മുസ്ലിം ലീഗുകാർ മുന്നോക്ക സംവരണ വിരുദ്ധരുടെ വേഷമണിഞ്ഞ് ന്യൂനപക്ഷ ജനതയെ വഞ്ചിക്കുന്നു: കെ.കെ കൊച്ച്‌ 

മുസ്ലിം ലീഗുകാർ മുന്നോക്ക സംവരണ വിരുദ്ധരുടെ വേഷമണിഞ്ഞ് ദളിത് പിന്നോക്ക ന്യൂനപക്ഷ ജനതകളെ വഞ്ചിക്കുകയാണെന്ന് ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ കൊച്ച്.

കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ  സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നു. സംവരണ കാര്യത്തിൽ ലീഗിന് ആത്മാർത്ഥതയുണ്ടെങ്കിൽ യു.ഡി.എഫ് മുന്നണിയിൽ നിന്ന് പുറത്തു വരണമെന്നും അങ്ങനെ ഇരയ്ക്കും വേട്ടക്കാരനുമൊപ്പമെന്ന നിലപാട് ഉപേക്ഷിക്കണമെന്നും കെ.കെ. കൊച്ച്‌ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കെ.കെ കൊച്ചിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ലീഗ് ഇരയ്ക്കും വേട്ടക്കാരനുമൊപ്പം

ഗാന്ധി ചതിച്ചതു കൊണ്ടാണ് പ്രത്യേക നിയോജക മണ്ഡലങ്ങൾക്കു പകരം സംവരണം നടപ്പിലാക്കിയത്. പിന്നീട് ഈ.എം.എസ്സിൻ്റെ ചാണക്യബുദ്ധി സാമ്പത്തിക സംവരണം വേണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിച്ചു തുടങ്ങി. ഇതൊന്നും അറിയാത്തവരല്ല മുസ്ലിം ലീഗുകാർ. എന്നിട്ടുമവർ മുന്നോക്ക സംവരണ വിരുദ്ധരുടെ വേഷമണിഞ്ഞ് ദളിത് പിന്നാക്ക ന്യൂനപക്ഷ ജനതകളെ വഞ്ചിക്കുന്നു. ഇപ്പൊഴാകട്ടെ കെ.പി.സി.സി.പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ  സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നു. വസ്തുതകള്‍ ഇപ്രകാരമായിരിക്കെ സംവരണ കാര്യത്തിൽ ലീഗിന് ആത്മാർത്ഥതയുണ്ടെങ്കിൽ യു.ഡി.എഫ്. മുന്നണിയിൽ നിന്ന് പുറത്തു വരിക. അങ്ങനെ ഇരയ്ക്കും വേട്ടക്കാരനും ഒപ്പമെന്ന നിലപാട് ഉപേക്ഷിക്കുക.

Latest Stories

വിമര്‍ശിക്കുന്നവരുടെ യോഗ്യത എന്താണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ ചോദ്യങ്ങളുമായി ശശി തരൂര്‍

IND vs ENG: ഇന്ത്യയുടെ 2-2 പ്രതീക്ഷകൾക്ക് തിരിച്ചടി, മാഞ്ചസ്റ്ററിൽ പ്രതികൂല സാഹചര്യങ്ങൾ

'ഇന്ത്യൻ 3' വീണ്ടും ട്രാക്കിലേക്ക്; കമൽഹാസനും ശങ്കറും പ്രതിഫലം കൂടാതെ ചിത്രം പൂർത്തിയാക്കും

ദര്‍ബാര്‍ ഹാളിലെ പൊതുദർശനം പൂർത്തിയായി, തലസ്ഥാനത്തോട് വിടചൊല്ലി വി എസ്; വിലാപയാത്രയായി ഭൗതിക ശരീരം ആലപ്പുഴയിലേക്ക്

IND vs ENG: “ഇത് രസകരമാണ്”: നാലാം ടെസ്റ്റിൽ അത് വീണ്ടും സംഭവിക്കാമെന്ന് സൂചന നൽകി മുഹമ്മദ് സിറാജ്

'ആണവ സമ്പുഷ്‌ടീകരണം തുടരുക തന്നെ ചെയ്യും, എങ്കിലും അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാർ'; ഇറാൻ വിദേശകാര്യ മന്ത്രി

വി എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു; അധ്യാപകൻ അറസ്റ്റിൽ

'അന്ന് ആ ഫോണ്‍ കിട്ടിയിരുന്നില്ലെങ്കില്‍ ഞാനും മക്കളും ഇപ്പോള്‍ ജീവിച്ചിരിക്കുമായിരുന്നില്ല'; സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് എം പി ബഷീര്‍; വി എസില്‍ അഭിരമിച്ചു പോയ സന്ദര്‍ഭങ്ങള്‍

വി എസ് അച്യുതാനന്ദന്റെ വേർപാട്; ആലപ്പുഴ ജില്ലയിൽ നാളെ അവധി

വെറുതേയിരുന്നപ്പോൾ എന്നെത്തേടി വന്ന സിനിമയായിരുന്നു മഹേഷിന്റെ പ്രതികാരം, അതിന് മുമ്പുവരെ അവസരം കിട്ടാൻ വേണ്ടി നടക്കുകയായിരുന്നു : രാജേഷ് മാധവൻ