എണ്ണൂറ് ജീവനക്കാര്‍ അധികം, പിരിച്ചു വിട്ടവരെ തിരിച്ചെടുക്കില്ല; സമരം ചെയ്യുന്നവര്‍ വേണമെങ്കില്‍ കോടതിയില്‍ പോവട്ടെയെന്ന് എം.ഡി; ഹെഡ് ഓഫീസിന് മുമ്പിൽ സംഘർഷം

മുത്തൂറ്റിന്‍റെ എറണാകുളത്തെ ഹെഡ് ഓഫീസിൽ ജോലിക്ക് കയറാൻ ശ്രമിച്ച മാനേജ്മെന്‍റ് അനുകൂല ജീവനക്കാരെ സമരം ചെയ്യുന്ന ജീവനക്കാർ തടഞ്ഞു. യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചു വിട്ടതിനെതിരെ ബുധനാഴ്ച മുതൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ പണിമുടക്ക് തുടങ്ങിയിരുന്നു. എന്നാല്‍ മുത്തൂറ്റ് ഫിനാൻസിൽ നിന്ന് പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്ന് വ്യക്തമാക്കി എംഡി ജോര്‍ജ് അലക്സാണ്ടര്‍. “കേരളത്തില്‍ ഇപ്പോള്‍ തന്നെ 800 ജീവനക്കാര്‍ അധികമാണ്. ബിസിനസ് കുറഞ്ഞതോടെയാണ് 43 ബ്രാഞ്ചുകൾ പൂട്ടാനും 166 പേരെ പിരിച്ചു വിടാനും തീരുമാനിച്ചത്”. സമരം ചെയ്യുന്നവർ വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെയെന്നും മുത്തൂറ്റ് എംഡി പറഞ്ഞു.

ബുധനാഴ്ച മുതൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ മുത്തൂറ്റിൽ വീണ്ടും പണിമുടക്ക് തുടങ്ങിയിരുന്നു. മാനേജ്‍മെന്‍റുമായി ഉണ്ടാക്കിയ സേവന വേതന കരാർ നടപ്പിലാക്കാതെ വരികയും യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചു വിട്ടതിനെതിരെയുമായിരുന്നു സിഐടിയു സമരം പ്രഖ്യാപിച്ചത്.  കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാർക്ക് പിരിച്ചു വിടൽ നോട്ടീസ് ഇമെയിൽ വഴി നൽകിയത്. ഇതിന് പിന്നാലെ ജീവനക്കാർക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടിൽ നൽകുകയും ചെയ്തു.

അതേസമയം, അനിശ്ചിതകാല പണിമുടക്ക് സമരം പൊളിക്കാൻ ജീവനക്കാർക്ക്‌ പണവും മറ്റു സഹായങ്ങളും വാഗ്ദാനംനൽകി മുത്തൂറ്റ് മാനേജ്മെന്റിന്റെ രഹസ്യ സർക്കുലർ പുറത്തിറക്കിയതായും റിപ്പോർട്ടുകളുണ്ട്. പണവും നിയമ സഹായവും സംരക്ഷണവും വാഗ്ദാനം നൽകി, ഒരു വിഭാഗം ജീവനക്കാരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന സർക്കുലറാണ് മുത്തൂറ്റ് എംഡി ഇറക്കിയതെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. എതിർപ്പ് നേരിട്ടാലും ശാഖകൾ തുറക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. തുറക്കാൻ സമ്മതിച്ചില്ലെങ്കിൽ “റൈറ്റ് ടു വർക്ക്” എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കണം. ഇങ്ങനെ ചെയ്യുന്നവർക്ക് ശമ്പളമുൾപ്പെടെ കൃത്യമായി കിട്ടുമെന്നും സർക്കുലറിൽ പറയുന്നു.

നേരത്ത, ഓഗസ്റ്റ് 20- ന് ആരംഭിച്ച സമരം 52 ദിവസമാണ് നീണ്ടുനിന്നത്. പിന്നീട് ഹൈക്കോടതി നിരീക്ഷകന്‍റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ശമ്പള വര്‍ദ്ധന  എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരുന്നു സമരം അവസാനിപ്പിച്ചത്. ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്പെൻഷൻ പിൻവലിക്കുക, താത്കാലികമായി 500 രൂപ ശമ്പളം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളം അന്ന് മാനേജ്മെന്റ് സമ്മതിച്ചിരുന്നു. നിലവിൽ 611 ശാഖകളിലും 11 റീജണൽ ഓഫീസുകളിലുമായി 1800 ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ