എം എം ലോറൻസിന്‍റെ മ്യതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി

അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്‍റെ മ്യതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി. വില്യം ഏണസ്റ്റിൻ്റെ വരികളെ ഉദ്ധരിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്. എല്ലാവരും അവരവരുടെ വിധിയുടെ യജമാനനാകാൻ ആഗ്രഹിക്കും, എന്നാൽ മരണത്തിന് ശേഷം മറ്റുള്ളവർ വിധി നിശ്ചയിക്കുമെന്നും കോടതി പറഞ്ഞു.

ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിന് അനുവദിച്ചുകൊണ്ടുള്ള ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിലാണ് ഇക്കാര്യം കോടതി വിധി. ”ഞാൻ എൻ്റെ വിധിയുടെ യജമാനനും ആത്മാവിന്‍റെ നായകനുമാണ്”എല്ലാവരും അവരവരുടെ വിധിയുടെ യജമാനനാകാൻ ആഗ്രഹിക്കും. എന്നാൽ മരണത്തിന് ശേഷം മറ്റുള്ളവർ വിധി നിശ്ചയിക്കും- കോടതി വിധിയില്‍ പറയുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് എം എം ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചത്. മതാചാരപ്രകാരം സംസാരിക്കണമെന്ന ലോറൻസിന്റെ മക്കളുടെ ഹർജി കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. നേരത്തെ സിംഗിൾ ബെഞ്ചും ഈ ഹർജി തള്ളിയിരുന്നു.

പെൺമക്കളായ സുജാതയും, ആശയുമാണ് ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. വിഷയത്തിൽ നിയമ പോരാട്ടം തുടരുമെന്ന് മകൾ ആശ ലോറൻസ് പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കമെന്നും ആശ ലോറൻസ് പറഞ്ഞു. നീതി നടപ്പാക്കാൻ കോടതികൾ ബാധ്യതസ്ഥരാണ്. നീതിക്കുവേണ്ടി പോരാടാനാണ് തീരുമാനം. പിതാവ് മൂത്തമകൾ സുജയോട് സെമിത്തേരിയിൽ അടക്കാനാണ് താൽപ്പര്യമെന്ന് പറഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ സാക്ഷികൾ പിതാവിനെ പരിചരിച്ചിരുന്നവരല്ല, ഇവർ കള്ളസാക്ഷികളാണെന്നും ആശ പറഞ്ഞു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 21 ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു ലോറൻസ്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ അറസ്റ്റിലായി പൊലീസ് മർദനമേറ്റു. രണ്ടുവർഷത്തോളം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞു. എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15നാണ് ജനനം.

1946 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ എംഎം ലോറന്‍സിന്‍റേത് സമരോജ്ജ്വലമായ പൊതുജീവിതമായിരുന്നു. എറണാകുളം മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ച നേതാവായിരുന്നു എംഎം ലോറന്‍സ്. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും മുൻ ഇടുക്കി എംപിയുമാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest Stories

മലാപറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതികളായ രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ

വിജയ് പറയുന്നതിന് അനുസരിച്ചാണ് ഞാൻ ഇരിക്കുന്നത് പോലുമെന്നാണ് ആളുകളുടെ ധാരണ, അടിമയാണെങ്കിൽതന്നെ അവർ ഹാപ്പിയാണെങ്കിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം? മറുപടിയുമായി ദേവികയും വിജയ്‍യും

വാർത്ത വായനക്കിടെ ചാനലിനുനേരെ ഇസ്രയേൽ ആക്രമണം; എഴുന്നേറ്റ് ഓടി അവതാരക, വീഡിയോ വൈറൽ

സ്വകാര്യ ഭാഗത്ത് മെഹന്തി ഇടാൻ റേറ്റ് ചോദിച്ച് പ്രാങ്ക് കോൾ; പിന്നാലെ വിമർശനം, വിവാദമായതോടെ മാപ്പ് പറഞ്ഞ് ആർ ജെ അഞ്ജലി

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

ഇസ്രയേൽ- ഇറാൻ സംഘർഷം കടുക്കുന്നു; ഇറാനിൽ 45 മരണം, നൂറിലേറെ പേർക്ക് പരിക്ക്

ഭാഗ്യം കൊണ്ട് സിനിമയിൽ എത്തി, എഞ്ചിനീയറിങ് എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും ഉറപ്പില്ല : നിവിൻ പോളി

ഞങ്ങളോട് മാത്രം എന്തിന് ഈ അവഗണന, ഇത് സങ്കടപ്പെടുത്തുന്ന കാര്യം, മാധ്യമങ്ങൾക്ക് മുൻപിൽ വികാരഭരിതനായി എയ്ഞ്ചലോ മാത്യൂസ്

അവിശ്വസനീയം, ക്രിക്കറ്റിൽ ആദ്യമായി മൂന്ന് സൂപ്പർ ഓവറുകൾ, ചരിത്രം എഴുതിയ മത്സരം നടന്നത് ഈ ടീമുകൾ തമ്മിൽ

നിലമ്പൂരിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നു; കൊട്ടിക്കലാശത്തിനൊരുങ്ങി സ്ഥാനാർത്ഥികൾ