കൂര്‍ നേരമാണ് അധ്യാപകരെ ബന്ദിയാക്കി എസ് എഫ് ഐ തിരുവനന്തപുരം ലോ കോളജില്‍ ആക്രമം നടത്തിയത്. ആക്രമത്തില്‍അസിസ്റ്റന്റ് പ്രൊഫസര്‍ വി.കെ.സഞ്ജുവിന് കൈക്കും കഴുത്തിനും പരിക്കേറ്റു. അധ്യാപകരെ ഭക്ഷണം കഴിപ്പിക്കാതെയും കോളേജിലെ വൈദ്യുതി ബന്ധം വിഛേദിച്ചുമായിരുന്നു എസ്എഫ്‌ഐ ഉപരോധം നടത്തിയത്.

ചൊവ്വാഴ്ച രാത്രി കെ എസ് യുവിന്റെ കൊടികൂട്ടിയടിട്ട് കത്തിച്ച സംഭവത്തില്‍ 24 എസ് എഫ് ഐ പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിതച്ചായിരുന്നു സമരം, അര്‍ധരാത്രിവരെ അധ്യാപകരെ എസ് എഫ് ഐക്കാര്‍ ഉപരോധിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും അധ്യാപകരെ എസ് എഫ് ഐക്കാര്‍ അനുവദിച്ചില്ലന്നും പുറത്ത് നിന്നെത്തിയ എസ് എഫ് ഐക്കാരും ഉപരോധത്തില്‍ പങ്കാളികളായെന്നും അധ്യാപകര്‍ പറഞ്ഞു. കണ്ടാലറിയാവുന്ന 60 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍