മുട്ടില്‍ മരംകൊള്ള; കേസ് അട്ടിമറിക്കാന്‍ രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ട്

മുട്ടില്‍ മരംകൊള്ള കേസ് അട്ടിമറിക്കാന്‍ മലയാളത്തിലെ രണ്ട് പ്രധാന മാധ്യമ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകള്‍. ഐ.എഫ്.എസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായി വനം വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാധ്യമമാണ് ഇത് സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തരമേഖല സി.സി.എഫ്, അഡീഷണല്‍ പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്‍ എന്നിവർ സമർപ്പിച്ച റിപ്പോർട്ടിലാണ് രണ്ട് വാര്‍ത്താ ചാനലുകളും ഐ.എഫ്.എസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധം ഉപയോഗിച്ച് മുട്ടില്‍ മരംകൊള്ളക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി വ്യക്തമാക്കുന്നത്.

24 ന്യൂസ് ചാനലിന്‍റെ മലബാര്‍ റീജനല്‍ ചീഫ് ദീപക് ധര്‍മടം, മുട്ടില്‍ മരംകൊള്ള കേസിലെ മുഖ്യപ്രതികളായ ആന്‍റോ അഗസ്റ്റിന്‍, റിപ്പോര്‍ട്ടര്‍ ചാനലില്‍ ഓഹരി പങ്കാളിത്തമുള്ള റോജി അഗസ്റ്റിന്‍, കോഴിക്കോട് സാമൂഹിക വനവത്കരണ വിഭാഗം വനപാലകന്‍ ആയിരുന്ന എന്‍.ടി സാജന്‍ എന്നിവരാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുട്ടില്‍ മരംമുറി കേസ് മറയ്ക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമായി മറ്റൊരു വ്യാജക്കേസ് ഉണ്ടാക്കുകയായിരുന്നു.

കോഴിക്കോട് ഫ്ലൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ പി. ധനേഷ്, മേപ്പാടി റേഞ്ച് ഓഫീസര്‍ എം.കെ സമീര്‍ എന്നിവരെ മുട്ടില്‍ കേസില്‍ നിന്നും മാറ്റാന്‍ മണിക്കുന്ന് മലയില്‍ മരംമുറിയുണ്ടെന്ന വ്യാജ വിവരം എന്‍.ടി സാജന്‍ നല്‍കി. കള്ളക്കളികള്‍ക്ക് കൂട്ടുനില്‍ക്കാതായതോടെ ഡി.എഫ്.ഒക്കും മേപ്പാടി റേഞ്ച് ജീവനക്കാര്‍ക്കും എതിരെ സാജന്‍ ഫെബ്രുവരി 15ന് വനം വിജിലന്‍സ് മേധാവിക്ക് റിപ്പോര്‍ട്ടും നല്‍കി. ഇതേ ദിവസം മുഖ്യപ്രതികളും സാജനും രണ്ട് മണിക്കൂറിലേറെ സംസാരിച്ചതായാണ് പുറത്തുവന്ന ഫോണ്‍രേഖാ റിപ്പോര്‍ട്ടുകള്‍. 86 തവണയാണ് സാജനും പ്രതികളും തമ്മില്‍ സംസാരിച്ചത്. ദീപക് ധര്‍മടം 107 തവണയാണ് പ്രതികളെ വിളിച്ചത്.

കേസിലെ മുഖ്യപ്രതിയായ റോജിക്ക് ഓഹരി പങ്കാളിത്തമുള്ള ചാനലിനും അടുത്ത സുഹൃത്ത് ജോലി ചെയ്യുന്ന ചാനലിനും സാജന്‍ പ്രസ്താവന നല്‍കിയതായും വനം വകുപ്പ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന തെറ്റായ വാര്‍ത്ത ഫെബ്രുവരി 17ന് രാവിലെ ഇതേ ചാനലുകള്‍ സംപ്രേഷണം ചെയ്തതായും ഉത്തരമേഖല സി.സി.എഫിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാജന്‍റെ സംശയാസ്പദവും വഞ്ചനാപരവുമായ ഉദ്ദേശ്യം തടി ലോബിയെ മാത്രമാണ് സഹായിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സാജനുമായുള്ള അടുപ്പത്തിലൂടെ ദീപക് ധര്‍മടം കേസ് വഴി തിരിച്ചുവിടാന്‍ നടത്തിയ നീക്കവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മണിക്കുന്ന് മലയിലെ മരംമുറിയെ കുറിച്ച് സാജന്‍ ഡി.എഫ്.ഒ ധനേഷ് കുമാറിനോട് ഫോണില്‍ സംസാരിച്ചത് ഫെബ്രുവരി 10ന് രാവിലെ 9.45നായിരുന്നു. ഒരു മണിക്കൂറിന് ശേഷം 24 ചാനലില്‍ നിന്നും കോഴിക്കോട് ബ്യൂറോ ചീഫ് എന്ന് പരിചയപ്പെടുത്തിയ ദീപക് ധര്‍മടം സാജന്‍റെ പേര് പറഞ്ഞ് മണിക്കുന്ന്മലയില്‍ ഉടന്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. അന്ന് ഉച്ചക്ക് രണ്ടിനും ഇയാള്‍ പുരോഗതി അന്വേഷിച്ച് വിളിച്ചു. അന്നുതന്നെ റോജിയും ധനേഷ് കുമാറിനെ ബന്ധപ്പെട്ട് തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ സമയം ആവശ്യപ്പെടുന്നുണ്ട്. മണിക്കുന്ന്മല വിഷയത്തില്‍ അന്വേഷണത്തിന് റോജിയുമായും റിപ്പോര്‍ട്ടര്‍ ചാനലുമായും ബന്ധമുള്ള എം.വി വിനേഷ് എന്നൊരാളും ഹൈക്കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി