എണ്ണൂറ് ജീവനക്കാര്‍ അധികം, പിരിച്ചു വിട്ടവരെ തിരിച്ചെടുക്കില്ല; സമരം ചെയ്യുന്നവര്‍ വേണമെങ്കില്‍ കോടതിയില്‍ പോവട്ടെയെന്ന് എം.ഡി; ഹെഡ് ഓഫീസിന് മുമ്പിൽ സംഘർഷം

മുത്തൂറ്റിന്‍റെ എറണാകുളത്തെ ഹെഡ് ഓഫീസിൽ ജോലിക്ക് കയറാൻ ശ്രമിച്ച മാനേജ്മെന്‍റ് അനുകൂല ജീവനക്കാരെ സമരം ചെയ്യുന്ന ജീവനക്കാർ തടഞ്ഞു. യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചു വിട്ടതിനെതിരെ ബുധനാഴ്ച മുതൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ പണിമുടക്ക് തുടങ്ങിയിരുന്നു. എന്നാല്‍ മുത്തൂറ്റ് ഫിനാൻസിൽ നിന്ന് പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്ന് വ്യക്തമാക്കി എംഡി ജോര്‍ജ് അലക്സാണ്ടര്‍. “കേരളത്തില്‍ ഇപ്പോള്‍ തന്നെ 800 ജീവനക്കാര്‍ അധികമാണ്. ബിസിനസ് കുറഞ്ഞതോടെയാണ് 43 ബ്രാഞ്ചുകൾ പൂട്ടാനും 166 പേരെ പിരിച്ചു വിടാനും തീരുമാനിച്ചത്”. സമരം ചെയ്യുന്നവർ വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെയെന്നും മുത്തൂറ്റ് എംഡി പറഞ്ഞു.

ബുധനാഴ്ച മുതൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ മുത്തൂറ്റിൽ വീണ്ടും പണിമുടക്ക് തുടങ്ങിയിരുന്നു. മാനേജ്‍മെന്‍റുമായി ഉണ്ടാക്കിയ സേവന വേതന കരാർ നടപ്പിലാക്കാതെ വരികയും യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചു വിട്ടതിനെതിരെയുമായിരുന്നു സിഐടിയു സമരം പ്രഖ്യാപിച്ചത്.  കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാർക്ക് പിരിച്ചു വിടൽ നോട്ടീസ് ഇമെയിൽ വഴി നൽകിയത്. ഇതിന് പിന്നാലെ ജീവനക്കാർക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടിൽ നൽകുകയും ചെയ്തു.

അതേസമയം, അനിശ്ചിതകാല പണിമുടക്ക് സമരം പൊളിക്കാൻ ജീവനക്കാർക്ക്‌ പണവും മറ്റു സഹായങ്ങളും വാഗ്ദാനംനൽകി മുത്തൂറ്റ് മാനേജ്മെന്റിന്റെ രഹസ്യ സർക്കുലർ പുറത്തിറക്കിയതായും റിപ്പോർട്ടുകളുണ്ട്. പണവും നിയമ സഹായവും സംരക്ഷണവും വാഗ്ദാനം നൽകി, ഒരു വിഭാഗം ജീവനക്കാരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന സർക്കുലറാണ് മുത്തൂറ്റ് എംഡി ഇറക്കിയതെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. എതിർപ്പ് നേരിട്ടാലും ശാഖകൾ തുറക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. തുറക്കാൻ സമ്മതിച്ചില്ലെങ്കിൽ “റൈറ്റ് ടു വർക്ക്” എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കണം. ഇങ്ങനെ ചെയ്യുന്നവർക്ക് ശമ്പളമുൾപ്പെടെ കൃത്യമായി കിട്ടുമെന്നും സർക്കുലറിൽ പറയുന്നു.

നേരത്ത, ഓഗസ്റ്റ് 20- ന് ആരംഭിച്ച സമരം 52 ദിവസമാണ് നീണ്ടുനിന്നത്. പിന്നീട് ഹൈക്കോടതി നിരീക്ഷകന്‍റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ശമ്പള വര്‍ദ്ധന  എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരുന്നു സമരം അവസാനിപ്പിച്ചത്. ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്പെൻഷൻ പിൻവലിക്കുക, താത്കാലികമായി 500 രൂപ ശമ്പളം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളം അന്ന് മാനേജ്മെന്റ് സമ്മതിച്ചിരുന്നു. നിലവിൽ 611 ശാഖകളിലും 11 റീജണൽ ഓഫീസുകളിലുമായി 1800 ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ