എം.ജി സര്‍വകലാശാല കൈക്കൂലി കേസ്: പ്രതി എല്‍സി റിമാന്‍ഡില്‍, വിഷയം സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യും

സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എം.ജി യൂണിവേഴ്സിറ്റി ജീവനക്കാരി സി.ജെ എല്‍സിയെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എം.ബി.എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒന്നര ലക്ഷത്തോളം രൂപ എല്‍സി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. വിഷയം നാളെ ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യും. പ്രത്യേക സമിതിയെ നിയോഗിച്ച് വിശദമായ അന്വേഷണം നടത്താനാണ് സര്‍വകലാശാല ആലോചിക്കുന്നത്. വിജിലന്‍സും അന്വേഷണം നടത്താന്‍ തീരുമാനിച്ചട്ടുണ്ട്.

ഇന്നലെയാണ് സര്‍വകലാശാല ഓഫീസില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവരെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കോട്ടയം അതിരമ്പുഴ യൂണിവേഴ്സിറ്റി കാമ്പസിലെ സെക്ഷന്‍ അസിസ്റ്റന്റ് ആണ് എല്‍സി. മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എം.ബി.എ വിദ്യാര്‍ഥിയില്‍ നിന്ന് ഒന്നര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

വിദ്യാര്‍ത്ഥിയില്‍ നിന്ന് ബാങ്ക് വഴി ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയില്‍ 15,000 രൂപ സര്‍വകലാശാല ഓഫീസില്‍ വച്ച് കൈമാറവെ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരീക്ഷയില്‍ തോറ്റുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് എല്‍സി വിദ്യാര്‍ഥിനിയില്‍ നിന്ന് പണം ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് പറഞ്ഞു.

കൂടുതല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇത്തരത്തില്‍ ഇവര്‍ പണം വാങ്ങിയട്ടുണ്ടോ എന്നത് പരിശോധിക്കും. മറ്റ് ജീവനക്കാര്‍ ആരെങ്കിലും സമാനമായ രീതിയില്‍ പണം കൈപ്പറ്റിയട്ടുണ്ടോ എന്നതും അന്വേഷിക്കും. അതേസമയം, സംഭവത്തിന് പിന്നാലെ സര്‍വകലാശാല ജീവനക്കാരിയെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Latest Stories

ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഓപ്പറേഷന്‍ സിന്ധു; ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഉടന്‍ തിരികെ എത്തിക്കും

നിലമ്പൂരില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി; 70.76 ശതമാനം പോളിംഗ്, തിങ്കളാഴ്ച വോട്ടെണ്ണല്‍

ആകാശ നിരീക്ഷണം നടത്തി അമേരിക്കയുടെ 'ഡൂംസ് ഡേ' വിമാനം; ആണവാക്രമണത്തെ അതിജീവിക്കാന്‍ കഴിയുന്ന വിമാനം കോള്‍സൈന്‍ മാറ്റി വാഷിംഗ്ടണിലെത്തി; ഇറാനെതിരെ യുഎസ് തയ്യാറെടുക്കുന്നു?

പുതിയതായി അഭിനയിക്കാൻ വരുന്ന പിള്ളേർ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്, അതല്ലാതെ ഇവർക്ക് പിന്നെന്താണ് പണി : ലാൽ

രാജ്ഭവനിലെ ആര്‍എസ്എസ് ചിത്രം; വി ശിവന്‍കുട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജ്ഭവന്‍

ഇറാനു നേരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധം അംഗീകരിക്കാനാവില്ല; ഇസ്രായേലിനെതിരായ നീക്കത്തെ ഇന്ത്യ പിന്തുണയ്ക്കണം; അല്ലെങ്കില്‍ അക്ഷന്തവ്യമായ അപരാധമാണെന്ന് ചെന്നിത്തല

'കോണ്‍ഗ്രസ് വിട്ടു എവിടേക്കും പോകുന്നില്ല'; കേരളത്തിലെ നേതൃത്വത്തോട് അഭിപ്രായ ഭിന്നതയുണ്ടെന്ന് ആവര്‍ത്തിച്ച് ശശി തരൂര്‍; നിലമ്പൂരില്‍ പോകാതിരുന്നത് ക്ഷണിക്കാതിരുന്നതിലാല്‍

ബുംറയെ പേടിയില്ല, അവനെ കൊണ്ട് ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാൻ കഴിയില്ല, സ്റ്റാർ പേസറെ താഴ്ത്തിക്കെട്ടി ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

'മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, പാവപ്പെട്ടവരുടെ അത്താണി'; വാനോളം പുകഴ്ത്തി സ്വാഗത പ്രാസംഗികന്‍; കുറിപ്പെഴുതി നല്‍കി പ്രസംഗം ചുരുക്കിപ്പിച്ച് സംഘാകര്‍; 'ഇനി തുടര്‍ന്നാല്‍ അദ്ദേഹത്തിന് ദേഷ്യം വരും, തനിക്ക് പേടിയാണ്'

ആ ആഗ്രഹവും നടന്നു, അമര 'ഇന്ദ്ര' ബാഹുബലി ആയി ഇന്ദ്രൻസ്; വൈറലായി വീഡിയോ