എം.ജി സര്‍വകലാശാല കൈക്കൂലി കേസ്: പ്രതി എല്‍സി റിമാന്‍ഡില്‍, വിഷയം സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യും

സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എം.ജി യൂണിവേഴ്സിറ്റി ജീവനക്കാരി സി.ജെ എല്‍സിയെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എം.ബി.എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒന്നര ലക്ഷത്തോളം രൂപ എല്‍സി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. വിഷയം നാളെ ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യും. പ്രത്യേക സമിതിയെ നിയോഗിച്ച് വിശദമായ അന്വേഷണം നടത്താനാണ് സര്‍വകലാശാല ആലോചിക്കുന്നത്. വിജിലന്‍സും അന്വേഷണം നടത്താന്‍ തീരുമാനിച്ചട്ടുണ്ട്.

ഇന്നലെയാണ് സര്‍വകലാശാല ഓഫീസില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവരെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കോട്ടയം അതിരമ്പുഴ യൂണിവേഴ്സിറ്റി കാമ്പസിലെ സെക്ഷന്‍ അസിസ്റ്റന്റ് ആണ് എല്‍സി. മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എം.ബി.എ വിദ്യാര്‍ഥിയില്‍ നിന്ന് ഒന്നര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

വിദ്യാര്‍ത്ഥിയില്‍ നിന്ന് ബാങ്ക് വഴി ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയില്‍ 15,000 രൂപ സര്‍വകലാശാല ഓഫീസില്‍ വച്ച് കൈമാറവെ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരീക്ഷയില്‍ തോറ്റുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് എല്‍സി വിദ്യാര്‍ഥിനിയില്‍ നിന്ന് പണം ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് പറഞ്ഞു.

കൂടുതല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇത്തരത്തില്‍ ഇവര്‍ പണം വാങ്ങിയട്ടുണ്ടോ എന്നത് പരിശോധിക്കും. മറ്റ് ജീവനക്കാര്‍ ആരെങ്കിലും സമാനമായ രീതിയില്‍ പണം കൈപ്പറ്റിയട്ടുണ്ടോ എന്നതും അന്വേഷിക്കും. അതേസമയം, സംഭവത്തിന് പിന്നാലെ സര്‍വകലാശാല ജീവനക്കാരിയെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ